Featured posts

യൂട്യൂബര്‍മാര്‍ തമ്മിലെ തര്‍ക്കം: നീക്കംചെയ്ത വീഡിയോ പങ്കുവെച്ചാല്‍ നിയമനടപടി, മുന്നറിയിപ്പുമായി ഹനാന്‍ഷാ

തൊപ്പിയെന്ന യൂട്യൂബര്‍ നിഹാദ് തന്റെ സുഹൃത്തുക്കള്‍ക്കുനേരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ…

ബൈക്കിന്റെ ശബ്‌ദത്തെ ചൊല്ലി തർക്കം: യുവാവിനെ കുത്തിക്കൊന്നു, അച്ഛനും മൂന്ന് മക്കളും അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്‌ദത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരുപത്തിരണ്ടുകാരൻ കുത്തേറ്റ് മരിച്ചു. കോട്ടുകാൽ…

നവമാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാരിന്റെ ‘ബ്ലേഡ് പോലീസ്’; വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നെന്ന് എം.വി. ജയരാജന്‍ തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ‘ബ്ലേഡ് പോലീസിനെ’ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ ആവേശത്തോടെ ഉയര്‍ത്തിയ പ്രശ്‌നങ്ങളിലൊക്കെ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സൗകര്യപൂര്‍വം യൂട്ടേണ്‍ അടിക്കുകയാണ്. പിഎം ശ്രീ പദ്ധതിയോടുള്ള നിലപാട് മാറ്റം, മദ്യനികുതി വെട്ടിക്കുറയ്ക്കല്‍, കരിമണല്‍ ഖനനം, പ്രതിയുടെ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത് തുടങ്ങി വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ‘യൂട്ടേണുകള്‍’ സോഷ്യല്‍ മീഡിയയില്‍ ചോദ്യംചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിവുസഹിതം ചര്‍ച്ചചെയ്യുന്ന നവമാധ്യമങ്ങളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാനാണ് ശ്രമം നടക്കുന്നത്. ഐടി ആക്റ്റിലെ സെക്ഷന്‍ 79(3)ബി പ്രകാരം മെറ്റയ്ക്ക് പോലീസ് കത്തയച്ച് പോസ്റ്റുകള്‍ നീക്കംചെയ്യിക്കുകയാണെന്നും ഇങ്ങനെപോയാല്‍ മുഖ്യധാരാ മാധ്യമങ്ങളെപ്പോലും സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച പല പോസ്റ്റുകളും ഇതിനോടകം ‘ഫോട്ടോ നോട്ട് അവൈലബിള്‍ ഇന്‍ ഇന്ത്യ’ എന്ന സന്ദേശത്തോടെ മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിപ്പ വൈറസ് പടരുന്നതിലെ ഭരണപരാജയത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. കൂടാതെ, വി.ഡി. സതീശന്‍ നല്‍കിയ ‘ഇന്ദിര ഗ്യാരണ്ടി’ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതിനെ പരിഹസിച്ച പോസ്റ്റുകളും നീക്കംചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. എറണാകുളം വാഴക്കുളത്തെ പാരിയത്തുകാവ് കോളനിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ ‘ബുള്‍ഡോസര്‍ രാജ്’ എന്ന് വിശേഷിപ്പിച്ച പോസ്റ്റുകളും മെറ്റയുടെ സെന്‍സര്‍ഷിപ്പിന് ഇരയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികത്തില്‍ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ നടക്കുന്നത് പ്രതിഷേധാര്‍ഹമാണ്. 51 വര്‍ഷം മുമ്പ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യത്തിന്റെ ആധുനിക രൂപമാണിതെന്ന് ജയരാജന്‍ പറഞ്ഞു.

നവമാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാരിന്റെ ‘ബ്ലേഡ് പോലീസ്’; വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നെന്ന് എം.വി. ജയരാജന്‍ തിരുവനന്തപുരം:…

ലൈംഗികമായി അധിക്ഷേപിക്കുന്ന അമ്മൂമ്മ; അതായിരുന്നു തൻവിയുടെ ലക്ഷ്യം

കഴിഞ്ഞ കുറച്ചു ആഴ്ചകളായി സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും…

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ. കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവർഷം തന്നെ പ്രവേശനം…

‘ഒടുവിൽ സർക്കാരാണ് വഴങ്ങേണ്ടി വന്നത്’; ‘പാറ്റ’കളുടെ വിജയത്തിൽ വികാരാധീനയായി പ്രിയങ്ക ഗാന്ധി

വയനാട്: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന്റെ വിജയത്തിൽ വികാരാധീനയായി പ്രിയങ്ക ഗാന്ധി എംപി. ഇത് രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്നും എല്ലാ ഭരണാധികാരികൾക്കുമുള്ള പാഠമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ജനങ്ങൾ രാജ്യം തിരിച്ചുപിടിച്ചിരിക്കുന്നുവെന്നും വയനാട് എംപി കൂട്ടിച്ചേർത്തു. കള്ളാടി മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു എംപിയുടെ പ്രതികരണം. ‘അവർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എന്നാൽ ഇന്ത്യയുടെ യുവജനങ്ങൾ പിന്നോട്ടില്ലായിരുന്നു. ഒടുവിൽ സർക്കാരാണ് വഴങ്ങേണ്ടി വന്നത്. ഞങ്ങൾ വിദ്യാർത്ഥിക്കൊപ്പം നിന്നു. എന്റെ സഹോദരൻ…

Read More

ധർമേന്ദ്ര പ്രധാന്റെ രാജി; അടച്ച മെട്രോ സ്റ്റേഷനുകൾ തുറന്നു

ന്യൂഡൽഹി: ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിനിടെ അടച്ച മെട്രോ സ്റ്റേഷനുകളിൽ മൂന്നെണ്ണം തുറന്നു. രാജീവ് ചൗക്, മന്തി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ് എന്നീ മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടമാണ് തുറന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി) ഇക്കാര്യം അറിയിച്ചത്. ലോക് കല്യാൺ മാർഗ്, പട്ടേൽ ചൗക്, രാമകൃഷ്ണ ആശ്രം മാർഗ് തുടങ്ങി 18 സ്റ്റേഷനുകളായിരുന്നു അടച്ചത്. സുരക്ഷാ കാരണങ്ങളാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നുവെന്നായിരുന്നു ഡിഎംആർസി അറിയിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര…

Read More

ഏഴ് വർഷത്തെ പ്രണയം, ഇടയിൽ കടന്നുവന്ന സൗഹൃദം; ഒടുവിൽ സുഹൃത്തിനെ മദ്യപാനത്തിനിടെ കുത്തിക്കൊന്ന് യുവാവ്‌

ഗ്രേറ്റർ നോയിഡ: സുഹൃത്തായ യുവതിയോട് സംസാരിച്ചതിലുള്ള വിരോധത്തിൽ സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ബറേലി സ്വദേശിയായ സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പ്രതി നരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഗ്രേറ്റർ നോയിഡയിലെ സിർസ സർക്കിളിന് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം നടക്കുന്നത്. ആശുപത്രിയിലെത്തിച്ച സുരേഷിനെ പരിശോധിച്ച ഡോക്ടർമാർ ഇയാൾ മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുരേഷും നരേഷും ഒരേ സ്വകാര്യ കമ്പനിയിലെ രണ്ട് യൂണിറ്റുകളിലാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇതേ…

Read More

അവസാനം മുട്ടുകുത്തി മോദി; പൗരത്വ ഭേദഗതിയിലും കർഷകർ സമരത്തിലും പിടിച്ചുനിന്നു, ചരിത്രം കുറിച്ച് യുവാക്കൾ

ന്യൂഡൽഹി: 12 വർഷം ഒരു തിരഞ്ഞെടുപ്പിൽ പോലും മുട്ടുമടക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനം യുവാക്കളുടെ പ്രതിഷേധത്തിൽ വിറച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. തുടക്കത്തിൽ ധർമേന്ദ്ര പ്രധാന്റെ രാജി സർക്കാർ അംഗീകരിക്കില്ലെന്ന റിപ്പോർട്ട് വന്നെങ്കിലും ഉച്ചയോടെ രാജി അംഗീകരിക്കുകയായിരുന്നു. എൻഡിഎ സ‌ർക്കാരിനും മോദിക്കുമേറ്റ ഏറ്റവും വലിയ പ്രഹരമാണ് ഈ വിദ്യാർത്ഥി പ്രതിഷേധം എന്നുതന്നെ പറയാം. മോദി കാലഘട്ടത്തിൽ…

Read More

‘ഇത് ജനാധിപത്യത്തിന്റെ വിജയം,സമരം തുടരും’: ധർമേന്ദ്ര പ്രധാന്റെ രാജിയിൽ അഭിജീത് ദീപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. രാജി ജനാധിപത്യത്തിന്റെ വിജയമാണെന്ന് അഭിജീത് ദീപ്കെ പ്രതികരിച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് സർക്കാ‌ർ നടപടിയ്ക്ക് പിന്നിലെന്ന് പറഞ്ഞ അദ്ദേഹം ഈ രാജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് സമർപ്പിക്കുന്നുവെന്നും വ്യക്തമാക്കി. സാധാരണ പൗരന്മാർക്ക് ഭരണാധികാരികളെ ജനാധിപത്യപരമായി വിചാരണ ചെയ്യാൻ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ രാജിയെന്നും ജന്തർ മന്തറിൽ തടിച്ചുകൂടിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. എന്നാൽ…

Read More

‘അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യൂ, പക്ഷേ ഞാൻ ഇവിടെ നിന്ന് പോകുകയാണ്’; ആശുപത്രി അധികൃതരോട് സോനം വാങ്‌ചുക്

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിയ സോനം വാങ്‌ചുക് ആശുപത്രി വിടുന്നതിനെ ചൊല്ലി പൊലീസുകാരുമായി തർക്കത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഡൽഹി ജന്തർ മന്തറിൽ നടത്തിയ നിരാഹാര സമരത്തിനിടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി അദ്ദേഹം രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡൽഹി ഹൈക്കോടതി മെഡാന്ത ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകിയിട്ടും തന്നെ ആശുപത്രി വിടാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് വാങ്‌ചുക്ക്…

Read More

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാന്‍ രാജിക്കത്തയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടിയും (സിജെപി) കേന്ദ്രവുമായുള്ള മൂന്നാം റൗണ്ട് ചര്‍ച്ചയ്ക്ക് മുന്നോടിയായി രാജി വിവരം കേന്ദ്രമന്ത്രി സ്വന്തം എക്സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ വ്യക്തമാക്കിയിരുന്നു.    

Read More

‘നൂറ്റാണ്ടിന്റെ വിവാഹമോചനക്കേസ്’: ടെക് വ്യവസായി നഷ്ടപരിഹാരമായി 6230 കോടിരൂപ നൽകണമെന്ന് കോടതി

സിയോൾ: നൂറ്റാണ്ടിലെ വിവാഹമോചനമെന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച കേസിൽ നിർണായകവിധി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ കോടതി. രാജ്യത്തെ പ്രമുഖ ടെക് വ്യവസായിയും എസ് കെ ഗ്രൂപ്പിന്റെ ചെയർമാനും ശതകോടീശ്വരനുമായ ചേ തെയ് വോൺ മുൻഭാര്യ റോ സോ യോങിന് 94,400 കോടി വോൺ(ഏകദേശം 6,230 കോടി)നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. സിയോൾ ഹൈക്കോടതിയുടേയാണ് വിധി. മുൻദക്ഷിണകൊറിയൻ പ്രസിഡന്റ് റോ തേവൂവിന്റെ മകളായ യോങ് സിയോൾ ആർട്ട് മ്യൂസിയത്തിന്റെ ഡയറക്ടറാണ്. കഴി‌ഞ്ഞവർഷം കേസിൽ കോടതി 1.38 ലക്ഷം വോൺ നഷ്ടപരിഹാരവും…

Read More

ഉദ്യോഗസ്ഥർ ആക്രമിക്കുന്ന ചിത്രങ്ങൾ പങ്കുവയ്‌ക്കാൻ പുതിയ വെബ്‌സൈറ്റ്

ന്യൂഡൽഹി: ജൂലായ് 20ന് നടന്ന സൻസദ് ചലോ മാർച്ചിനും അതിനുശേഷവും പ്രതിഷേധക്കാരെ ആക്രമിച്ച പൊലീസുകാരുടെ ചിത്രങ്ങളും വീഡിയോയും പങ്കുവയ്‌ക്കാൻ പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രതിഷേധക്കാരോട് കൈവശമുള്ള ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിൽ പങ്കുവയ്‌ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ ന‌ിയമനടപടി സ്വീകരിക്കുമെന്നും സിജെപി അറിയിച്ചു. ‘വെബ്‌സൈറ്റിൽ വരുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും ഞങ്ങൾ പരിശോധിക്കും. പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അവർക്കെതിരെ പരാതികൾ നൽകും. ഉപദ്രവിച്ച ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടും. അത് ചെയ്‌തില്ലെങ്കിൽ…

Read More

‘പാറ്റ പരാമർശം നടത്തിയത്, യുവാക്കളെയല്ല’: വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സുപ്രീം കോടതിയിലെ വാദത്തിനിടെ നടന്ന ‘പാറ്റ’ പരാമർശം വ്യാജ ബിരുദം ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുകൂടിയവരെക്കുറിച്ചാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. രാജ്യത്തെ യുവാക്കളെ അധിക്ഷേപിച്ചിട്ടില്ലെന്നും അവരോട് ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വ്യാജ ബിരുദം നേടി അഭിഭാഷക വൃത്തിയിലേക്ക് കടന്നുകൂടിയവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. വ്യാജ ബിരുദങ്ങളെക്കുറിച്ചും ഈ മേഖല എങ്ങനെ ശുദ്ധീകരിക്കാം എന്നതിനെക്കുറിച്ചുമായിരുന്നു ചർച്ച. ആ ഒരു സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം നടത്തിയത്. ഞാൻ യാത്ര ചെയ്യുമ്പോൾ…

Read More