ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍ സ്റ്റാര്‍ട്ട്അപ്പ് കമ്ബനി വികസിപ്പിച്ചു. പൈലറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാവുന്ന ഡ്രോണ്‍ നാവികസേനയ്ക്ക് വേണ്ടിയാണ് സ്വകാര്യ കമ്ബനി വികസിപ്പിച്ചത്.
ഒരു യാത്രക്കാരന്‍ അടക്കം 130 കിലോ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഡ്രോണ്‍.സാഗര്‍ ഡിഫന്‍സ് എന്‍ജിനീയറിങ് കമ്ബനിയാണ് നാവികസേനയ്ക്ക് വേണ്ടി ഡ്രോണ്‍ വികസിപ്പിച്ചത്. 130 കിലോ ഭാരവുമായി 25 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് വരുണ എന്ന പേരില്‍ അറിയപ്പെടുന്ന ഡ്രോണിന്. വിദൂര സ്ഥലങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കമ്ബനിയുടെ സഹസ്ഥാപകനായ ബാബര്‍ പറയുന്നു.ആകാശത്ത് വച്ച് സാങ്കേതിക പ്രശ്നങ്ങള്‍ വന്നാല്‍ യാത്രക്കാരനെ സുരക്ഷിതമായി ഇറക്കാന്‍ വേണ്ട സാങ്കേതികവിദ്യ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. പാരച്യൂട്ട് സ്വമേധയാ പ്രവര്‍ത്തിക്കുന്ന വിധമാണ് ഇതില്‍ സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞമാസം വരുണയുടെ പരീക്ഷണ പറക്കലിന് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷിയായിരുന്നു. ഇതിന്റെ ദൃശ്യം കേന്ദ്ര വ്യോമയാന മന്ത്രാലയം പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചന്ദ്രയാന്‍ 3: ‘ശിവശക്തി’യില്‍ വിവാദം വേണ്ട, പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് എസ് സോമനാഥ്

  തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നര…