സ്ത്രീകള്‍ക്കെതിരായ അതിക്രമം, കെ കെ രമയ്ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി സഭയില്‍ എത്തിയില്ല, പകരം മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമത്തില്‍ സര്‍ക്കാരിന് ഒരു നിലപാട് മാത്രമെ ഉള്ളൂവെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. കാലടി സര്‍വകലാശാലയിലെ അശ്ലീല ചിത്രപ്രചരണത്തിലെ പ്രതിയെ പൂമാലയിട്ട് സ്വീകരിക്കുകയല്ല ചെയ്തത്, പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്ത്രീ സുരക്ഷയ്ക്കായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ എടുക്കുന്നുവെന്ന് കെ കെ രമ എംഎല്‍എ സഭയില്‍ ആരോപിച്ചു. മുഖ്യമന്ത്രിയില്‍ നിന്നാണ് പ്രതിപക്ഷം മറുപടി തേടിയത്. എന്നാല്‍ കെ കെ രമ അവതരിപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.പോക്‌സോ കേസില്‍ പ്രതിയായ ആളെ കെസിഎയുടെ തലപ്പത്തേക്ക് കൊണ്ട് വന്നു. ഇയാളാണ് പെണ്‍കുട്ടികള്‍ക്കെതിരെ മോശമായി പെരുമാറിയത്. ഇടതുപക്ഷം ഭരിക്കുന്ന നാടാണിത്, നമ്പര്‍ വണ്‍ എന്ന് പറയുന്ന കേരളത്തിലാണ് ഇത് നടക്കുന്നതെന്ന് രമ പറഞ്ഞു. ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പെണ്‍കുട്ടികള്‍ പോക്‌സോ കോടതികള്‍ കയറിയിറങ്ങുന്നുവെന്നും രമ ആരോപിച്ചു.എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടത്തുന്നവര്‍ ആരായാലും ശക്തമായ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനുണ്ട്. കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന അതിക്രമങ്ങളില്‍ നേതൃത്വം എന്ത് നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ചോദിച്ചു. അത്തരം അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ള ആളാണ് താനും. തൃക്കാക്കര, പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ആക്രമണങ്ങള്‍ കണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.മാപ്പ് പറഞ്ഞതും തള്ളിപ്പറഞ്ഞതും കൊണ്ട് മാത്രം കാര്യമില്ല. മനോഭാവമാണ് മാറേണ്ടത്. സ്ത്രീയെന്നു പറഞ്ഞാല്‍ ശരീരം മാത്രമാണോ? വടകര തെരഞ്ഞെടുപ്പ് വേളയില്‍ കെ കെ ശൈലജക്ക് നേരെ നടന്നത് എന്തെന്ന് കേരളം കണ്ടു. തയ്യല്‍ ടീച്ചറുടെ കഷ്ണം കിട്ടിയെങ്കില്‍ തരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വീണാ ജോര്‍ജ് സഭയില്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…