ബംഗ്ലാദേശ് സംഘര്‍ഷത്തില്‍ അക്രമത്തിന്റ ഇരകള്‍ക്ക് അഭയം നല്‍കാന്‍ തയ്യാറെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിസ്സഹായരായ ആളുകള്‍ ബംഗാളിന്റെ വാതിലില്‍ മുട്ടിയാല്‍ അവര്‍ക്ക് അഭയം നല്‍കുമെന്നും അഭയാര്‍ത്ഥികളെ ബഹുമാനിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. ബംഗ്ലാദേശില്‍ ബന്ധുക്കള്‍ കുടുങ്ങിക്കിടക്കുന്ന ബംഗാള്‍ നിവാസികള്‍ക്ക് എല്ലാ സഹകരണവും ഉറപ്പുനല്‍കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.”മറ്റൊരു രാജ്യമായതിനാല്‍ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് ഒന്നും സംസാരിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ അതിനെക്കുറിച്ച് സംസാരിക്കും. എന്നാല്‍ നിസ്സഹായരായ ആളുകള്‍ ബംഗ്ലാദേശില്‍ നിന്ന് ബംഗാളിന്റെ വാതിലില്‍ മുട്ടിയാല്‍ ഞങ്ങള്‍ അവര്‍ക്ക് അഭയം നല്‍കും. യുഎന്‍ പ്രമേയമുണ്ട്. അഭയാര്‍ത്ഥികളെ ബഹുമാനിക്കുന്നു” മമത ബാനര്‍ജി പറഞ്ഞു. സംവരണ ഉത്തരവിനെതിരെയാണ് ബംഗ്ലാദേശില്‍ വന്‍ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടത്. ധാക്ക സര്‍വകലാശാലയില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നെ വ്യാപിക്കുകയായിരുന്നുസര്‍ക്കാര്‍ ജോലികളില്‍ 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ കുടുംബത്തില്‍ നിന്നുള്ള യുവാക്കള്‍ക്ക് 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെയാണ് ബംഗ്ലാദേശില്‍ പ്രക്ഷോഭം. സംവരണം പുനഃസ്ഥാപിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ 133 പേരാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് അധികൃതര്‍ രാജ്യത്തുടനീളം കര്‍ശനമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും തലസ്ഥാനമായ ധാക്കയുടെ ചില ഭാഗങ്ങളില്‍ സൈനിക ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തുകയും ചെയ്യുന്നുണ്ട്.രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിന്റെ സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ സംവരണം പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. സര്‍ക്കാര്‍ മേഖലയിലെ 93ശതമാനം ജോലികളിലും നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാകണമെന്ന് കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…