കന്യാകുമാരി ജില്ലയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനെ ഇടവക വികാരിയുടെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടാംപ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയില്‍ കീഴടങ്ങി.ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ സേവ്യര്‍ കുമാറിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം നടക്കവേയാണ് രണ്ടാംപ്രതിയും ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയില്‍ കീഴടങ്ങിയത്.കഴിഞ്ഞ 24ന് ഒന്നാം പ്രതിയായ മൈലോട് ഇടവക വികാരി റോബിന്‍സണ്‍ തിരിച്ചെന്തൂര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. മരണത്തിന് മുമ്ബുള്ള ദിവസങ്ങളില്‍ ഇടവകയിലെ വരവ് ചെലവ് കണക്കുകളില്‍ തിരിമറി നടക്കുന്നതായി ആരോപണം ഉന്നയിച്ചിരുന്ന ഇടവക അംഗം സേവ്യര്‍ കുമാറിനെ രമേഷ് ബാബു ഫോണില്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു. പോലീസ് ഇടവക വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്.ഒന്നാം പ്രതിയായ വികാരി റോബിസണ്‍ തിരിച്ചെന്തൂര്‍ കോടതിയിലും രണ്ടാം പ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് നാഗപട്ടണം കോടതിയിലുമാണ് കീഴടങ്ങിയത്. പോലീസ് അഞ്ചു പ്രത്യേക സംഘങ്ങളായി പ്രതിക്കായി തെരച്ചില്‍ നടത്തുന്നതിനിടയാണ് ഡി എം കെ നേതാവ് കോടതിയില്‍ കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്താണ് സിന്ദൂര്‍ ?

        പഹല്‍ഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പേര് ഓ…