ഇറാനില്‍ വിവാഹച്ചടങ്ങിലേക്ക് യുഎസ് മിസൈലാക്രമണം; കുഞ്ഞുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു
ടെഹ്റാന്: പശ്ചിമേഷ്യയെ വീണ്ടും ഭീതിയുടെ നിഴലിലാഴ്ത്തി ഇറാനില്‍ യു.എസ്. നടത്തിയ മിസൈലാക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ സിറിക് കൗണ്ടിയിലുള്ള കുഹെസ്തക് നഗരത്തില്‍ വിവാഹാഘോഷം നടക്കുകയായിരുന്ന വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ദുരന്തത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ റെഡ് ക്രസന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന തന്ത്രപ്രധാന പ്രദേശമാണ് സിറിക്. ഇവിടെ കൃത്യമായി ഏത് ലക്ഷ്യസ്ഥാനത്തിന് നേരെയാണ് യു.എസ് മിസൈല്‍ പതിച്ചതെന്ന് വ്യക്തമല്ലെങ്കിലും, വന്‍ ദുരന്തമാണ് പ്രദേശത്തുണ്ടായത്. തങ്ങളുടെ പൗരന്മാരുടെയും നിരപരാധികളുടെയും രക്തത്തിന്…
അമേരിക്കയിൽ ഭക്ഷണവുമായി എത്തിയ റോബോട്ടിനെ കണ്ട് അമ്പരന്ന് ഇന്ത്യൻ മാതാപിതാക്കൾ
അമേരിക്കയിലെ തെരുവിലൂടെ ഭക്ഷണവുമായി ഒരു ചെറിയ റോബോട്ട് നീങ്ങുന്നത് കണ്ടാൽ ആദ്യമായി കാണുന്നവർക്ക് കൗതുകം തോന്നാതിരിക്കില്ല. അത്തരമൊരു കാഴ്ചയാണ് അമേരിക്കയിലെത്തിയ ഇന്ത്യൻ മാതാപിതാക്കളെയും അമ്പരപ്പിച്ചത്. മകൾ ഭക്ഷണം ഓർഡർ ചെയ്തതിന് പിന്നാലെ അത് എത്തിക്കാനെത്തിയത് മനുഷ്യൻ ഓടിക്കുന്ന വാഹനമല്ല, സ്വയം സഞ്ചരിക്കുന്ന ഡെലിവറി റോബോട്ടായിരുന്നു. മാതാപിതാക്കളുടെ ഈ അപ്രതീക്ഷിത പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോബോട്ട് റോഡിലൂടെ പതുക്കെ വീട്ടിലേക്ക് എത്തുന്നതും അത് കണ്ട് മാതാപിതാക്കൾ കൗതുകത്തോടെ നോക്കിനിൽക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. എന്താണ് തങ്ങളുടെ മുന്നിലൂടെ…
വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ കേസുകൾ പൂർണ്ണമായി റദ്ദാക്കി സുപ്രീം കോടതി ;സെപ്റ്റംബർ 5ലെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി
ന്യൂഡൽഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ഡൽഹിയിലടക്കം എടുത്ത കേസുകളാണ് റദ്ദാക്കുന്നത്.നീതി ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ പ്രത്യേകം കേസെടുക്കും.സുപ്രീം കോടതിക്ക് ഭരണഘടന നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേസുകൾ റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചത്. കേന്ദ്രസർക്കാരുമായി സിജെപി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് നേരത്തെ ജന്തർമന്തർ സമരം അവസാനിപ്പിച്ചിരുന്നു. വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുക, പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കുക,…
നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ 1000 കടന്നു, ഇനിയും കണ്ടെത്തേണ്ടത് 3916 പേരെ
കാഠ്മണ്ഡു: നേപ്പാളിൽ ആഗസ്റ്റ് 26നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിൽ 16 പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കും. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാർക്കായും തെരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് ഇന്ത്യയിൽ നിന്ന് 19 സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്. ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിലടക്കം ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന…
മുഖ്യമന്ത്രിയെ ആരും വഴി തഞ്ഞിട്ടില്ല- പീതാംബരകുറുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വഴിയിൽ തടഞ്ഞെന്ന സംഭവത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ്. മുഖ്യമന്ത്രിയെ ആരും വഴിയിൽ തടഞ്ഞിട്ടില്ലെന്നും ചേന്തി അനിലിന് സംഭവിച്ചത് പരിചയക്കുറവ് ആണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഭാവനയ്ക്കനുസരിച്ച് എന്ത് രീതിയിലും കേസെടുക്കുന്നവരാണ്. മുഖ്യമന്ത്രി വരുമെന്ന പ്രതീക്ഷയിൽ സംഘാടകർ തെരഞ്ഞെടുപ്പ് പോലെ പ്രചാരണം നടത്തി. ചേന്തി അനിലിന് സംഭവിച്ചത് പരിചയ്ക്കുറവാണെന്നും അദ്ദേഹത്തെ ക്രിമിനലിനെ പോലെ കാണുന്നത് ശരിയല്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് പെട്ടെന്നുണ്ടായ വൈകാരിക പ്രകടനമാണ്. ശത്രുത മനോഭാവത്തോടെ…
സിന്ദൂർ ഒരു പാഠം മാത്രം; ശത്രുവിനെ അങ്ങോട്ടുചെന്ന് തകർക്കാൻ ‘സുദർശൻ’ വീണ്ടും വരുന്നു, ഇന്ത്യയുടെ കരുത്ത് ഇനി ഇരട്ടിക്കും
ന്യൂഡൽഹി: ഇന്ത്യയ്ക്ക് അഞ്ച് പുതിയ എസ്-400 ട്രയംഫ് മിസൈൽ സംവിധാനങ്ങൾ കൂടി നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തു. ഇന്ത്യൻ സേനയിൽ ‘സുദർശൻ’ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ വ്യോമപ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ച മിസൈൽ സംവിധാനമാണിത്. ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന ഇവയുടെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ മിസൈൽ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നത്. സിന്ദൂർ ഓപ്പറേഷനിടെ പാകിസ്ഥാൻ വ്യോമസേനയുടെ നിരീക്ഷണ വിമാനത്തെ 314 കിലോമീറ്റർ അകലെവച്ചാണ് ‘സുദർശൻ’…
സൈനിക കേന്ദ്രത്തിൽ വൻ സുരക്ഷാ വീഴ്ച; എകെ47 ഉൾപ്പെടെ 11 ആയുധങ്ങൾ കാണാനില്ല
ഹൈദരാബാദ്: സൈനിക കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ നിന്ന് എകെ-47 ഉൾപ്പെടെ 11 ആയുധങ്ങൾ കാണാതായതായി പരാതി. സെക്കന്ദരാബാദ് കന്റോൺമെന്റ് ഏരിയയിലെ മദ്രാസ് റെജിമെന്റിലാണ് സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. എകെ-203, ഐഎൻഎസ്എഎസ് (ഇന്ത്യൻ സ്മാൾ ആംസ് സിസ്റ്റം) റൈഫിൾ, ആറ് പിസ്റ്റളുകൾ, വെടിമരുന്ന് തുടങ്ങിയവയും കാണാതായവയിൽ ഉൾപ്പെടുന്നു. ഞായറാഴ്ച രാത്രിയാണ് ആയുധങ്ങൾ കാണാതായതായി തിരിച്ചറിഞ്ഞത്. തുടർന്ന് തിങ്കളാഴ്ച ബൊല്ലാറാം പൊലീസിൽ അധികൃതർ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന…
‘ടെസ്റ്റിൽ ബാബർ സെഞ്ച്വറി നേടിയിട്ട് നാല് വർഷം, ആരാധകരുടെ കണ്ണിൽ മാത്രം ലോകോത്തര താരം’
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിന് പിന്നാലെ നായകൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. പ്രതികൂല സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്താൻ ബാബറിന് കഴിയുന്നില്ലെന്നും ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും പിന്തുണ മാത്രമാണ് ബാബറിനെ ലോകോത്തര താരമാക്കി ഉയർത്തുന്നതെന്നും ബാസിത് ആരോപിച്ചു. ‘ദ ഗെയിം പ്ലാൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026ൽ എട്ട് ടെസ്റ്റുകളിൽ നിന്ന് 322 റൺസ് നേടിയിട്ടുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ബാബർ സെഞ്ച്വറി നേടിയിട്ട് ഏകദേശം…
7.5 കോടി രൂപ എവിടെ? പഞ്ചാബ് നാഷണൽ ബാങ്കിൽ ഞെട്ടിക്കുന്ന ക്രമക്കേട്; യഥാർത്ഥ പണത്തിന് പകരം കള്ളനോട്ടുകൾ
ലക്നൗ: ഉത്തർപ്രദേശ് സഹാരൻപൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ വിനിമയത്തിനായി സൂക്ഷിച്ചിരുന്ന കറൻസിയിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. ഏകദേശം 7.4 കോടി രൂപയ്ക്ക് പകരം കള്ളനോട്ടുകൾ വച്ചതായാണ് കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ബാങ്കിന്റെ ആഭ്യന്തര സുരക്ഷയെക്കുറിച്ചും പണം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നത്. സംഭവം പുറത്തുവന്നതോടെ ബാങ്ക് അധികൃതരും അന്വേഷണ ഏജൻസികളും പരിശോധന ശക്തമാക്കി. യഥാർത്ഥ നോട്ടുകൾക്ക് പകരം കളളനോട്ടുകൾ എങ്ങനെ എത്തിച്ചുവെന്നും ഇതിന് പിന്നിൽ ആരൊക്കെയാണെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ബാങ്ക്…
പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകി; തൃശൂരിൽ ബാറുടമയ്ക്കെതിരെ കേസ്
തൃശൂർ: പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തിയിലെ മയൂര ബാറിലാണ് 17കാരന് മദ്യം നൽകിയതെന്നാണ് പരാതി. സംഭവത്തിൽ മണ്ണുത്തി പൊലീസാണ് കേസെടുത്തത്. ബാറിൽവെച്ച് 17കാരൻ അടിപിടിയുണ്ടാക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പ്രായം 17 ആണെന്ന് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് ബാറിൽ കൂടുതൽ പരിശോധനയും അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
