നാട്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഉദ്യോഗസ്ഥര്‍ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പല ഘട്ടങ്ങളിലായി 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ നിരീക്ഷിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബര്‍ തട്ടിപ്പ് മുഖേന പണം നഷ്ടപ്പെടല്‍ പരാതികളില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ ‘ഗോള്‍ഡന്‍ അവര്‍’ ലഭിച്ച പരാതികളും പണം തിരിച്ചു ലഭിച്ച അനുഭവമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ 11.37 ശതമാനം പ്രാതിനിധ്യമുണ്ട്. കുറ്റകൃത്യങ്ങളും പൊലീസും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.പൊലീസ് അതില്‍ ശക്തമായ നടപടി സ്വീകരിക്കുന്നു. അതിനെ പരാജയപ്പെടുത്താന്‍ ക്രിമിനലുകളും ശ്രമിക്കുന്നുണ്ട്. അതില്‍ പൊലീസ് ആത്യന്തികമായി പരാജയപ്പെട്ടു പോവുകയല്ല. ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.ട്രേഡിംഗിന്റെ പേരിലും തട്ടിപ്പ്. വലിയ തുകകള്‍ വിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കും.ഇതിനായി പ്രത്യേക വെബ്‌സൈറ്റ് ഉപയോഗിക്കും. വ്യാജ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാകും വെബ്‌സൈറ്റ് .ഇത്തരം കെണികളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അടിയന്തര സഹായത്തിന് ട്രോള്‍ ഫ്രീ നമ്പറായ 1930 ബന്ധപ്പെടണം.നഷ്ടപ്പെട്ട ഒരു മണിക്കൂറിനകം ലഭിച്ച പരാതികളില്‍ പണം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊലീസുകാര്‍ വിഐപി ഡ്യൂട്ടി ചെയ്യുന്നതുകൊണ്ട് പൊലീസുകാര്‍ക്ക് ബുദ്ധിമുട്ടില്ല എന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം നിയമന ചട്ടം രൂപീകരിച്ച ശേഷം പി എസ് സി വഴി മാത്രമേ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും.പിഎസ് സി റിക്രൂട്ട്‌മെന്റ് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണ്. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നേരത്തെയുമുണ്ട്.ഒരുതരത്തിലുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല.തട്ടിപ്പുകള്‍ ഒരുപാട് നാട്ടില്‍ നടക്കാറുണ്ട്.അതിനെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…