ബിജെപിയും അകാലിദളും അടുക്കുന്നു; നിർണായകമായത് മോദി – ബാദൽ കൂടിക്കാഴ്ച
ചണ്ഡീഗഡ് ∙ ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ പഞ്ചാബ് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മണ്ഡലപുനർനിർണയ ബില്ലിനും വനിതാ സംവരണ ബിൽ ഉടനടി നടപ്പാക്കുന്നതിനും പാർട്ടി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – അകാലിദൾ സഖ്യം പുനഃസ്ഥാപിക്കുന്നതിനുള്ള വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നീക്കത്തെ വിലയിരുത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകളുടെ എണ്ണത്തിൽ തുല്യമായ 50 ശതമാനം വർധനവ് ഉറപ്പാക്കിയുള്ള…
9 കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ, ഒന്നിപ്പിച്ച് കാലവര്ഷം
തയ്യേനി (കാസർകോട്) ∙ കൊച്ചുപിണക്കങ്ങളുടെയും അസ്വാരസ്യങ്ങളുടെയും പേരിൽ ദീർഘകാലമായി വെവ്വേറെ താമസിച്ചുവരുന്ന വൃദ്ധദമ്പതികൾ ദുരിതാശ്വാസ ക്യാംപിൽവച്ച് വീണ്ടും കണ്ടുമുട്ടി. എന്നാൽ അവിടെ വച്ചും പരസ്പരം സംസാരിക്കാൻ വിസമ്മതിച്ചു നിന്ന ഇരുവരെയും നിയമ സേവന അതോറിറ്റി പ്രവർത്തകരും പൊതുപ്രവർത്തകരും ചേർന്ന് ഒരുമിപ്പിച്ചു. തയ്യേനി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഈ ഒത്തുചേരൽ.തയ്യേനി വായിക്കാനം മലമുകളിലെ താമസക്കാരായ 80 വയസ്സു പിന്നിട്ട തറയിൽ ജോർജും ഭാര്യ മേരി ജോർജുമാണ് 9 വർഷം മുൻപ് വേറിട്ടു താമസിക്കാൻ തുടങ്ങിയത്. 1942ലായിരുന്നു ഇവരുടെ…
വയനാട് പുത്തുമല ദുരന്തത്തിന് ഏഴ് വർഷം; ഉരുൾപൊട്ടൽ പ്രദേശത്ത് ഇപ്പോഴുമുണ്ട് 3 കുടുംബങ്ങൾ
കൽപറ്റ∙ മേപ്പാടി പുത്തുമലയിലുള്ള 17 ജീവിതങ്ങൾ ഉരുളെടുത്തിട്ട് ഏഴ് വർഷം. 2019 ഓഗസ്റ്റ് 8 വൈകിട്ടായിരുന്നു ദുരന്തം. പച്ചക്കാട് മലയുടെ ഒരു ഭാഗം തകർന്നു താഴേക്കു പതിച്ചു. 5 പേരെ ഇന്നും കണ്ടെത്തിയിട്ടില്ല. ദുരന്തസമയത്തു പലരും ബന്ധുവീടുകളിലേക്കും ക്യാംപിലേക്കും മറ്റും മാറി താമസിച്ചതു കൊണ്ടു മാത്രമാണു മരണസംഖ്യ കുറഞ്ഞതെന്നു ദുരന്തബാധിതർ ഇപ്പോഴും പറയും. ദുരന്തനിവാരണ അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവർ ദിവസങ്ങളോളം നടത്തിയ രക്ഷാപ്രവർത്തനമായിരുന്നു പിന്നീട്. കനത്ത മഴയൊടോപ്പം കുതിച്ചെത്തിയ മലവെള്ളത്തോടൊപ്പം പാറക്കൂട്ടങ്ങളും…
വേങ്ങര – മലപ്പുറം റൂട്ട്: ഗതാഗത നിയന്ത്രണം 14 വരെ തുടരും
മലപ്പുറം ∙ എടായിപ്പാലത്തെ മണ്ണിടിച്ചിലിനെ തുടർന്ന് വേങ്ങര – മലപ്പുറം റൂട്ടിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരും. റെഡ്, ഓറഞ്ച് മുന്നറിയിപ്പുള്ള ദിവസങ്ങളിൽ 24 മണിക്കൂറും മറ്റു ദിവസങ്ങളിൽ രാത്രി 7 മുതൽ രാവിലെ 6 വരെയും യാത്രാനിരോധനം ഏർപ്പെടുത്തിയതായി കലക്ടർ വിനയ് ഗോയൽ അറിയിച്ചു. ശക്തമായ മഴയുണ്ടാകുമ്പോൾ സ്ഥലത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന വിദഗ്ധ സമിതി റിപ്പോർട്ട് ഉള്ള സാഹചര്യത്തിലാണ് 14 വരെ നിയന്ത്രണം തുടരാൻ തീരുമാനിച്ചത്. എടായിപ്പാലം മുതൽ കാരാത്തോട് സ്ട്രെയ്റ്റ്പാത്ത് സ്കൂൾ ജംക്ഷൻ…
സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ കുരുന്ന്
കോഴിക്കോട് ∙ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞു കൂടി എത്തി. ഇതോടെ സംസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1001 ആയി. 2002 ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരം കുട്ടികളുടെ എണ്ണം തികച്ച് ‘സഹസ്ര’ എന്ന കുഞ്ഞ് എത്തിയതിനു പിന്നാലെയാണ് കോഴിക്കോട്ട് ഈ ആഴ്ച തന്നെ പുതിയ അതിഥിയെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ എത്തുന്ന പതിനൊന്നാമത്തെ കുഞ്ഞാണിത്. ശനിയാഴ്ച…
കുതിരാൻ തുരങ്കമൊരു കീറാമുട്ടി
കുതിരാൻ ∙ തുരങ്കത്തിനു മുകളിൽ മണ്ണിടിച്ചിലുണ്ടാകുമ്പാൾ ആശങ്കപ്പെടാൻ കാരണമുണ്ട്; ഇവിടെ മാത്രം ദേശീയപാതയ്ക്കു സർവീസ് റോഡില്ല. ജില്ലയിൽ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയ്ക്കു മറ്റെല്ലായിടത്തും സർവീസ് റോഡുണ്ട്. ഏതെങ്കിലും തരത്തിൽ പ്രധാന റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ സർവീസ് റോഡ് ഉപയോഗിക്കാം. എന്നാൽ കുതിരാനിലെ സമാന്തര റോഡ് 60 കിലോമീറ്റർ അകലെയാണ്. അതുകൊണ്ടാണ് പ്ലാൻ ബി എന്ന തരത്തിൽ കുതിരാൻ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പഴയ ദേശീയപാത വീണ്ടും സഞ്ചാരയോഗ്യമാക്കുവാനുള്ള സാധ്യത അധികൃതർ ആരായുന്നത്. തുരങ്കം വന്നതോടെ സമാന്തര പാതയുടെ ഒരു ഭാഗം…
ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ റോഡ് സുരക്ഷാസംവിധാനങ്ങളില്ല
കുന്നംകുളം ∙ എന്തിനാണീ മരണപ്പാച്ചിൽ. കഴിഞ്ഞ ദിവസം രണ്ടുപേരുടെ ജീവനപഹരിച്ച ബസ് അപകടത്തെക്കുറിച്ച് എല്ലാവരുടെയും ചോദ്യമിതാണ്. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ വാഹനങ്ങളുടെ അമിതവേഗവും റോഡ് സുരക്ഷാസംവിധാനങ്ങളുടെ കുറവും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അടിക്കടി അപകടം വരുത്തുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. കല്ലുപുറം – കുന്നംകുളം റോഡ് നവീകരണം പൂർത്തിയാക്കി തുറന്നത് മാസങ്ങൾക്ക് മുൻപാണ്. 10 കിലോമീറ്റർ മാത്രമുള്ള ഈ പാതയിൽ ജീവഭയമില്ലാത്ത സഞ്ചരിക്കാൻ കഴിയാത്ത വിധം ചെറുതും വലുതുമായ അപകടങ്ങൾ ദിവസവും ഉണ്ടാകുന്നു. അക്കിക്കാവിൽ ലോറിയിടിച്ച് ഇരുപത്തിനാലുകാരനായ…
മുത്തേ…, പൊന്നേ…’; അവധിയുടെ പെരുമഴ; കലക്ടർ ‘ആന്റി’ക്ക് ലൈക്കടിച്ച് കുട്ടിപ്പട
കാക്കനാട് (കൊച്ചി) ∙ ‘ഞാനിപ്പോൾ കുളിച്ചേനേ….’ ഇന്നലെ രാവിലെ സ്കൂളിൽ പോകാനായി കുളിക്കാൻ കയറും മുൻപേ വാട്സാപ് നോക്കിയ വിദ്യാർഥിയുടെ ആത്മഗതം. അവധി വൈകി അറിഞ്ഞതിന്റെ പരിഭവം അവൻ സന്ദേശമായി കലക്ടർ ജി.പ്രിയങ്കയ്ക്ക് അയയ്ക്കുകയും ചെയ്തു.സാരമില്ല, റെഡ് വൈകിയല്ലേ പ്രഖ്യാപിച്ചത്, ആന്റിയുടെ കുറ്റമല്ല’–കലക്ടറെ വെറുപ്പിക്കാതിരിക്കാൻ അവന്റെ വക ആശ്വാസ വാക്കും. അവധിയുടെ പെരുമഴക്കാലത്ത് കലക്ടറുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ന്യൂജെൻ സന്ദേശങ്ങൾ കുത്തി നിറച്ചാണ് കുട്ടിപ്പട സന്തോഷം പങ്കു വയ്ക്കുന്നത്. മുത്തേ…, പൊന്നേ…. ചേച്ചി…. എന്നൊക്കെ വിളിച്ച് കലക്ടറുടെ മേൽ…
രാത്രിയിൽ പ്രസവ വേദനയുമായി റോഡരികിൽനിന്ന യുവതിയുടെ അരികിലേക്ക് മാലാഖയായി ലിറ്റി ജോയി
പാലാ∙ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്സ്. യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു…
നീണ്ടൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ്, സംഗതി പൊളിയാ
നീണ്ടൂർ ∙ രാവിലെ കപ്പ ബിരിയാണി, ഉച്ചയ്ക്ക് വരാൽ കറിയും മീൻ വറുത്തതും കൂട്ടി ഊണ്, വൈകിട്ട് ഉണക്കമീൻ ചതച്ചതും കോഴിക്കറിയും….! നാടൻ, മറുനാടൻ വിഭവങ്ങളുമായി നീണ്ടൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ്. വെള്ളപ്പൊക്ക ദുരിത ബാധിതർക്കായി ഒരുക്കിയ ക്യാംപിലാണ് വിവിധയിനം ഭക്ഷണങ്ങൾ തയാറാക്കി വിതരണം ചെയ്യുന്നത്. നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി, പഞ്ചായത്ത്, നാട്ടുകൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാംപിന്റെ പ്രവർത്തനം. 15–ാം വാർഡിലെ 32 പേരാണ് ക്യാംപിൽ ഉള്ളത്. ദുരിതബാധിതരെ ചേർത്ത് പിടിക്കുകയും അവർക്ക്…
