ഐഫോൺ ഓർഡർ ചെയ്തു, കിട്ടിയത് താടി വളരാനുള്ള എണ്ണ; 1.80 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
മുംബൈ: ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് താടി വളരാനുള്ള എണ്ണ ലഭിച്ച സംഭവത്തിൽ 1.8 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഫ്ലിപ് കാർട്ടിനാണ് മുംബൈ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ പിഴ വിധിച്ചിരിക്കുന്നത്. മുംബൈയിലെ പവായ് സ്വദേശിയായ ഉപയോക്താവാണ് നിയമനടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ 22ന് ഫ്ലിപ് കാർട്ടിലൂടെ 1,11,793 രൂപയുടെ ഐഫോൺ 14 പ്രോ ഓർഡർ ചെയ്തു. നോ കോസ്റ്റ് ഇഎംഐ വഴിയാണ് തുക നൽകിയത്. അതേ ദിവസം തന്നെ ചാർജറും ഫോൺ…
44 രൂപ കോടി നൽകി; മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു
സൂററ്റ്: മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു. സംഘം ആവശ്യപ്പെട്ട നാല് മില്ല്യൺ യൂറോ (ഏകദേശം 44 കോടി രൂപ) കുടുംബം നൽകിയതിന് ശേഷമാണ് ധീരു രമാനിയെ വിട്ടയച്ചതെന്നാണ് റിപ്പോർട്. ഗുജറാത്തിൽ നിന്നുള്ള വജ്രവ്യാപാരിയാണ് ധീരു. ഏപ്രിൽ 16 നാണ് ഇയാളെ മാലിദ്വീപിൽ നിന്നും ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. മാലിയിൽ സ്വർണഖനി വാങ്ങി പണികൾ നടത്തുകയായിരുന്ന ധീരു രമാനി കുറച്ചുകാലമായി മാലിയിലായിരുന്നു താമസിച്ചിരുന്നത്. വിട്ടയക്കണമെങ്കിൽ 100 കോടി രൂപ നൽകണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം….
ജന്തർ മന്തർ സമരം: ഇടതുപക്ഷത്തിനെതിരെ ആരോപണവുമായി ആർ എസ് എസ് മുഖപത്രം
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലുയർന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ, എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്ത്ഥി സംഘടനകൾക്കെതിരെ ആരോപണവുമായി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’. യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഫണ്ടിംഗും ചൈനീസ് ഇടപെടലുമെന്നാണ് ‘ഓർഗനൈസർ’ ആരോപിക്കുന്നത്. ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വിദേശ ഫണ്ടുകൾ സ്വീകരിച്ചാണ് എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങൾ സമരത്തിൽ പങ്കെടുത്തതെന്നും ഓർഗനൈസർ ആരോപിക്കുന്നു. ഡൽഹിയിലുണ്ടായ സമരം ഇന്ത്യ വിരുദ്ധവും തീവ്ര ഇടത് ചിന്താഗതിക്കാർ നിയന്ത്രിക്കുന്നതുമായ ഒരു നീക്കമാണെന്ന് ലേഖനം വിശേഷിപ്പിക്കുന്നു. ജന്തർ മന്തറിലെ വൻ സമര…
പ്രതിഷേധം അവസാനിപ്പിച്ചിട്ടും അറസ്റ്റ്; കേന്ദ്ര സർക്കാർ വാക്ക് പാലിക്കണമെന്ന് സിജെപി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെയും വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളെയും മറ്റ് പ്രക്ഷോഭകരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അസം, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവിടങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി സ്വീകരിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ടെന്നും ഇത് അതീവ ഗൗരവകരമായി കാണുന്നുവെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് സൗരവ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഷേധക്കാർക്കെതിരെ യാതൊരുവിധ ശിക്ഷാനടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ…
ബഹളത്തിൽ മുങ്ങി പരീക്ഷാ ഭേദഗതി ബിൽ
ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിൽ പരീക്ഷാ ഭേദഗതി ബിൽ മുങ്ങിയതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതീവ ഗൗരവമുള്ള ബില്ലിനെക്കുറിച്ചാണ് ചർച്ചചെയ്യുന്നതെന്നും പ്രതിപക്ഷ നടപടി സങ്കടകരമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ലോക്സഭയിൽ പറഞ്ഞു. ഇന്ന് രാവിലെയാണ് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ പരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സ്പീക്കർ ഓംബിർള വിലക്കിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. രാവിലെയുണ്ടായ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ്…
ആലപ്പുഴയിൽ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ
ആലപ്പുഴ ∙ യുവതിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിനു തെക്കുഭാഗത്തെ ചെറിയ വളവിനോട് ചേർന്നാണ് സംഭവം. ഓടുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതെന്നാണ് കരുതുന്നത്.
പ്രതിഷേധം അടിച്ചമർത്താനാവില്ല, പൊലീസിന് പ്രോട്ടോക്കോൾ വേണം; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ
ന്യൂഡൽഹി പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധാവകാശങ്ങളെ പൊലീസിന് ബലം പ്രയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമാധാനപരമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളെ നേരിടാൻ രാജ്യവ്യാപകമായി പൊലീസിന് ഏകീകൃത പ്രോട്ടോക്കോൾ രൂപീകരിക്കണമെന്ന് നിർദേശിച്ച പരമോന്നത കോടതി, പ്രതിഷേധക്കാർക്ക് നേരെയുള്ള അനാവശ്യമായ ബലപ്രയോഗങ്ങളെ കടുത്ത് ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ജന്തർ മന്ദറിൽ വിദ്യാര്ത്ഥികള്ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. സമരക്കാർക്ക് നേരെ മുന്നറിയിപ്പില്ലാതെ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകവും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കുകയും ചെയ്ത സംഭവം വലിയ…
അഭിജീത് ദീപ്കെയ്ക്ക് പാർലമെന്റ് സീറ്റ്
കോട്ടയം∙ ‘‘സിജെപിക്ക് രാഷ്ട്രീയ പ്രസ്ഥാനമായി മാറാൻ കഴിയില്ല. അതിനകത്തുള്ള ജെൻസീക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നവരല്ല. അഭിജീത് ദീപ്കെയ്ക്ക് ഒരു രാഷ്ട്രീയ ഓഫറുണ്ടാകും. ബിജെപി തന്നെ ഒരു ഓഫർ മുന്നോട്ടുവച്ചേക്കാം. പഞ്ചാബിലെ ചോദ്യപ്പേപ്പർ ചോർച്ചയാണ് സിജെപി അടുത്ത വിഷയമായി ഉയർത്തിക്കാട്ടാൻ പോകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്തോറും അവരൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കും. അഭിജീത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാം. അങ്ങനെ വന്നാൽ അഭിജീത്തിന് ഒരു പ്രാതിനിധ്യം കിട്ടിയേക്കാം. പക്ഷേ സിജെപിക്കു ഗുണമുണ്ടായെന്നു വരില്ല. വ്യക്തിപരമായ താൽപര്യങ്ങൾ സിജെപിയെ ബാധിച്ചേക്കാം. അഭിജീത് മത്സരിച്ചാൽ…
സിജെപി തട്ടിപ്പുകാരുടെ കൂട്ടം: തുറന്നടിച്ച് മാധവ് സുരേഷ്
സിജെപി പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്ന് മാധവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചോദ്യമുയർത്തുന്നു. വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർഥികളുടെ പ്രശ്നങ്ങളിലും ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് ആക്രമിച്ച കമ്യൂണിസ്റ്റുകൾക്കും ‘നിഷ്പക്ഷർ’ എന്ന് അവകാശപ്പെടുന്നവർക്കുമെതിരെയും മാധവ് രൂക്ഷമായ…
കുണ്ടറ കസ്റ്റഡി മരണം: അന്വേഷണം വേണം- പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസിന്റെ ക്രൂരമർദ്ദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചുവെന്നും ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്. അയൽവാസിയായ 13 കാരനെ…
