പാലിയേക്കര ടോൾ പ്ലാസ കടന്ന് അർജുൻ ആയങ്കി, ദൃശ്യങ്ങൾ പുറത്ത് ; വടക്കുംനാഥ ക്ഷേത്ര മൈതാനത്തുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്
തൃശൂർ : പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കിയുടെ എഫ്.ബി പോസ്റ്റ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് , അതിനിടെ അർജുന്റെ സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തൃശൂർ പൊലീസ് ചോദ്യം ചെയ്തുവരുന്നു. അർജുന്റെ ഫോൺ ലൊക്കേഷൻ തൃശൂരിൽ കണ്ടെത്തിയതിനാൽ നഗരത്തിൽ പൊലീസ് വ്യാപക…
ജപ്പാനിലെ ഭൂചലനം: ശസ്ത്രക്രിയയ്ക്കിടെ ആശുപത്രിയിൽ ഉണ്ടായ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
ടോക്കിയോ: കഴിഞ്ഞ മാസം ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിനിടയിൽ ഒരു ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലുണ്ടായ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിനിടെ ആശുപത്രിയിൽ നാല് ശസ്ത്രക്രിയകൾ നടന്നിരുന്നു. വയറ്റിലെ ശസ്ത്രക്രിയ നടക്കുന്നതിനിടയിലായിരുന്നു ഭൂചലനം. ഓപ്പറേഷൻ തിയറ്ററിലെ ഉപകരണങ്ങൾ ശക്തമായി ആടിയുലഞ്ഞപ്പോൾ, മെഡിക്കൽ സ്റ്റാഫ് സ്വന്തം ശരീരം കൊണ്ട് രോഗിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നതും, ദൃശ്യങ്ങളിൽ വ്യക്തമാണ്. ആശുപത്രി അധികൃതരുടെ കണക്കുപ്രകാരം, ഭയപ്പെടുത്തുന്ന സാഹചര്യത്തിലും നാല് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നാണ്…
ക്ഷേമ പെൻഷൻ വിതരണത്തിൽ സഹകരണ സംഘങ്ങളെ ഒഴിവാക്കിയത് കേന്ദ്ര സഹായം നഷ്ടമാകാതിരിക്കാൻ; വിശദീകരണവുമായി സർക്കാർ
തിരുവനന്തപുരം ; ക്ഷേമ പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ ഒഴിവാക്കി ദേശസാത്കൃത ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്നതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെൻഷൻ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സർക്കാർ വിശദീകരിച്ചു.. കേന്ദ്ര സർക്കാരിന്റെ ഡി.ബിടി നിർദേശങ്ങൾ പൂർണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാനാണ്…
ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ പിടിയിൽ
ഗോഹട്ടി: പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അസം സ്വദേശികളായ അംജദ് ഹുസൈൻ ലസ്കർ (20), സദ്ദാം ഹുസൈൻ ലസ്കർ (23), റിങ്കു ദാസ് (25) എന്നിവരാണ് പിടിയിലായത്. മിസോറാമിലാണ് സംഭവം. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 2.30 ഓടെ പെൺകുട്ടികൾ ധോലായ് പൊലീസ് സ്റ്റേഷനിൽ എത്തി തങ്ങളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും…
കനത്ത മഴ: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി….
‘സുരക്ഷ ഉറപ്പാക്കുമെന്നത് പച്ചക്കള്ളം’; റാപ്പിഡോ യാത്രയിൽ ജീവിതം തകർന്നു, കമ്പനിക്കെതിരെ പരാതിയുമായി യുവതി
ബംഗളൂരു: ബൈക്ക് ടാക്സി യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ ബംഗളൂരു സ്വദേശിനി റാപ്പിഡോ കമ്പനിയ്ക്കെതിരെ രംഗത്ത്. ജൂൺ17ന് ജോലിക്ക് പോകുന്നതിനിടെയാണ് 32കാരിയായ സാനി കൃഷ്ണ സഞ്ചരിച്ച റാപ്പിഡോ ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തെതുടർന്ന് ചികിത്സയ്ക്കായി 20 ലക്ഷം രൂപയിലധികം ചെലവായെന്നും അപകടത്തിന് ശേഷം റാപ്പിഡോ അധികൃതരിൽനിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും സാനി ആരോപിച്ചു. ബാഗ്മനെ ടെക് പാർക്കിന് സമീപത്തുവച്ച് ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റാപ്പിഡോ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. വേഗത കുറയ്ക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്കോടിച്ചിരുന്ന വ്യക്തി അതനുസരിച്ചില്ലെന്നും…
‘വൈഭവിനെ ഒഴിവാക്കേണ്ടതായിരുന്നു, ആ യോഗ്യത ഇപ്പോഴില്ല, ആദ്യം എല്ലാം പഠിക്കട്ടെ’; നിർദേശവുമായി മുൻ ക്രിക്കറ്റ് താരം
മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശിയെ പുതിയ ഉത്തരവാദിത്തം ഏല്പിച്ചതിൽ വിമർശനവുമായി മുൻ ക്രിക്കറ്റ് താരം. വരാനിരിക്കുന്ന ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ തിരഞ്ഞെടുത്തതിനെയാണ് ആഭ്യന്തര ക്രിക്കറ്റിലെ മുൻ താരം പ്രിയങ്ക് പാഞ്ചൽ ചോദ്യം ചെയ്തത്. ഇഷാൻ കിഷനെ ക്യാപ്റ്റനാക്കിയാണ് ഈസ്റ്റ് സോൺ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 15കാരനായ വൈഭവിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയത് അപ്രതീക്ഷിത തീരുമാനമായിരുന്നു. യുവതാരത്തെ ഭാവിയിലെ നേതൃനിരയിലേക്ക് വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് വൈസ് ക്യാപ്റ്റൻ…
‘ഹലോ അങ്കിൾ’: ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് നേതാവ് രാഹുൽ ഗാന്ധി. ഇഷ്ടപ്പെട്ട നേതാവ് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണെന്നും അദ്ദേഹവുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ വിദ്യാര്‍ത്ഥികളുമായും ജെന്‍ സി തലമുറയുമായുള്ള സംവാദത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എതിരാളികളായ ബിജെപിയിൽ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിന് തീര്‍ച്ചയായും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് അദ്ദേഹവുമായി നല്ല വ്യക്തിബന്ധമുണ്ട്, അദ്ദേഹം വളരെ…
അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്തുക്കൾ കസ്റ്റഡിയിൽ; പിടിയിലായത് കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന്
കൊച്ചി: ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയെ ഒളിവിൽപോകാൻ സഹായിച്ച രണ്ടുപേർ പൊലീസിന്റെ പിടിയിലായി. അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ ഇസ്മയിൽ, സൗദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടുദിവസംവരെ അർജുൻ ആയങ്കി കൊച്ചിയിലെ ഇവരുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായാണ് വിവരം. കേരളപൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ചുകൊണ്ടാണ് അർജുൻ ആയങ്കി ഒളിവിൽ തുടരുന്നത്. ഇന്ന് രാവിലെ ഇൻസ്റ്റ പോസ്റ്റിലൂടെയും ആഭ്യന്തരവകുപ്പിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്നാണ് പോസ്റ്റിൽ പറയുന്നത്. അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് മറ്റാരോ ആണെന്നാണ് പൊലീസ്…
രോഗികളെ പരിശോധിക്കാൻ ഡോക്ടറില്ലാത്തത് ചോദ്യംചെയ്തു: നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്
കാസർകോട്: ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ സംഭവത്തിലാണ് പൊലീസിന്റെ അസ്വാഭാവിക നടപടി. ആശുപത്രിയിൽ രോഗികളെ പരിശോധിക്കാന ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതിരുന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രോഗികൾ പുറത്തുള്ളപ്പോൾ ഒപി രജിസ്ട്രേഷൻ നിർത്തിവച്ചത് നാട്ടുകാർ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു. മൂന്നുപേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ഓഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് മൂന്നുപേർ ആശുപത്രിയിൽ എത്തി ജീവനക്കാരുടെ ഔദ്യോഗിക…
