കൊട്ടാരക്കര വാളകം മേഴ്‌സി കോളേജില്‍ നഴ്‌സിംഗ് പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിയില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നടപടി. മേഴ്‌സി കോളേജിന് അനുവദിച്ച 30 സീറ്റും റദ്ദാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് തീരുമാനം. മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റിന് അഡ്മിഷന്‍ നടത്താനാകില്ലെന്ന് ആരോഗ്യ വകുപ്പ്.
30 സീറ്റില്‍ 15 ല്‍ മെറിറ്റില്‍ അഡ്മിഷന്‍ നടത്തണമെന്നാണ് നിയമം. സീറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം. മേഴ്‌സി കൊളേജിന് എതിരായി 2023 ല്‍ കോടതി വിധി ഉണ്ട്. ഇത് ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്. രോഗികളായി പുവര്‍ ഹോമിലെ അന്തേവാസികളെ ഉപയോഗിച്ചതിനെതിരയാണ് വിധ. ഇതില്‍ സാമൂഹ്യ നീതി വകുപ്പ് അന്വേഷണം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സീറ്റ് അനുവദിച്ചു കൊണ്ടുള്ള നഴ്‌സിംഗ് കൗണ്‍സില്‍ ഉത്തരവില്‍ ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശമില്ല.
സ്വകാര്യ നഴ്‌സിംഗ് മാനേജ്‌മെന്റായ മേഴ്‌സി കൊളേജില്‍ 30 ബിഎസ്സി നഴ്‌സിംഗ് സീറ്റ് അനുവദിക്കാന്‍ നടത്തിയത് നീക്കം ദുരൂഹമാണ്. നവംബര്‍ 30 ന് നഴ്‌സിങ് അഡ്മിഷന്‍ അവസാനിക്കാന്‍ ഇരിക്കെ 27 ന് രാത്രിയാണ് നഴ്‌സിംഗ് കൗണ്‍സില്‍ സീറ്റ് അനുവദിച്ചത്. ഇതില്‍ 15 സീറ്റില്‍ അഡ്മിഷന്‍ നടത്തേണ്ടത് മെരിറ്റില്‍ നിന്നാണ്. ഇതിനായി സര്‍ക്കാര്‍ എല്‍ബിഎസിന് നിര്‍ദ്ദേശം നല്‍കണം. നഴ്‌സിങ് അഡ്മിഷന്‍ അവസാനിച്ച 30 ന് ശേഷവും എല്‍ബിഎസിന് അറിയിപ്പ് ലഭിച്ചില്ല. മാനേജ്‌മെന്റ് മുഴുവന്‍ സീറ്റിലും സ്വന്തം നിലയില്‍ അഡ്മിഷന്‍ നടത്താന്‍ അധികൃതര്‍ സൗകര്യമൊരുക്കി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…