400ഓളം കുടുംബങ്ങൾക്ക് കുടിവെള്ളമില്ല, ഓടയ്ക്കടിയിലെ പൈപ്പിൽനിന്ന് ശേഖരിച്ച് ജീവിതം
നോയിഡ: കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ശുദ്ധജലം ലഭിക്കാതെ 400ഓളം കുടുംബങ്ങൾ ദുരിതത്തിൽ. നോയിഡയിലെ വാൽമീകി ബസ്തിയിലാണ് സംഭവം. പ്രദേശത്തെ ഓടയ്ക്കടിയിലൂടെ കടന്നുപോകുന്ന പൈപ്പിലെ ചോർച്ചയിൽനിന്നാണ് കുടുംബങ്ങൾ വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ ചോർച്ച അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി നോയിഡ അതോറിറ്റി പൈപ്പ് അടച്ചതോടെ പകരം സംവിധാനമില്ലാതെ പ്രദേശവാസികൾ കൂടുതൽ പ്രതിസന്ധിയിലായി. ഒരു മാസമായി മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങിയതോടെയാണ് ഓടയ്ക്കുള്ളിലെ ചോർന്ന പൈപ്പിൽനിന്ന് നാട്ടുകാർ വെള്ളം ശേഖരിക്കാൻ തുടങ്ങിയത്. കുടിക്കാനും പാചകത്തിനും വസ്ത്രങ്ങളും പാത്രം കഴുകാനുമെല്ലാം ഇതേ…
ക്ഷേത്രങ്ങളിൽ ഇല്ലംനിറ
തൃശൂർ: സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ക്ഷേത്രങ്ങളിൽ ഇല്ലംനിറ ഭക്തിസാന്ദ്രം. തിരുവമ്പാടി ക്ഷേത്രത്തിൽ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു. ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. പള്ളിയുണർത്തൽ, നിർമാല്യദർശനം എന്നിവയ്ക്കുശേഷം ക്ഷേത്രം പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് നൽകി. താണിക്കുടം ക്ഷേത്രം, കോടശ്ശേരിമല ശിവപാർവതി ക്ഷേത്രം,കോട്ടപ്പുറം ശിവക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, മച്ചാട് നിറമംഗലം ക്ഷേത്രം, കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രം, പൈനൂർ…
ഓണവിപണി ഉണർന്നു , തൃശൂരിൽ പൂരത്തിരക്ക്
തൃശൂർ: ഓണവിപണി ഉണർന്നു, അത്തം നാളിൽ നഗരത്തിൽ രാവിലെ മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്കേറിയത്. ഫുട്പാത്തുകളിലും കച്ചവടക്കാർ നിറഞ്ഞതോടെ ആളുകൾ തിങ്ങി നിരങ്ങി. തേക്കിൻക്കാട് മൈതാനിയിലും ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്. എം.ഒ റോഡ്, ശക്തൻ സ്റ്റാൻഡ് പരിസരങ്ങളിലും വഴിയോര കച്ചവടക്കാർ ഇടം പിടിച്ചു. തേക്കിൻക്കാട് മൈതാനം വാഹനങ്ങളെ കൊണ്ട് നിറഞ്ഞു. തെക്കേഗോപുര നടയിൽ അത്തംനാളിൽ ഒരുക്കിയ പൂക്കളം കാണുന്നതിനും സെൽഫിയെടുക്കുന്നതിനും രാത്രിവരെ ആളുകൾ എത്തിയിരുന്നു. ഓണത്തിന് മുമ്പ് ഇനി ഒരു ഒഴിവ് ദിവസം മാത്രമെ…
ഒറ്റപ്പെട്ട് ഇസ്രയേൽ, ‘30,000 ഡോളർ’ സമ്മാനവുമായി ഇറാൻ, യുഎസ് സമ്മർദ്ദത്തിൽ, വിപണികൾക്ക് പേടി
പശ്ചിമേഷ്യയിലെ പോർക്കളം ഇനി ഗാസ? ആഗോള സമ്പദ്മേഖലയ്ക്ക് പുത്തൻ ആശങ്കകൾ സമ്മാനിച്ച് ഗാസ വിഷയത്തിൽ യുഎസും ഇസ്രയേലും തമ്മിൽ തെറ്റുന്നതാണ് കാണുന്നത്. പശ്ചിമേഷ്യ, ഹോർമുസ്, ചെങ്കടൽ എന്നിവയ്ക്ക് പിന്നാലെ ഗാസയും യുദ്ധകലുഷിതമായാൽ രാജ്യാന്തര വാണിജ്യ, വ്യവസായ മേഖലകളെ അത് കൂടുതൽ സമ്മർദത്തിലാക്കും. ക്രൂഡോയിൽ വില കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാം. ഓഹരി വിപണികൾ തളർച്ചയിലേക്കും. സ്വർണം, കറൻസി വിപണികളിലും വൻ ചലനങ്ങളുണ്ടാകും. ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ; യോഗം ചേർന്ന് ‘എതിർ ടീം’ ട്രംപിന്റെ ‘ഗാസ സമാധാന പ്ലാൻ’ തള്ളിയ…
സീറ്റിനെച്ചൊല്ലി തർക്കം: വസ്ത്രം അഴിച്ച് ബ്ലേഡുകൊണ്ട് ആക്രമിച്ച് യുവതി; ആർപിഎഫ് ഉദ്യോഗസ്ഥയ്ക്കും ടിക്കറ്റ് ചെക്കർക്കും പരിക്ക്
മുംബയ്: ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി (31)ക്കെതിരെയാണ് ബൊറിവലി റെയിൽവേ പൊലീസ് കേസെടുത്തത്. ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്സ്പ്രസിൽ സൂറത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികർ പൊലീസിനോട് പറഞ്ഞത്. യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും…
യു.ജി.സി നെറ്റ് പരീക്ഷ : പിശക് സമ്മതിച്ച് എൻ.ടി.എ, 3 വിഷയങ്ങളിൽ പുനഃപരീക്ഷ
ന്യൂഡൽഹി: കഴിഞ്ഞ ജൂണിൽ നടന്ന യു.ജി.സി നെറ്ര് പരീക്ഷയിൽ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി പിശകുകൾ കടന്നുകൂടിയെന്ന് സമ്മതിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലാണിത്. ഇവയുടെ പുന:പരീക്ഷയ്ക്കുള്ള തീയതികളും പ്രഖ്യാപിച്ചു. നീറ്ര് യു.ജി ചോദ്യപേപ്പർ ചോർച്ചയിലെ വിദ്യാർത്ഥി പ്രക്ഷോഭവും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ഏറെ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് എൻ.ടി.എയെ നാണക്കേടിലാക്കിയ ഈ സംഭവവും. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് രൂപീകരിച്ച സമിതി ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും…
റെയിൽവേ സ്റ്റേഷനിലെ വാട്ടർ കൂളറിലും ഇ കോളി ബാക്ടീരിയ സാന്നിധ്യം
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കുക. അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കണ്ടെത്തിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്. വാട്ടർ കൂളറുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളിലാണ് ഇ കോളി ബാക്ടീരിയ കണ്ടെത്തിയത്. റെയിൽവേ വാഷ്റൂമുകളിലും വൃത്തിഹീനമായ അവസ്ഥ കണ്ടെത്തിയതായി സി.എ.ജി റിപ്പോർട്ടിലുണ്ട്. ദക്ഷിണ റെയിൽവേയിൽ കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ സ്റ്റേഷനുകളിലാണ് ഇ കോളി കണ്ടെത്തിയത്. ഹൈദരാബാദ്, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ,…
ഒരു പകൽ മുഴുവൻ നാദാർച്ചനയുമായി നാദബ്രഹ്മം
ഗുരുവായൂർ : തൃശ്ശൂർ നാദബ്രഹ്മം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗുരുവായൂർ സംഗീതാർച്ചന നൂറോളം ഗായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സംഗീതാർച്ചനയുടെ 37-ാമത് പതിപ്പാണ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം മനോജ് സി, മാധ്യമപ്രവർത്തകൻ ശിവജി നാരായണൻ, നാദബ്രഹ്മം ഫൗണ്ടേഷൻ ഫൗണ്ടർ പ്രസിഡണ്ട് എം.ഡി. സോമശേഖർ, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ എട്ടുമണിക്ക്…
രാജീവ് ചന്ദ്രശേഖർ ഫോൺ എടുക്കുന്നില്ല, അവർക്കെന്നെ വേണ്ട ദേവൻ ബി.ജെ.പി വിട്ടു
ബിജെപിക്കു തന്നെ വേണ്ട എന്നു തോന്നിയതിനാലാണ് പാർട്ടിയിൽനിന്നു രാജി വയ്ക്കുന്നതെന്ന് നടൻ ദേവൻ. കേരള ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രവർത്തിക്കാൻ ബിജെപിയിൽ ഇടം കിട്ടുന്നില്ല. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഫോൺകോളിനോ മെസേജിനോ പ്രതികരിക്കുക പോലും ചെയ്യുന്നില്ല. തന്നെ വൈസ് പ്രസിഡന്റ് പദത്തിൽനിന്നു മാറ്റിയിട്ട് അതൊന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും ദേവൻ പറയുന്നു. പെട്ടെന്നല്ല. അഞ്ചാറു മാസമായി എന്റെയുള്ളിലുള്ള സംഗതിയാണിത്. എനിക്ക് ബിജെപിയോട് ഒരു അഭിപ്രായവ്യത്യാസവുമില്ല. പക്ഷേ കേരള ബിജെപിയുമായി എനിക്കൊരുപാട് അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്റെ ‘ലൈൻ ഓഫ് രാഷ്ട്രീയം’…
പാകിസ്താനിലേക്ക് പോകൂ’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്
തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാള ഇന്റർനാഷണൽ സൈനിക് സ്കൂൾ ചെയർമാൻ രാജു ഡേവിസ്. പരാമർശത്തിനെതിരെ വലിയ തോതിൽ ജനരോഷവും പ്രതിഷേധവും ഉയർന്നതിന് പിന്നാലെയാണ് ശബ്ദസന്ദേശത്തിലൂടെയുള്ള ചെയർമാന്റെ ഖേദപ്രകടനം. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി രാജു ഡേവിസ് പുതിയ സന്ദേശത്തിൽ വ്യക്തമാക്കി. ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ല. ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. നേരത്തെ, തന്റെ നിലപാടിൽ…
