സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി 20-ാം ദിവസത്തിലേക്ക്: ഇന്നും നിയന്ത്രണത്തിന് സാധ്യത, മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച 97.95 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇന്നലെ പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട് രേഖപ്പെടുത്തി. ഉയർന്ന ഉപയോഗത്തെ തുടർന്ന് ഇന്നലെ ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. ഞായറാഴ്ചയായതിനാൽ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. എന്നാൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉപയോഗം കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ആവശ്യത്തിന് വൈദ്യുതി…
പ്രധാനമന്ത്രിയുടെ മാതാവിനെ അപമാനിച്ചു; സ്റ്റാൻഡപ്പ് കോമഡിയുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച മാതാവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ രംഗത്ത്. ഇൻഡോറിൽ നടന്ന കോൺഗ്രസിന്റെ ‘ഛാത്രൺ കി ഗൂഞ്ച്’ പരിപാടിക്കിടെയാണ് സംഭവം. മോദി സർക്കാരിന്റെ നയതന്ത്ര സമീപനങ്ങളെ വിമർശിച്ചുകൊണ്ട്, സ്റ്റാൻഡപ്പ് കൊമേഡിയൻ പുൽകിത് മാണിക്കൊപ്പം പ്രധാനമന്ത്രിയുടെ ശബ്ദം അനുകരിച്ച് രാഹുൽ ഗാന്ധി പരിപാടിയിൽ സംസാരിച്ചിരുന്നു. പുൽകിത് മാണിക്കൊപ്പം വേദി പങ്കിട്ട രാഹുൽ ഗാന്ധി, പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും പരോക്ഷമായി കളിയാക്കുന്ന തരത്തിലുള്ള വരികളും…
ഈ ജില്ലകളിലുള്ളവർ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക; ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ നാളെ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നും…
തിരുവനന്തപുരം നഗരൂരിൽ തെരുവുനായ ആകമണം: പതിനൊന്നുകാരന് കൈവിരൽ നഷ്ടമായി
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുവയസുകാരന് കൈവിരൽ നഷ്ടമായതായി പരാതി. മൊട്ടലുവിള സ്വദേശികളായ രാജു, അഞ്ചു ദമ്പതികളുടെ മകൻ ശരണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ശരണും ഇളയ സഹോദരിയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ഇവർക്ക് നേരെ തെരുവുനായ പാഞ്ഞടുത്തത്. പരിഭ്രാന്തയായ ഇളയ സഹോദരി ഉടൻ തന്നെ കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് ഓടിരക്ഷപ്പെട്ടു. തുടർന്ന് ശരണിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ വലതുകയ്യിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ആക്രമണത്തിൽ ശരണിന്റെ…
തിരുവനന്തപുരം പാറശാലയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്: ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ
തിരുവനന്തപുരം: പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. പാറശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് വിജയ പ്രേംകുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ വിജയ പ്രേംകുമാർ സുനിതയുടെ കഴുത്തിന് പിന്നിൽ കത്തികൊണ്ട് അറുക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഭാര്യയുമായി വാക്കുതർക്കമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ മുറിവേൽക്കുകയായിരുന്നെന്നാണ് വിജയ പ്രേംകുമാർ പൊലീസിന്…
റേഷൻ വാങ്ങാത്തവരുടെ ശ്രദ്ധയ്ക്ക്; ഈ വിഭാഗത്തിലുള്ള അഞ്ചര ലക്ഷത്തിലധികം കാർഡുകാർക്ക് ഉടൻ പണികിട്ടും
തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണം കൂടുതൽ സുതാര്യമാക്കാനായി നിയന്ത്രണങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇതോടെ മുൻഗണനാ കാർഡുകൾ സംസ്ഥാന താത്പര്യത്തിനുസരിച്ച് ഇനി വിതരണം ചെയ്യാനാവില്ല. ആറുമാസത്തിലധികമായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി മരവിപ്പിക്കാനും കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനുമാണ് നിലവിൽ കേന്ദ്രം കേരളത്തിന് നിർദേശം നൽകിയിരിക്കുന്നത്. ഒന്നിലേറെ കാർഡുകളിൽ ഒരാൾ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കണം. എല്ലാ കാർഡുകളിലും മൊബൈൾ ഫോൺ നമ്പർ ചേർക്കണമെന്നും നിർദേശമുണ്ട്. കൂടാതെ, ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത 5,62,494 മുൻഗണനാ വിഭാഗത്തിലല്ലാതെയുള്ള കാർഡുകളും മരവിപ്പിക്കുമെന്നാണ് വിവരം….
രാഷ്ട്രീയ സമരവും മുദ്രാവാക്യവും പാടില്ല; കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കരട് മാർഗരേഖയ്ക്കെതിരെ വ്യാപക പ്രതിഷേധം. കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള ശ്രമമാണ് ഈ കരട് മാർഗരേഖയെന്നാണ് ആരോപണം. ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗരേഖ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്. ക്യാമ്പസിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ല, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ പാടില്ല, ക്യാമ്പസിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത്, ദേശവിരുദ്ധ പശ്ചാത്തലം ഉള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ നടത്തരുത്, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും രാഷ്ട്രീയ പ്രചാരണം പാടില്ല എന്നിങ്ങനെയാണ് കരട് രേഖയിലെ…
സ്ത്രീയെ ക്രൂരമായി മർദ്ദിച്ചു, മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; ദൃശ്യങ്ങൾ വൈറലായതോടെ ഹോം ഗാർഡിന്റെ തൊപ്പി തെറിച്ചു!
ഹൈദരാബാദ്: ഹഫീസ്പെട്ട് റെയിൽവേ സ്റ്റേഷന് സമീപം സ്ത്രീയെ ക്രൂരമായി മദ്ദിക്കുക്കുകയും മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ റെയിൽവേ പോലീസിലെ ഹോം ഗാർഡിനെ സൈബരാബാദ് പോലീസ് കമ്മീഷണർ എം. രമേഷ് ശനിയാഴ്ച സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇയാൾക്കെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 36 കാരനായ കഡിഗ ആനന്ദ് എന്ന ഹോംഗാർഡ് സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട സംസ്ഥാന പോലീസ് മേധാവ സി.വി….
കരാർ പുതുക്കുന്നതിൽ തീരുമാനമായില്ല: സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഇല്ല
തിരുവനന്തപുരം: ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ സേവനം ഇന്നുമുതൽ നിലയ്ക്കും. കരാർ പുതുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിനോട് ശിപാർശ ചെയ്തിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. പ്രതിമാസ കരാറിന് പകരം സർക്കാരിന് ആവശ്യമായ സമയത്ത് മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നാണ് ചിപ്സൺ ഏവിയേഷന്റെ പുതിയ നിർദേശം. ഒരു മണിക്കൂർ ഉപയോഗത്തിന് നാല് ലക്ഷം രൂപയാണ് വാടക. നിലവിൽ 25 മണിക്കൂർ ഉപയോഗത്തിന് 80 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്…
ഷൂട്ടിംഗിൽ ചരിത്രം സൃഷ്ടിച്ച് മലയാളി താരം; ഏഷ്യൻ ഗെയിംസിൽ വിദർശ കെ വിനോദ് വെള്ളി നേടി
ടോക്കിയോ: ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഒരു മലയാളി താരം വെള്ളിമെഡൽ അണിയുന്നു. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. വിദർശയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ വലിയൊരു നേട്ടമാണിത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ മെഡൽ കരസ്ഥമാക്കിയത് . വിദർശയുൾപ്പെടുന്ന മുന്നംഗ ടീമാണ് ഫൈനലിൽ എത്തിയതും വെള്ളി മെഡൽ കരസ്ഥമാക്കിയതും. പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ…
