ഗ്രാമീണമേഖലയിലും എല്‍.പി.ജി. ബുക്കിങ് ഇടവേള 25 ദിവസമാക്കി
ന്യൂഡല്‍ഹി: ഗ്രാമീണമേഖലകളില്‍ എല്‍.പി.ജി. സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള ഇടവേള 45 ദിവസത്തില്‍നിന്ന് 25 ദിവസമായി കുറച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ, യു.എസ്-ഇറാന് യുദ്ധത്തേത്തുടര്ന്ന്, നഗരമേഖലകളില്‍ എല്‍.പി.ജി. ബുക്കിങ് ഇടവേള 25 ദിവസവും ഗ്രാമീണമേഖലകളില്‍ 45 ദിവസവുമാക്കിയിരുന്നു. പുതിയ പ്രഖ്യാപനത്തോടെ, ഇക്കാര്യത്തില്‍ ഗ്രാമ-നഗരവ്യത്യാസമില്ലാതായി. എല്‍.പി.ജി. വിതരണകാര്യത്തില്‍ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നതെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മാറ്റം അടിയന്തരമായി നടപ്പാക്കാന്‍ എണ്ണ വിതരണക്കമ്പനികള്‍ക്കു നല്കിയ…
വർഷങ്ങളായി അവർ പറ്റിക്കപ്പെടുകയായിരുന്നു, ഓൾഡ് മങ്ക് റമ്മല്ലെന്ന് വെളിപ്പെടുത്തൽ
മുംബയ്: വർഷങ്ങളായി പറ്റിക്കപ്പെട്ടെന്നോ… അതെ, ജനപ്രിയ ബ്രാൻഡായ ഓൾഡ് മങ്ക് റം അല്ല. റമ്മിന്റെ ഫ്ളേവർ ചേർത്ത സ്പിരിറ്റ് മാത്രം. ഇപ്പോഴത്തെ രൂപത്തിൽ റം എന്ന പേരിൽ വിൽക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയെ അറിയിച്ചത് ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ). ന്യൂട്രൽ സ്പിരിറ്റും റം ഫ്ളേവറിംഗും ചേർത്താണ് ഉത്പന്നം തയ്യാറാക്കുന്നതെന്നും റം ഫ്ളേവേഡ് സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതോടെ മഹാരാഷ്ട്രയിൽ ഓൾഡ് മങ്കിന്റെ വില്പന നിറുത്തി. ഇതോടെ ഒരു കോടിയാണ് ദിവസവും കമ്പനിക്ക് നഷ്ടമുണ്ടായത്. ഓൾഡ്…
കേരളത്തിലും പുറത്തും ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മീൻ കിട്ടാനില്ല
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഉൾനാടൻ മത്സ്യബന്ധന മേഖല കടുത്ത വറുതിയുടെ പിടിയിലേക്ക്. കായലിൽ പരമ്പരാഗതമായി കണ്ടുവന്നിരുന്ന മത്സ്യങ്ങൾ അന്യംനിന്നു പോകുന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ വലിയ ആശങ്കയിലാക്കുന്നു. കരിമീൻ, കൊലാൻ, പ്രാച്ചി, കണമ്പ്, പൂമീൻ തുടങ്ങിയ പ്രമുഖ മത്സ്യഇനങ്ങളാണ് കായലിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. കിട്ടാക്കനിയായി കരിമീൻ മുൻകാലങ്ങളിൽ പരമ്പരാഗത മത്സ്യങ്ങളുടെ അക്ഷയഖനിയായിരുന്ന പള്ളിക്കലാറ്റിലും കൊതിമുക്ക് വട്ടക്കായലിലും ഇന്ന് കരിമീൻ ലഭ്യത ഗണ്യമായി കുറഞ്ഞു. തുലാവർഷം കഴിയുമ്പോൾ വട്ടക്കായലിന് തെക്കുവശത്ത് ചവറ ഭാഗത്തേക്ക് തിരിയുന്നിടത്ത് കരിമീൻ ചാകര പതിവായിരുന്നു. എന്നാൽ, കായൽ…
പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; വനിതാ സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
ഇടുക്കി: പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമ പോസ്റ്റുകൾ പങ്കുവച്ചതിന്റെ പേരിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഫേസ്ബുക്ക് പോസ്റ്റുകൾ നിയമവിരുദ്ധമായി പങ്കുവച്ചെന്ന ആരോപണത്തിൽ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനാണ് സസ്പെൻഷൻ ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. എ നസീമിന്റെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ എസ് ശ്യാം സുന്ദറാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ…
കളമശേരിയിലെ കാട്ടിൽ യുവാവിന്റെ മൃതദേഹം; സുഹൃത്ത് കസ്റ്റഡിയിൽ
കൊച്ചി: കളമശേരിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളമശേരിയിൽ താമസിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി അരുൺ രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയോടെയാണ് കളമശേരിയിലെ ബിജറേജിന് സമീപത്തെ കാട്ടിൽ ബന്ധുക്കൾ അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അരുണിന്റെ മൊബൈൽ ഫോൺ ഒരു സുഹൃത്തിന്റെ പക്കലാണുണ്ടായിരുന്നത്. ഇത് ഇയാൾ അരുണിന്റെ പിതാവിനെ ഏൽപ്പിച്ചു. പിന്നാലെ അരുണിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ…
അട്ടപ്പാടി കൊലപാതകം; യുവതിയെയും കുഞ്ഞിനെയും കൊന്നത് പുഴയിൽ വച്ചെന്ന് സൂചന, കൊലപ്പെടുത്തിയത് അതിക്രൂരമായി
പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ ചാക്കിൽക്കെട്ടിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരെയും കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചനകളും പൊലീസിന് ലഭിച്ചു. താമസസ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീ അസം സ്വദേശിനിയാണ്. ഇവരുടെ പങ്കാളിയും തോട്ടം തൊഴിലാളിയുമായ പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതി. ജോലി തേടിയാണ് ഇവർ അട്ടപ്പാടിയിലെത്തിയത്. 20 ദിവസം മുമ്പാണ് പ്രതി ചീരക്കടവിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തൊഴിലാളിയായത്. ഇവർ…
ഹിന്ദു സംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ ഒഴിപ്പിച്ചു; പ്രതിഷേധം, ഐഫൽ ടവർ അടച്ചിട്ടു
പാരീസ്: ഹിന്ദു മതസംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിയെന്നാരോപിച്ച് പ്രതിഷേധ സമരവുമായി പാരീസിലെ ഐഫൽ ടവർ ജീവനക്കാർ. ബോച്ചസൻവാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്തയുടെ (ബിഎപിഎസ്) ഏകദേശം 100 പേരടങ്ങുന്ന സംഘം കഴിഞ്ഞ ആഴ്ച നടത്തിയ സ്വകാര്യ സന്ദർശനവുമായി ബന്ധപ്പെട്ടാണ് തർക്കം. പാരീസിലെ ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായാണ് സംഘം ഫ്രാൻസിലെത്തിയത്. സ്ത്രീ ജീവനക്കാരെ മാറ്റിനിർത്തിയതിനെ ജീവനക്കാർ അപലപിച്ചു. പ്രതിനിധി സംഘം ഉള്ളപ്പോൾ ചില പ്രദേശങ്ങളിലൂടെ പോകുകയോ അവരെ മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് എല്ലാ സ്ത്രീ ജീവനക്കാർക്കും…
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്
തൃശൂർ: എടമുട്ടം പാലപ്പെട്ടിയിൽ ദേശീയപാത 66ന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. ഏരിയൻ ടൂൾസ് ആൻഡ് കംപോണന്റ്സ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചതായി ഉടമ പറഞ്ഞു. കെട്ടിടത്തിനും തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കോടികളുടെ നാശനഷ്ടമാണുണ്ടായതെന്നും ഉടമ അറിയിച്ചു. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി പത്ത് മണിയോടെ കമ്പനി പൂട്ടി ജീവനക്കാർ മടങ്ങിയതിന് പിന്നാലെയായിരുന്നു…
വാട്സ്ആപ്പിൽ അധിക്ഷേപവും ഭീഷണിയും: യുവതിക്ക് 15,000 ദിർഹം പിഴയും നെറ്റ്വർക്ക് വിലക്കും
അബൂദബി: വാട്സ്ആപ്പിലൂടെ യുവാവിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതിക്ക് 15,000 ദിർഹം സാമ്പത്തിക പിഴയും മൂന്ന് മാസത്തേക്ക് ഇൻഫർമേഷൻ നെറ്റ്വർക്ക് വിലക്കും. അപമാനിക്കപ്പെട്ട യുവാവിന് 5,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബി ഫാമിലി, സിവിലിൻ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. നേരത്തെ ക്രിമിനൽ കോടതി വിധിച്ച 10,000 ദിർഹം പിഴക്ക് പുറമെയാണിത്. കൂടാതെ യുവതിയുടെ ഫോൺ നമ്പറും വാട്സ്ആപ്പ് അക്കൗണ്ടും റദ്ദാക്കാനും സിവിൽ കേസിന്റെ ചെലവുകൾ യുവതി വഹിക്കാനും കോടതി നിർദേശിച്ചു. സന്ദേശങ്ങൾ കാരണം…
അട്ടപ്പാടി കൊലപാതകം; യുവതിയെയും കുഞ്ഞിനെയും കൊന്നത് പുഴയിൽ വച്ചെന്ന് സൂചന
പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ ചാക്കിൽക്കെട്ടിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരെയും കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചനകളും പൊലീസിന് ലഭിച്ചു. താമസസ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീ അസം സ്വദേശിനിയാണ്. ഇവരുടെ പങ്കാളിയും തോട്ടം തൊഴിലാളിയുമായ പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതി. ജോലി തേടിയാണ് ഇവർ അട്ടപ്പാടിയിലെത്തിയത്. 20 ദിവസം മുമ്പാണ് പ്രതി ചീരക്കടവിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തൊഴിലാളിയായത്….
