ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്‍പിയും ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവുമായ ഡോ. ബി ആര്‍ അംബേദ്കറുടെ ഓര്‍മ ദിവസമാണിന്ന്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ജാതിവ്യവസ്ഥക്കും തൊടുകൂടായ്മക്കുമെതിരെ സമരം നയിച്ച അംബേദ്കറുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
രാഷ്ട്രം ജാതീയതയില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും മോചിപ്പിക്കപ്പെടാനും വിദ്യാഭ്യാസവും വികസനവും രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാനും പരിശ്രമിച്ച ധിഷണശാലി. അയിത്തജാതിക്കാര്‍ എന്നു മുദ്രകുത്തിയ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ- സാമ്പത്തിക പുരോഗതിയായിരുന്നു അംബേദ്കറുടെ ലക്ഷ്യം.
ഇന്ത്യ മഹാരാജ്യം രൂപീകൃതമായപ്പോള്‍ അനുയോജ്യവുമായ ഭരണഘടന രൂപപ്പെടുത്താനുള്ള ദൗത്യം ഏല്‍പ്പിക്കപ്പെട്ടത് അംബേദ്കറുടെ കരങ്ങളില്‍. തന്റെ സമ്പന്നമായ വിദ്യാഭ്യാസ പശ്ചാത്തലം, അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യത്തിനും രാഷ്ട്രീയാവകാശങ്ങള്‍ക്കുമായി പോരാടാന്‍ അംബേദ്കര്‍ ഉപയോഗിച്ചു.
മിശ്രവിവാഹവും , പന്തിഭോജനവും പ്രോല്‍സാഹിപ്പിച്ച അംബേദ്കര്‍, ദലിത് അവകാശ സംരക്ഷണത്തിനായി നിരവധി ആനുകാലികങ്ങള്‍ ആരംഭിച്ചു. പൊതുകുളത്തില്‍ നിന്നും ദളിതര്‍ക്ക് കുടി വെള്ളം ശേഖരിക്കുന്നതിനുവേണ്ടി നടത്തിയ മഹദ്‌സത്യഗ്രഹം അംബേദ്കറുടെ ജീവിതത്തിലെ സുപ്രധാനമായ ഏടാണ്. ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച അംബേദ്കറെ രാജ്യം ഭാരത് രത്‌ന നല്കി ആദരിച്ചിട്ടുണ്ട്. അന്പത്തിയാറു വര്ഷം മാത്രം നീണ്ട ജീവിതം കൊണ്ട് രാജ്യത്തിന് പ്രചോദനമായ ഡോ. ബി ആര്‍.അംബേദ്കറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…