ലാറക് ദ്വീപിൽ അമേരിക്കയുടെ വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാൻ
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ അമേരിക്ക നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം. അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ സൈനികോപകരണങ്ങളും സാധാരണക്കാരും ഉൾപ്പെടെ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഐ.ആർ.ജി.സി സ്ഥിരീകരിച്ചു. ഇതിന് മറുപടിയായി ജോർഡനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയെങ്കിലും അവയെല്ലാം തടഞ്ഞതായി അമേരിക്കൻ അധികൃതർ അറിയിച്ചു. ഞായറാഴ്ചയോടെയാണ് ലാറക് ദ്വീപിലെ രണ്ട് ഇറാനിയൻ ലോഞ്ചറുകൾക്ക് നേരെ യു.എസ് സൈന്യം കൃത്യതയാർന്ന വ്യോമാക്രമണം നടത്തിയത്. ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും…
പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ആദരം 1.4 കോടി ഇന്ത്യക്കാർക്കുള്ളതെന്ന് മോദി
താഷ്കന്റ്: ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സംസ്ഥാന ബഹുമതിയായ “ഒലിയ് ദരാജലി ദുസ്ത്ലിക്” (Order of “Oliy Darajali Dustlik”) സമ്മാനിച്ചു. താഷ്കന്റിൽ വെച്ച് പ്രസിഡന്റ് ഷവ്കത് മിർസിയോയേവാണ് മോദിയെ പുരസ്കാരം നൽകി ആദരിച്ചത്. മോദിക്ക് ലഭിക്കുന്ന മുപ്പത്തിയാറാം അന്താരാഷ്ട്ര പുരസ്കാരമാണിത്. ഈ ബഹുമതി അങ്ങേയറ്റം വിനയത്തോടെ സ്വീകരിക്കുന്നുവെന്നും, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിനും പങ്കിട്ട പൈതൃകത്തിനുമായി ഇത് സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെയും പ്രസിഡന്റ്…
യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ
യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരേ ഫ്ലാറ്റിൽ താമസിച്ചിരുന്ന അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ചിങ്ങവനം സ്വദേശിനിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വീജിഷ് ജോലിക്ക് പോയ സമയത്താണ് സംഭവം…
മീൻ വാങ്ങാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
വിഴിഞ്ഞം: ഫിഷ്ലാൻഡിൽ മീൻ വാങ്ങാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അന്യസംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശി രഘുനന്ദൻ (22) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം ഫിഷ്ലാൻഡിലെത്തിയ യുവതിയുടെ ശരീരത്തിൽ പ്രതി സ്പർശിച്ചെന്നാണ് പരാതി. സംഭവത്തെ തുടർന്ന് യുവതി പ്രതികരിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ടു. തുടർന്ന് നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ച് വിഴിഞ്ഞം പൊലീസിന് കൈമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…
മദ്യപാനത്തിനിടെ തർക്കം; യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു, സുഹൃത്തുക്കൾ കസ്റ്റഡിയിൽ
പത്തനംതിട്ട : മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പത്തനംതിട്ടയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു, ഇരവിപേരൂർ സ്വദേശി ജുവൽ ജോൺ ആണ് കൊല്ലപ്പെട്ടത്. തർക്കത്തിനൊടുവിൽ യുവാവിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ സുഹൃത്തുക്കളായ വൈശാഖ്, ജോജോ എന്നിവരെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ജോജോയുടെ വീട്ടിലിരുന്നാണ് മൂന്നുപേരും മദ്യപിച്ചത്. മദ്യപാനത്തിനിടെ വാക്കേറ്റവും കൈയേറ്റവും ഉണ്ടായതായാണ് വിവരം എന്നാൽ ആരാണ് ജുവലിനെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് വ്യക്തമായിട്ടില്ല. യുവാക്കൾ കിണറ്റിൽ വീണതായി വിവരം ലഭിച്ചാണ് ഫയർഫോഴ്സ് എത്തിയത്….
പ്രിയദർശിനി പദ്ധതി നേട്ടമായി; ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം, ഒറ്റദിവസം മാത്രം ലഭിച്ചത് എട്ടുകോടി രൂപ
തിരുവനന്തപുരം: ഇത്തവണത്തെ ഓണാവധിക്കാലത്ത് വരുമാനത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി. ചതയം ദിനത്തിൽ മാത്രം 8.07 കോടി രൂപയുടെ റെക്കോഡ് കളക്ഷനാണ് കെ.എസ്.ആർ.ടി.സി നേടിയതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കാര്യക്ഷമമായി സർവീസുകൾ ആസൂത്രണം ചെയ്തതും അധികമായി നിരത്തിലിറക്കിയ സ്പെഷ്യൽ സർവീസുകളുമാണ് കോർപ്പറേഷന് ചരിത്ര നേട്ടം സമ്മാനിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. ചതയം ദിനത്തിൽ 3787 ബസുകൾ സർവീസ് നടത്തുകയും 12.78 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 22,02,992 യാത്രക്കാർക്ക് യാത്രാസൗകര്യം ഒരുക്കുകയും ചെയ്തു. ആകെ വരുമാനത്തിൽ 2.30 കോടി രൂപ സ്ത്രീകൾക്കുള്ള…
മാനവീയം വീധിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം, തലയിൽ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം. ഇന്നലെ രാത്രി 12 മണിയോടെ തിരുവനന്തപുരം നഗരത്തിലെ മാനവീയം വീധിയിലാണ് സംഭവം. എസ്എപി ക്യാമ്പിലെ സിപിഒ ആയ ശ്രീജിത്തിനാണ് ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീജിത്തിന്റെ തലയ്ക്ക് ആറ് സ്റ്റിച്ചുകളിടേണ്ടിവന്നു. ആര്യനാട് സ്വദേശി അഖിൽ കൃഷ്ണദേവ് ആണ് ശ്രീജിത്തിനെ ആക്രമിച്ചത്. രാത്രി 10 മണിക്ക് ഓണം വാരാഘോഷം സമാപിച്ചതോടെ മ്യുസിയത്തിൽ തടിച്ചുകൂടിയിരുന്ന ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. മ്യൂസിയം പൊലീസാണ്…
പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?
കറാച്ചി: പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ മകനായ 38 കാരനായ ബിലാവൽ ഭൂട്ടോ, ഒരു യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് സോഷ്യൽ മീഡിയ. എന്നാൽ, ഇത് വെറും കിംവദന്തി മാത്രമാണെന്ന് പറഞ്ഞ്പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) രംഗത്തുവന്നു. അതേസമയം ഇതെക്കുറിച്ച് ബിലാവലോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലുള്ള ചെറിയ പരമാധികാര രാജ്യമായ ലിച്ചെൻസ്റ്റൈനിൽ പ്രസിഡന്റ് സർദാരി സന്ദർശനം നടത്തിയെന്നും മകന്റെ വിവാഹത്തീയതി നിശ്ചയിക്കാനാണ് അദ്ദേഹം അവിടെ പോയതെന്നുമായിരുന്നു സോഷ്യൽ മീഡിയ…
ടിക്കറ്റ് ബുക്ക് ചെയ്തു, കൃത്യസമയത്ത് എത്തി; ഒടുവിൽ ‘ബസില്ലെന്ന്’ കെ.എസ്.ആർ.ടി.സി
കോഴിക്കോട്: ടിക്കറ്റ് ബുക്ക് ചെയ്ത് കൃത്യസമയത്ത് കെ.എസ്.ആർ.ടി.സി ടെർമിനലിലെത്തിയ യാത്രക്കാർക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന മറുപടി. ‘നിങ്ങൾ ബുക്ക് ചെയ്ത ബസ് സർവീസ് തന്നെയില്ല’ എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതോടെ കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ ഇന്നലെ രാത്രി 15ഓളം യാത്രക്കാർ കുടുങ്ങി. രാത്രി 11.05ന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലേക്കാണ് യാത്രക്കാർ ഓൺലൈനായും നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ബസിൽ കയറിയപ്പോഴാണ് തങ്ങളുടെ സീറ്റുകളിൽ മറ്റ് യാത്രക്കാർ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്….
തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണം; ടി.കെ ഗോവിന്ദനെതിരെ പിണറായി
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരടക്കം അണികൾക്കിടയിൽ സൃഷ്ടിച്ച തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായിയുടെ വിമർശനം. ടി.കെ. ഗോവിന്ദൻ എം.എൽ.എയെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായി വിമർശിച്ചത്. പാർട്ടിയെ തകർക്കുകയെന്ന എതിരാളികളുടെ ലക്ഷ്യം തിരിച്ചറിയാതെയാണ് ഒരു വിഭാഗം ആളുകൾ അവസരവാദിയായ ടി.കെ. ഗോവിന്ദനെ സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. ഗോവിന്ദനെ മനസാ സ്വീകരിച്ചതിൽ ഇപ്പോൾ പലർക്കും…
