Featured posts

കെ.എസ്.ഇ.ബി. വഴി സൗരോര്‍ജം വീടുകളിലേക്ക്; സംസ്ഥാനത്തെ ആദ്യ ‘ബെസ്’ കാസര്‍കോട് ഡിസംബറില്‍ കമ്മിഷന്‍ ചെയ്യും

കാസര്‍കോട്: കേരളത്തിലെ ആദ്യത്തെ ‘ബെസ്’ പദ്ധതി മൈലാട്ടിയില്‍ ഡിസംബറില്‍ കമ്മിഷന്‍ ചെയ്യുമെന്ന് വൈദ്യുതമന്ത്രി…

മലയാളികളുടെ ശ്രദ്ധയ്ക്ക്; അടുത്ത അഞ്ചുദിവസം സംസ്ഥാനത്തെ അന്തരീക്ഷം മാറും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

പൊലീസിന്റെ കൺമുന്നിൽ മമതയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഉത്തര 24 പർഗാനാസ് ജില്ലയിൽമുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കാറിനുനേരെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ…

വയനാട് തുരങ്കത്തിന്റെ ചരിവ് ഏത് നിമിഷവും തകരാമെന്ന് കോൺട്രാക്‌ടർ മുന്നറിയിപ്പ് നൽകിയിരുന്നു

കൽപ്പറ്റ: വയനാട്ടിൽ മണ്ണിടിച്ചിലുണ്ടായ തുരങ്കത്തിന്റെ ചരിവ് ഏതുസമയവും തകരാൻ സാദ്ധ്യതയുള്ളതായി കോൺട്രാക്‌ടർ റിപ്പോർട്ട്…

നേപ്പാളിലെ മിന്നൽപ്രളയം: മരണസംഖ്യ 600 കടന്നു, 2,400 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. പ്രളയത്തിലും മണ്ണിടിച്ചിലിലും…

വെണ്ടയ്ക്ക കഴിയ്ക്കൂ..ആരോഗ്യവാനാകൂ

പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷക​ഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികൾ ഉണ്ടാക്കാറുണ്ട്. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക മെഴുക്കുപുരട്ടി, വെണ്ടയ്ക്ക അച്ചാർ അങ്ങനെ പോകുന്നു വിഭവങ്ങൾ. എന്നാൽ വെണ്ടയ്ക്ക പച്ചയ്ക്ക് കഴിക്കുന്നവർ ഇന്ന് ക‌ുറവാണ്. വെണ്ടയ്ക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയുടെ മറ്റ് ഗുണങ്ങള്‍: 1. വെണ്ടയ്ക്കയിൽ…

Read More

തടി കുറയേണ്ടേ,രണ്ടാഴ്ച വെറും വെള്ളം

വണ്ണം കുറയ്ക്കാൻ രണ്ടാഴ്ചയോളം വെള്ളം മാത്രം കുടിച്ച് കഠിന ഡയറ്റെടുത്ത 31കാരിക്ക് ഗുരുതര മസ്തിഷ്ക രോഗം. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള 31കാരിയാണ് ഗുരുതരമായ അവസ്ഥയില്‍ തുടരുന്നത്.15 ദിവസത്തിന് ശേഷം യുവതിയുടെ ഭാരം 20 കിലോയോളം കുറഞ്ഞുവെങ്കിലും നടക്കാന്‍ കഴിയാതെയും ഓര്‍മക്കുറവുള്ള അവസ്ഥയിലുമാണ് യുവതി ഇപ്പോള്‍ എന്നാണ് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭക്ഷണം ഉപേക്ഷിക്കുന്ന പരമ്പരാഗത താവോയിസ്റ്റ് രീതിയായ ബിഗുവാണ് യുവതി പിന്തുടര്‍ന്നത്. കഠിന ഡയറ്റിന് മുന്‍പ് 160 സെന്റീമീറ്റര്‍ ഉയരവും 70…

Read More

നേപ്പാൾ പ്രളയം: അനാഥ മൃതദേഹങ്ങൾ സംസ്കരിക്കുമെന്ന് സർക്കാർ

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്തതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങൾ സംസ്കരിക്കാൻ തുടങ്ങുമെന്ന് നേപ്പാൾ സർക്കാർ. അണുബാധയ്ക്കും രോഗങ്ങൾ പടരുന്നതിനുമുള്ള സാധ്യത കണക്കിലെടുത്താണ് ഉടൻ തന്നെ സംസ്കരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. മൃതദേഹങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ഇവയെല്ലാം അവകാശികളെത്തുന്നതുവരെ സൂക്ഷിക്കുന്നത് അണുബാധയുണ്ടാക്കുന്നതിനു കാരണമാകും. ഇതുവരെ 682 മൃതദേഹങ്ങളാണ് ലഭിച്ചിട്ടുള്ളത്. ശരീരാവശിഷ്ടങ്ങൾ കൂടി ചേർത്താണ് മരിച്ചവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന തെക്കൻ ജില്ലയായ ചിത്വാനിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ (233 എണ്ണം) കണ്ടെത്തിയത്. ആശുപത്രികളിൽ…

Read More

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്: ജീവനക്കാരനും യുവതിയും പിടിയിൽ

കൊല്ലം: വയക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനമായ വിജയ കൃഷ്ണ ഫൈനാസിഴേയ്സിൽ സാമ്പത്തികത്തട്ടിപ്പ്‌ നടത്തിയ രണ്ടുപേർ പിടിയിൽ. സ്ഥാപനത്തിലെ ക്ലർക്ക് പൊലിക്കോട് മിഥുൻ നിവാസിൽ മിഥുൻ (26), വയക്കൽ ഫാത്തിമ മൻസിൽ ജാസ്മി (40)എന്നിവരെയാണ്‌ കൊട്ടാരക്കര പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കേസിൽ ജാസ്മി ഒന്നാം പ്രതിയും മിഥുൻ മൂന്നാം പ്രതിയും ആണ്. രണ്ടാം പ്രതി സ്ഥാപന മാനേജരായിരുന്ന കെ രാധാകൃഷ്ണപിള്ള നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ അയൽവാസിയാണ് ജാസ്മി. ഇവർ മൂന്നുപേരും ചേർന്ന് ഗൂഢാലോചന നടത്തി 1,46,79,000 രൂപയുടെ തട്ടിയെന്നാണ്…

Read More

പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ഐഎഎസ് വ്യാജൻ

കോട്ടയം: പോക്‌സോ കേസിൽ അറസ്‌റ്റിലായ ആദിത്യന്റെ ‘ഐപിഎസ്‌ അഭ്യാസം’ പൊലീസിന്‌ മുന്നിലും. ഐപിഎസ്‌ ഉദ്യോഗസ്ഥനാണെന്ന്‌ ധരിപ്പിച്ച്‌ ഇയാൾ പല പൊലീസ്‌ സ്‌റ്റേഷനുകളിലുമെത്തി. ചില കേസുകളിലും ഇടപെട്ടു. ചിലയിടത്ത്‌ പൊലീസിന്റെ ജീപ്പ്‌ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. പീഡനത്തിനിരയായ പെൺകുട്ടിയടക്കം എല്ലാവരോടും ഐപിഎസുകാരനാണെന്നാണ്‌ പറഞ്ഞിരുന്നത്‌. ഇൻസ്‌റ്റഗ്രാം വഴിയാണ്‌ ഇയാൾ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന പെൺകുട്ടിയെ പരിചയപ്പെട്ടത്‌.   ചേർത്തല സ്വദേശികളായ ദമ്പതികൾ ഇസ്രയേൽ വിസ കിട്ടാനായി എറണാകുളത്തെ ഏജൻസിയിൽ നാലു ലക്ഷം രൂപ കൊടുത്തിരുന്നു. എന്നാൽ വിസ കിട്ടിയില്ല. ഏജൻസി പണവും…

Read More

ഉത്തർപ്രദേശിൽ കനത്ത മഴയും വെള്ളക്കെട്ടും; മന്ദാകിനി നദി കരകവിഞ്ഞൊഴുകി

ലക്നൗ: ഉത്തർപ്രദേശിൽ കനത്ത മഴയും വെള്ളക്കെട്ടും. യുപിയുടെയും മധ്യപ്രദേശിന്റെയും അതിർത്തിയിലുള്ള രാംഘട്ടിലും സമീപപ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. മന്ദാകിനി നദിയിൽ 23 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടത്തും ആളുകൾ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. റോഡുകളും വീടുകളും വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. ഇന്നലെ രാത്രിയോടെയാണ് മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. 2003-ൽ രേഖപ്പെടുത്തിയ 134 സെന്റിമീറ്റർ ജലനിരപ്പാണ് അതിനുമുമ്പുള്ള ഏറ്റവും ഉയർന്ന ജലനിരപ്പ്. ഇപ്പോൾ 134.02 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. താറൗൺഹ, ഗോബാരിയ, ബഹാദൂർ തുടങ്ങിയ ഗ്രാമങ്ങൾ…

Read More

നേപ്പാളിലെ മിന്നൽ പ്രളയം; 682 മരണം, 3000 ത്തോളം പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ 682 മരണം. മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. ഇതുവരെ 3000 ത്തോളം പേരെയാണ് കാണാതായത്. ചിത്വാൻ ജില്ലയിൽ കണ്ടെടുത്ത 233 മൃദദേഹങ്ങളിൽ നാലെണ്ണം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പല മൃതദേഹങ്ങളും അഴുകിയ നിലയിലും മണ്ണിൽ പുതഞ്ഞ സ്ഥിതിയിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുമാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ്. ഏകദേശം 25 മൈൽ റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പലയിടത്തും…

Read More

യുകെയില്‍ ആയിരുന്നെങ്കിൽ ഇത്ര എളുപ്പമാകില്ലായിരുന്നു ഇന്ത്യയിൽ ചികിത്സയെന്തെളുപ്പം

ചില സാഹചര്യങ്ങളിലാണ് നിത്യജീവിതത്തിൽ ലഭിക്കുന്ന സൗകര്യങ്ങളുടെ യഥാർഥ വില മനസിലാകുന്നത്. ഭർത്താവിന് രാത്രി പെട്ടെന്ന് അസുഖം ബാധിച്ചപ്പോൾ മരുന്നും ആവശ്യമായ ചികിത്സാസാധനങ്ങളും വാങ്ങാൻ ഉടൻ പുറത്തിറങ്ങാനായതിന്റെ ആശ്വാസത്തിലാണ് ഇന്ത്യയിലെ ആരോഗ്യസൗകര്യങ്ങളെക്കുറിച്ച് ഒരു ഇന്ത്യൻ ഡോക്ടർ സംസാരിച്ചത്. വിദേശരാജ്യങ്ങളിലെ ആരോഗ്യസംവിധാനവുമായി ഇന്ത്യയിലെ സൗകര്യങ്ങൾ താരതമ്യം ചെയ്തുള്ള ഡോക്ടറുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഡോ. ദീപാഞ്ജലി ശർമയുടെ ഭർത്താവിനാണ് രാത്രി പെട്ടെന്ന് ആരോഗ്യപ്രശ്നമുണ്ടായത്. വൈകുന്നേരം നേരിയ തലവേദന അനുഭവപ്പെട്ടതിന് പിന്നാലെ തുടർച്ചയായി ഛർദിക്കാൻ തുടങ്ങിയതോടെയാണ് മരുന്നുകളും ഐവി…

Read More

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടുത്ത വലിയ രാഷ്‌ട്രീയ നീക്കത്തിന്‌ കളമൊരുങ്ങുന്നതായി സൂചന. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കെ.പി.സി.സി. അധ്യക്ഷനാക്കാനുള്ള നീക്കം ഹൈക്കമാന്‍ഡ്‌ തലത്തില്‍ സജീവമായതായി വിവരം. കേരള രാഷ്‌ട്രീയത്തിലേക്ക്‌ തിരിച്ചെത്താനുള്ള കെ.സിയുടെ ആഗ്രഹത്തിന്‌ ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയതായും കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ അസാധാരണമായ കാലതാമസം നേരിട്ടതിനു പിന്നില്‍ കെ.സി. വേണുഗോപാലിന്റെ പേര്‌ പരിഗണിക്കുന്നതുകൊണ്ടാണെന്നാണു വിവരം. അധ്യക്ഷപദവിക്കായി നിരവധിനേതാക്കള്‍ രംഗത്തെത്തിയതോടെ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനു കഴിയാതെവന്നു. ഇതോടെ പൊതുസ്വീകാര്യനെന്ന നിലയിലാണ്‌…

Read More

ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് തട്ടിക്കയറിയ സംഭവത്തിൽ ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. കെപിസിസി നിർദേശപ്രകാരം ഡിസിസി അദ്ധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്. ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും ശക്തമായ നടപടിയാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സാധാരണഗതിയിൽ നേതാക്കൾക്കെതിരെ ഇത്തരത്തിൽ നടപടിയെടുക്കുമ്പോൾ സമയപരിധി വ്യക്തമാക്കാറുണ്ടെങ്കിലും ചേന്തി അനിലിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ല. സംഭവത്തിൽ ചേന്തി അനിലിനെ ഇന്ന്‌ രാവിലെ പൊലീസ് അറസ്റ്റ്…

Read More