പത്തനംതിട്ട: ശബരിമലയില്‍ യുവതീ പ്രവേശന വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹർ ജി സുപ്രീംകോടതിയുടെ വിശാലബെഞ്ചിന് വിട്ടത് ഭക്തര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ഉത്തരവാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവർ സുപ്രീംകോടതി വിധിയെ മാനിക്കുന്നു. പുനഃപരിശോധന ഹരജികള്‍ വിശാല ബെഞ്ച് പരിഗണിക്കുമെന്നത് കൂടുതല്‍ പ്രതീഷ നല്‍കുന്നുണ്ട്. വിശ്വാസികള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവർ  പ്രതികരിച്ചു.

നിലവിലെ യുവതീ പ്രവേശന വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ സ്ത്രീകള്‍ പ്രവേശിക്കുമോ എന്ന് പറയാന്‍ കഴിയില്ല. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന കോടതി നിര്‍ദേശത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതവും നിയമവും കൂട്ടിക്കെട്ടാതെ ഭക്തരെ അവരുടെ വിശ്വാസവഴിയില്‍ വിടുകയാണ് വേണ്ടതെന്നും തന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഈസ്റ്റര്‍ അവധി റദ്ദാക്കല്‍: മണിപ്പുര് സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതെന്ന് സതീശന്‍

തിരുവനന്തപുരം ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃ…