വൈവിധ്യമാർന്ന കലയുടെ ആഘോഷം തന്നെയാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് അദ്ധ്യാപിക അപർണ അഭിപ്രായപ്പെട്ടു. വായിച്ചും കണ്ടും മാത്രമറിഞ്ഞ ബിനാലെയും ഉൾപ്പെടുത്തിയാണ് ഫീൽഡ് സ്റ്റഡി ആസൂത്രണം ചെയ്‌തത്. വ്യത്യസ്‌ത ചിന്താധാരകളിലും ആഴത്തിലും പരപ്പിലും ആവിഷ്‌കൃതമായ സമകാലീന കലാസൃഷ്‌ടികൾ പുത്തൻ അവബോധം പകരുന്നതാണ്.
ഇതുകണ്ട് മടങ്ങുമ്പോൾ ഓരോരുത്തരുടെയും കാഴ്‌ചപ്പാടിൽ, മനസിൽ അൽപമെങ്കിലും മാറ്റമുണ്ടാകാതിരിക്കില്ല.
പുതിയൊരു അനുഭവമാണ് ബിനാലെയെന്നു ഗുജറാത്തി സംഘത്തിലെ വിദ്യാർത്ഥിനികളിലൊരാളായ മാധുരി സാഹി അഭിപ്രായപ്പെട്ടു. ഇത് കാണാനായത് ഭാഗ്യമായി കരുതുന്നു. കലാസൃഷ്‌ടി എന്നാൽ അൽപം മാറിനിന്ന് ആസ്വദിക്കേണ്ടതാണെന്ന പൊതുധാരണയെ കീഴ്മേൽ മറിക്കുന്നുണ്ട് ബിനാലെയിലെ പ്രതിഷ്ഠാപന (ഇൻസ്റ്റലേഷൻ)ങ്ങളും മറ്റു അവതരണങ്ങളും. കാഴ്‌ചയും കേൾവിയും മാത്രമല്ല ഗന്ധം ഉൾപ്പെടെ അനുഭവിപ്പിച്ച് സമകാലീന കലാസൃഷ്‌ടികൾ ആസ്വാദകരെ ആ പരിസരത്തേക്ക് കൂട്ടിക്കൊണ്ടുപോയി വിസ്‌മയിപ്പിക്കുന്നു – മാധുരി പറഞ്ഞു.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…