ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക. അമേരിക്കയുടെ C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലേക്ക് അധിക സൈനികരെ അയച്ചുകൊണ്ടും നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചും പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറന്നുമാണ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നത്.
ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്ന് നിയമവിരുദ്ധമെന്ന് കരുതപ്പെടുന്ന കുടിയേറ്റക്കാരെ നാടുകടത്തനായി വിമാനങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്. ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവരുമായി പോകുന്ന വിമാനം ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്നത് ഇന്ത്യയിലേക്കാണെന്ന് റിപ്പോര്‍ട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തല്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും നടത്തിയ സംഭാഷണത്തിനിടെ ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുമായി താന്‍ കുടിയേറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും ‘അനധികൃത കുടിയേറ്റക്കാരെ’ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ ‘ശരിയായത്’ ചെയ്യുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.
2023 ഒക്ടോബറിനും 2024 സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്നുള്ള 1100-ലധികം അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തി. ഇന്ത്യന്‍ പൗരന്മാരില്‍ ആരെങ്കിലും നിയമവിരുദ്ധമായി അമേരിക്കയില്‍ തുടരുന്നുണ്ടെങ്കില്‍ അവരുടെ ഇന്ത്യയിലേക്കുള്ള നിയമാനുസൃതമായ തിരിച്ചുവരവിന് തയാറാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…