എ.ഐ കാമറകൾക്കുള്ള നെറ്റ് കണക്ഷൻ വിച്ഛേദിച്ചു
കോഴിക്കോട്: ധനവകുപ്പ് ബില്ലുകൾ അടക്കാത്തതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ എ.ഐ കാമറകളുടെ പ്രവർത്തനം നിലച്ചു. 66 കോടിയോളം രൂപ കെൽട്രോണിന് കുടിശ്ശികയായതിനെത്തെുടർന്നാണ് സംസ്ഥാനത്തെ 540 ഓളം കാമറകളുടെ പ്രവർത്തനം നിലച്ചത്. ഇതുമൂലം നിയമലംഘനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന് പിഴ ഈടാക്കാൻ കഴിയുന്നില്ല. എ.ഐ കാമറകളുടെ ചുമതലയുള്ള കെൽട്രോൺ, ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് നൽകാനുള്ള ഭീമമായ തുക കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കാമറകളിലേക്കുള്ള ഇന്റർനെറ്റ് ബന്ധം കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വിച്ഛേദിച്ചത്. കഴിഞ്ഞ ജൂലൈയിൽ 15 മാസത്തെ 60 കോടിയോളം…
കൊന്നത് അതിക്രൂരമായി; ആനിന്റെയും അഞ്ജനയുടെയും മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിൽ
കോട്ടയം ∙ യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് െലയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. അമേരിക്കൻ സമയം ഉച്ചയ്ക്കു 12.30 മുതൽ 4 വരെയാണു പൊതുദർശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഫ്യൂനറൽ ഹോമിലേക്ക് ഇന്നലെ മാറ്റി. വിരലടയാള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇരു മൃതദേഹങ്ങളും ഫ്യൂനറൽ ഹോമിലേക്കു മാറ്റിയത്. അതേസമയം, കേസിൽ അറസ്റ്റിലായ കോട്ടയം…
‘മോദി തന്നെ നമ്പർ 1’; ഇന്ത്യ ‘എ-ക്ലാസ്
യുഎസിൽ പ്രവചനങ്ങളെ പൊളിച്ചടുക്കി തൊഴിൽ ‘വിപ്ലവം’. ഓഗസ്റ്റിൽ 1.62 ലക്ഷം പേർക്കാണ് യുഎസിൽ പുതുതായി ജോലി കിട്ടിയത്. തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തിൽ മാറ്റമില്ലാതെയും നിന്നു. 53,000 പേർക്കേ പുതുതായി ജോലി കിട്ടൂ എന്ന നിരീക്ഷക പ്രവചനങ്ങൾ അമ്പേ പൊളിഞ്ഞു. കഴിഞ്ഞ മാർച്ചിന് ശേഷമുള്ള ഏറ്റവും മികച്ച തൊഴിൽക്കണക്കാണ് യുഎസ് പുറത്തുവിട്ടത്. എന്നാൽ, റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രസിഡന്റ് ട്രംപ് തന്റെ പഴയ ഭീഷണി പൊടിതട്ടിയെടുത്തു. ഇക്കുറി സ്വരം കൂടുതൽ കടുപ്പിച്ചു. മാത്രമല്ല, തന്റെ വിശ്വസ്തൻ എന്ന…
ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിലടി
തിരുവനന്തപുരം ∙ ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും. പരുക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരസ്പരം ഉയർത്തിയ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് തുടക്കം. പ്രദീപ് യോഗത്തിൽ ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകിയിരുന്നു. പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെതിരെ…
കുഞ്ഞിൻ്റെ ദേഹത്ത് സൂചി,ചികിത്സാപ്പിഴവെന്ന് ആരോപണം
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവത്തിനു തൊട്ടുപിന്നാലെ നവജാതശിശുവിന്റെ ശരീരത്തിൽ സൂചി തറഞ്ഞുകയറിയെന്ന ആരോപണവുമായി മാതാപിതാക്കൾ. ഒരു വർഷത്തോളം വേദനയിൽ കഴിഞ്ഞ പെൺകുഞ്ഞിന്റെ ദേഹത്തുനിന്നു സൂചി നീക്കം ചെയ്തത് ഈയിടെ ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി അഞ്ജുവിന്റെയും കോഴിക്കോട് ചാത്തമംഗലം സ്വദേശി ബിനീഷിന്റെയും രണ്ടാമത്തെ കുഞ്ഞാണു ചികിത്സപ്പിഴവിന് ഇരയായത്. 2025 ജൂൺ 24ന് ആണു കുട്ടി ജനിച്ചത്. മഞ്ഞനിറം ബാധിച്ചതിനാൽ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണു കുഞ്ഞിന്റെ വാരിയെല്ലിനു താഴെയായി വയറിന്റെ വലതുഭാഗത്ത് എന്തോ തറച്ചുനിൽക്കുന്നതു…
തൃശൂരിൽ വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം
തൃശൂർ : തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ എട്ടുമരണം. നിറുത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ദിണ്ടിഗൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ്…
ജമ്മുകശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പോലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്. ‘ഓപ്പറേഷൻ അഷ്ദർ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽനിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ തുടങ്ങിയത്.
മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട പൈലറ്റ് കോക്പിറ്റിനു പുറത്ത്; എയർ ഇന്ത്യ പിരിച്ചുവിട്ടു
ന്യൂഡൽഹി: മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ പിരിച്ചുവിട്ടു. ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന ഈ വിമാനം ഓഗസ്റ്റ് നാലിന് ഒഡീഷയ്ക്ക് മുകളിൽ വെച്ച് 300 അടി താഴ്ന്നുപോവുകയും, നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് എയർ ഇന്ത്യയ്ക്കുള്ളതെന്നും, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ പൈലറ്റുമാരിൽ 100% പേരെയും സ്വമേധയാ പരിശോധനയ്ക്ക് വിധേയമാക്കാൻ തുടങ്ങിയതായും കമ്പനി അറിയിച്ചു. ഓഗസ്റ്റ് നാലിന് ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റ് എഐ…
കനത്ത മഴ; ഡൽഹിയിൽ റെഡ് അലർട്ട്, വിമാനത്താവളത്തിലടക്കം വെള്ളക്കെട്ട്, സർവീസുകൾ വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ഡൽഹി-എൻസിആറിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുരുങ്ങിയ സമയത്തിനുള്ളിൽ മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. മഴ ശക്തമായതോടെ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമാണുള്ളത്. കനത്ത മഴയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും വെള്ളക്കെട്ടുണ്ടായി. ഡൽഹിയിലേക്ക് എത്തിയ നിരവധി വിമാന സർവീസുകളെ മഴ ബാധിച്ചു. ഒമ്പതോളം വിമാന സർവീസുകളാണ് വഴിതിരിച്ചുവിട്ടത്. അഹമ്മദാബാദ്, മുംബയ്,…
കേരളം പിടിക്കാൻ ബിജെപിയുടെ മാസ്റ്റർ പ്ലാൻ, രണ്ട് ക്ലസ്റ്ററാക്കി തിരിച്ചു, എംടി രമേശിനും സുരേഷിനും ചുമതല
തിരുവനന്തപുരം : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് കൂടുതൽ സീറ്റുകൾ നേടുക എന്ന ലക്ഷ്യം മുൻനിറുത്തി ബി.ജെ.പിയിൽ സംഘടനാതലത്തിൽ മാറ്റം. കേരളത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ച് രണ്ട് ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി. എം.ടി. രമേശിന് വടക്കൻ ക്ലസ്റ്ററിന്റെയും എസ്. സുരേഷിന് തെക്കൻ ക്ലസ്റ്ററിന്റെയും ചുമതല നൽകിയതായി ബി.ജെ,പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളുടെ ചുമതലയാണ് എം.ടി. രമേശിന് നൽകിയിരിക്കുന്നത്. എസ്. സുരേഷിന് എറണാകുളം,…
