ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് തലസ്ഥാനം ; ആറു വര്‍ഷത്തിനിടെ ആദ്യമായി ഷി ജിന്‍പിങും ഇന്ത്യയില്‍
ന്യൂഡല്‍ഹി: രണ്ട് യുദ്ധങ്ങള്‍ക്കിടയില്‍ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പ്രകൃതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ലോകത്തെ വന്‍ശക്തികളുടെ നേതാക്കള്‍ എത്തുന്ന തലസ്ഥാനത്ത് കനത്ത സുരക്ഷയും കര്‍ശന ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെയും യുക്രെയ്നിലെയും യുദ്ധങ്ങളെച്ചൊല്ലി ബ്ലോക്കിനുള്ളിലെ ഭിന്നതകളും വിശാലമായ സാമ്പത്തിക സഹകരണവുമാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാകുന്നത്. വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നതിനായി റഷ്യന്‍ പ്രസിഡന്റും ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന്…
ഇന്ത്യയ്ക്ക് 225 ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ പ്ലൂട്ടോണിയം ഉണ്ടായിരിക്കുമെന്ന് യു എസ് പഠനം
ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യയുടെ കൈവശം 140 മുതൽ 225 വരെ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ പ്ലൂട്ടോണിയം ഉണ്ടാകുമെന്നും, അതിൽ 190 പോർമുനകൾ വരെ രാജ്യത്ത് കൂട്ടിച്ചേർത്തിട്ടുണ്ടാകാമെന്നും ഒരു യുഎസ് പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ നയരൂപീകരണ തിങ്ക് ടാങ്കിന്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇന്ത്യയുടെ നിലവിലുള്ള 160 പോർമുനകൾക്ക് പുറമേയാണ് പുതിയ മിസൈലുകൾക്കായുള്ള കുറഞ്ഞത് 30 പോർമുനകൾ കൂടി ചേർത്തത്. ‘ഇന്ത്യയുടെ ആണവായുധങ്ങൾ – 2026’ എന്ന തലക്കെട്ടിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നിലവിലുള്ള ആണവ…
‘എഡിസിയായപ്പോൾ വിവാഹം പോലും വേണ്ടെന്ന് വച്ചു’; വിരമിച്ചതിന്റെ കാരണം വ്യക്തമാക്കി ഋഷഭ് സിംഗ് സാംബ്യാൽ
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) ആയി സേവനമനുഷ്ഠിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ മേജർ ഋഷഭ് സിംഗ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് അടുത്തിടെയാണ് വിരമിച്ചത്. ഏകദേശം 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. ഇപ്പോഴിതാ അദ്ദേഹം കഴിഞ്ഞദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഡ്യൂട്ടികളെക്കുറിച്ചും വിരമിച്ചതിന്റെ കാരണവും അദ്ദേഹം ഇതിൽ വ്യക്തമാക്കുന്നു. ‘ഫ്രഞ്ച് ഭാഷയിൽ നിന്ന് എയ്ഡ്-ഡി-ക്യാമ്പ് എന്ന പദം എടുത്തിരിക്കുന്നത്….
കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം, പഞ്ചലോഹ വിഗ്രഹം കവർന്നു
തൃശൂർ: കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം. 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടാക്കൾ കർന്നത്. ഇന്നുരാവിലെ മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവി ക്യാമറകൾ പട്ടുകൊണ്ട് മറച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വെള്ളി ശംഖും മോഷണം പോയിട്ടുണ്ടെന്നാണ് ക്ഷേത്രം അധികകൃതർ പറയുന്നത്. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. മോഷ്ടാക്കളെ സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല….
പോപ്പ്കോണിന് തൂക്കം കുറവ്, ഐസ്ക്രീമില് മുടി… മള്‍ട്ടിപ്ലക്സുകളില്‍ വ്യാപക പരിശോധന; 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം/കൊല്ലം: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകളിലെ ഭക്ഷണവില്പ്പയെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് വ്യാപക പരിശോധന. വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ലീഗല്‍ മെട്രാളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാലുകേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടു കേസും രജിസ്റ്റര്‍ ചെയ്തു. കൊല്ലത്ത് രണ്ടു തിയറ്ററുകള്‍ക്ക് നോട്ടീസ് നല്കി. പോപ്കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫറ്റീരിയയിലെ വൃത്തിഹീനമായ അവസ്ഥ ചൂണ്ടിക്കാട്ടിയുമാണ് നോട്ടീസ്. സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തുവെന്നും പിഴ ഈടാക്കി…
ഒരാഴ്ച മുമ്പ് പാമ്പുകടിയേറ്റു; ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായി യുവതിക്ക് ദാരുണാന്ത്യം
കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 37കാരി മരിച്ചു. കൊല്ലം കടയ്ക്കലിലെ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീട്ടിനുള്ളിൽ ഗ്യാസ് കുറ്റിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ കഴിഞ്ഞ ദിവസം അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് നൽകിയിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ കൂടുതൽ രൂക്ഷമായതിനെത്തുടർന്ന് ഇന്നലെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ…
വറുത്ത അയലയ്ക്ക് 150 രൂപ വരെ, നത്തോലി പ്ലേറ്റിന് 100; ഗ്യാസ് ക്ഷാമം തീർന്നിട്ടും ഭക്ഷണ വില കുറയുന്നില്ല
കണ്ണൂർ: അമേരിക്ക – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നു മാസം മുമ്പ് രാജ്യത്തുണ്ടായ പാചകവാതക ക്ഷാമത്തിന്റെ മറവിൽ ഹോട്ടലുകൾ വർദ്ധിപ്പിച്ച ഭക്ഷണവില, സിലിണ്ടർ വിതരണം സാധാരണ നിലയിലായിട്ടും വില കുറയ്ക്കാതെ ഹോട്ടലുടമകൾ. ചായയ്ക്കും എണ്ണക്കടികൾക്കും ഊണിനും അഞ്ചു മുതൽ 25 രൂപ വരെയാണ് അന്നു കൂട്ടിയത്. ഇന്നും അതേ നിരക്കാണ് പല ഹോട്ടലുകളിലും. ചായയ്ക്കും എണ്ണക്കടികൾക്കും 15 മുതൽ 20 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകൾ ഏറെയാണ്. 120 രൂപയായിരുന്ന സദ്യക്ക് 140ഉം 60 രൂപയുടെ ഊണ്…
തലസ്ഥാനത്തെ ഒരുവയസുകാരിയുടെ അരുംകൊല: കാരണംതേടി പൊലീസ്, അമ്മയെ ചോദ്യംചെയ്യും
തിരുവനന്തപുരം: തലസ്ഥാനത്ത് ഒരുവയസുകാരിയെ പെറ്റമ്മ കഴുത്തറുത്തുകൊന്ന സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ശക്തമാക്കി പൊലീസ്. ക്രൂര കൊലപാതകത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച വിളവൂർക്കൽ ഗവ.ആശുപത്രിക്ക് സമീപം പുലവണ്ണിയൂർക്കോണം കിഴക്കുംകര പുത്തൻ വീട്ടിൽ വീട്ടിൽ ക്രിസ്റ്റി (29) ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.കൂടുതൽ ചോദ്യംചെയ്യലിനുശേഷം മാത്രമാകും അറസ്റ്റ്. ക്രിസ്റ്റിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് ഫൊറൻസിക് പരിശോധന ഉടൻ ആരംഭിക്കും. ഭർത്താവ് അഭിജിത്തുമായും ഭർത്താവിന്റെ…
മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ലോഡ്ജ് മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിൻ ബാബുവാണ് മലപ്പുറത്തെ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ആത്മഹത്യാശ്രമം കണ്ട് ലോഡ്ജിലുണ്ടായിരുന്നവർ സുബിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഇയാളുടെ ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വിവരമറിഞ്ഞ് ഇയാളുടെ ബന്ധുക്കൾ മലപ്പുറത്ത് എത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സുബിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം ജില്ല വിട്ടുപോകരുതെന്ന ഉപാധിയുണ്ടായിരുന്നതിനാൽ ജില്ലയിലെ ഒരു സ്വകാര്യ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ…
‘വന്ദേമാതരം’ മുഴുവൻ വേണ്ട; ആദ്യ രണ്ട് ഖണ്ഡിക മാത്രം മതി: കർണാടക സർക്കാർ
ബെംഗളൂരു: ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പരിപാടികളുടെ സമയദൈർഘ്യം കുറയ്ക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് കർണാടക സർക്കാരിന്റെ ഉത്തരവ്….
