Shahbaz Sharif

ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രത്യാക്രമണം നേരിടുന്ന പാകിസ്താന്‍ സാമ്പത്തിക ഞെരുക്കത്തിലാണെന്ന തരത്തില്‍ പാക് ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പ്. ഇന്ത്യയുടെ ആക്രമണത്തില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നതെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും വിദേശ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കുറിപ്പാണ് എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഇത് നിഷേധിച്ചുകൊണ്ട് പിന്നീട് പാക് ധനകാര്യവകുപ്പ് രംഗത്തെത്തി.
‘ശത്രുക്കള്‍ കടുത്ത നാശമുണ്ടാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ വായ്പ അനുവദിക്കണമെന്ന് അന്താരാഷ്ട്ര പങ്കാളികളോട് അപേക്ഷിക്കുന്നു. യുദ്ധത്തിന്റേയും ഓഹരിവിപണി തകര്‍ച്ചയുടേയും പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കേണ്ടതുണ്ട്. ഇതിന് സഹായിക്കണം’, എന്നാണ് പാകിസ്താന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ പറയുന്നത്. പാക് സര്‍ക്കാരിന്റെ ധനമന്ത്രാലയത്തിന്റെ ഔദ്യോഗകി എക്‌സ് പ്ലാറ്റ്‌ഫോമിലാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍, വിഷയം സാമൂഹ്യമാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ കുറിപ്പിനെ തള്ളി പാക് മന്ത്രാലയം രംഗത്തെത്തി. തങ്ങളുടെ എക്‌സ് പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഇത്തരത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്നും പാക് ധനകാര്യ മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരന്തരം പ്രകോപനം തുടരുന്നതിനിടെ ഇന്ത്യ ശക്തമായ പ്രതിരോധം തീര്‍ക്കുകയും തിരിച്ചടിക്കുകയും ചെയ്തിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നപേരില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ വിവിധ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. നൂറോളം വരുന്ന ഭീകരര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…