തിരുവനന്തപുരം മുതലപ്പൊഴിയില്‍ പൊഴി മുറിക്കാന്‍ തിടുക്കം വേണ്ടെന്ന് സര്‍ക്കാര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, സംയുക്ത സമരസമിതിയുമായി ഉദ്യോഗസ്ഥര്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തും. പൊലീസ് ഇടപെടല്‍ സ്ഥിതി വഷളക്കുമെന്നും വിലയിരുത്തല്‍. ഇന്ന് പൊഴിമുറിക്കാനുള്ള ശ്രമം ഉണ്ടാകില്ല. പൊഴി മുറിക്കും മുന്‍പ് സമരക്കാരെ വിശ്വാസത്തിലെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വള്ളങ്ങള്‍ കടന്നുപോകും വിധം പൊഴി മുറിക്കാം എന്ന് ഫിഷറീസ് വകുപ്പ് പറയുന്നത്. പൊഴി മുറിക്കുന്നത് എന്തിനെന്ന് മത്സ്യത്തൊഴിലാളികളോട് വിശദീകരിക്കും. തല്‍ക്കാലം പൊലീസ് നടപടി വേണ്ടെന്നും തീരുമാനം. സമരക്കാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയെന്നതാണ് പ്രധാനമായി സര്‍ക്കാര്‍ കാണുന്നത്. മന്ത്രി സജി ചെറിയാനുമായോ ഉദ്യോഗസ്ഥരുമായോ ഇന് ചര്‍ച്ചയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് വഴങ്ങൂ എന്നാണ് അവരുടെ തീരുമാനം.
ഒരു വൈകാരിക പ്രശ്‌നമായി മാറാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തശേഷമാകും ഇനി ഒരു നടപടി ഉണ്ടാകൂ എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഉദ്യോ?ഗസ്ഥരെ തടഞ്ഞതില്‍ കേസെടുക്കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പൊഴിമുറിച്ചില്ലെങ്കില്‍ മഴ പെയ്താല്‍ മുതലപൊഴിക്ക് സമീപമുള്ള അഞ്ച് പഞ്ചായത്തുകളില്‍ വെള്ളം കയറുന്ന സാഹചര്യമാണ്. ഇതിനെ ഒഴിവാക്കാന്‍ പൊഴി മുറിക്കുകയെന്നല്ലാതെ സര്‍ക്കാരിന്റെ മുന്നില്‍ മറ്റ് മാര്‍?ഗങ്ങളില്ല. മഴയ്ക്ക് മുന്നേ പ്രശ്‌നങ്ങള്‍ രമ്യമമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തി എത്രയും വേ?ഗം ഡ്രഡ്ജര്‍ എത്തിച്ച് വളരെ വേ?ഗത്തില്‍ പൊഴി മുറിക്കുക എന്ന തീരുമാനത്തിലേക്ക് കടക്കും. പ്രതിഷേധ സാധ്യതകള്‍ ഒഴിവാക്കി പരസ്പര സഹകരണത്തോടെ പൊഴി മുറിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍വ്വ സന്നാഹങ്ങളോടെയുമാണ് ഉദ്യോഗസ്ഥ സംഘം പൊഴി മുറിക്കാന്‍ മുതലപ്പൊഴിയില്‍ ഇന്നലെ എത്തിയിരുന്നെങ്കിലും മത്സ്യത്തൊഴിലാളികള്‍ മനുഷ്യ ചങ്ങല തീര്‍ത്തതോടെ ഉദ്യോഗസ്ഥരും പൊലീസും പിന്മാറുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…