എറണാകുളം ജില്ലയിലെ അപകട മരണങ്ങൾ വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ ജില്ലയിൽ 88 പേരാണ് വാഹനാപകടത്തിൽ മരിച്ചത്.
കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ എറണാകുളം ജില്ലയിൽ അപകടങ്ങളിൽ പെട്ട് മരിച്ചവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 1374 അപകടങ്ങളാണ് മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടരിക്കുന്നത്. ഇതിൽ 1469 പേർക്ക് പരുക്കേൽക്കുകയും 88 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. പരുക്കേറ്റവരിൽ പലരും ഇപ്പോഴും ഗുരുതാരവസ്ഥയിൽ തുടരുന്നു എന്നതാണ് മറ്റൊരു വസ്തുത.
എറണാകുളം റൂറൽ പൊലീസ് പരിധിയിൽ വരുന്ന പറവൂർ, അങ്കമാലി, ആലുവ, പെരുമ്പാവൂർ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമിത വേഗതയും നിയമ ലംഘനങ്ങളുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി മോട്ടോർ വാഹനവകുപ്പ് ചൂട്ടിക്കാട്ടുന്നത്. ഇതിൽ ഇരുച്രകവാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിനിരയായത്. അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ റോഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹന വകുപ്പ്.
‘ഏഴാം ക്ലാസില്‍ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികള്‍ക്ക് അഭിമാനം
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തില്‍ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാര്‍ഢ്യത്ത…