തിരുവോണം,സമത്വത്തിന്റെയും സമൃദ്ധിയുടെയും പൂക്കാലം
ചിങ്ങമാസത്തിലെ തിരുവോണപ്പുലരി പിറക്കുമ്പോൾ കേരളത്തിന്റെ മണ്ണിനും മനസ്സിനും ഒരുപോലെ ഉണർവാണ്. പൂക്കളാൽ അലങ്കരിച്ച മുറ്റങ്ങൾ, പുതുവസ്ത്രങ്ങളുടെ നിറം, അടുക്കളയിൽ നിന്നുയരുന്ന വിഭവങ്ങളുടെ മണം, ബന്ധുക്കളുടെ ഒത്തുചേരൽ, കുട്ടികളുടെ കളിചിരികൾ—ഇവയെല്ലാം ചേർന്നാണ് മലയാളിയുടെ ഓണം പൂർണമാകുന്നത്. പത്ത് ദിവസത്തെ ഓണാഘോഷങ്ങളുടെ പരമപ്രധാന ദിനമാണ് തിരുവോണം. 2026-ലെ തിരുവോണം ഓഗസ്റ്റ് 26-നാണ്. കേരള ടൂറിസം തിരുവോണത്തെ ഓണാഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി വിശേഷിപ്പിക്കുന്നു. മഹാബലിയുടെ വരവിനെ വരവേൽക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഐക്യവും സന്തോഷവും ആഘോഷിക്കുന്ന ദിനം കൂടിയാണിത്. മഹാബലി…
പോഷകങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട്; പക്ഷേ, പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധവേണം
ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യവർധനവിലും ബീറ്റ്റൂട്ടിനുള്ള പങ്ക് ചെറുതൊന്നുമല്ല. രക്തയോട്ടം വർധിപ്പിക്കാനും, ബിപി കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ ചുവന്ന കിഴങ്ങ്. വീടുകളിൽ സലാഡായും ജ്യൂസായും പച്ചയ്ക്ക് ബീറ്റ്റൂട്ട് കഴിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, ഈ ശീലം എല്ലാവർക്കും ഒരുപോലെ സുരക്ഷിതമാണോ? ഹോളിസ്റ്റിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റായ ഖുഷി ഛബ്ര അടുത്തിടെ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ബീറ്റ്റൂട്ട് പച്ചയ്ക്ക് കഴിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലതാകണമെന്നില്ല. പ്രത്യേകിച്ച് വൃക്കസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഇത് ചില ആരോഗ്യപ്രശ്നങ്ങൾ…
പ്രേമലുവിലൂടെ സൌന്ദര്യവലുവായി മാറി മമിത
പ്രേമലു എന്ന ഒരൊറ്റ സിനിമ കൊണ്ട് തലവര മാറിയ നടിയാണ് മമിത ബൈജുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. തമിഴ് സിനിമയിൽ മലയാളത്തിലെ യുവനടിമാരിൽ ആർക്കും കിട്ടാത്ത സ്വീകാര്യതയാണ് മമിത ബൈജുവിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർതാരങ്ങളായ വിജയ്, സൂര്യ, ധനുഷ് എന്നിവരോടൊപ്പം അഭിനയിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണെന്നും അത് മമിതയ്ക്ക് സാധിച്ചുവെന്നത് വലിയ നേട്ടമാണെന്നും അയാളുടെ യൂട്യൂബ് ചാനലിൽ ആലപ്പി അഷ്റഫ് പറഞ്ഞു. ആലപ്പി ആഷ്റഫ് പറഞ്ഞത്: ‘മലയാളത്തിലെ പല…
ഇക്കുറിയും ഓണം ബമ്പർ; ഹാട്രിക് നിവിൻ, സർവ്വം മായയ്ക്ക് മുൻപ് കരിയറിൽ നേട്ടങ്ങളില്ലാതെ ആറു വർഷം
ഹാട്രിക് നേടിയതിന്റെ ആവേശത്തിലാണ് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി. ബെത്ലഹേം കുടുംബ യൂണിറ്റിലൂടെയാണ് ഹാട്രിക്. നിവിൻ പോളി ഹാട്രിക് അടിക്കുമോ എന്നു കേരളകൗമുദി ആഗസ്റ്റ് 15ന് വാർത്ത നൽകിയിരുന്നു. ഓണം ബമ്പർ താരം ആണ് നിവിൻപോളി എന്ന് ആരാധകർ വിശേഷിപ്പിക്കുന്നു. ഓണചിത്രങ്ങളിലൂടെയാണ് നിവിൻപോളി ഹാട്രിക് നേടുന്നത്. മൂന്നു ഓണം ക്ലാഷിലും പൃഥ്വിരാജ് ചിത്രങ്ങളുമായാണ് ഏറ്റുമുട്ടിയത്. 2017ൽ പൃഥ്വിരാജിന്റെ ആദം ജോണും നിവിൻപോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും തമ്മിൽ മത്സരിച്ചു. 2019ൽ പൃഥ്വിരാജിന്റെ ബ്രദേഴ്സ് ഡേയും നിവിൻപോളിയുടെ ലൗ…
ഗിഗ് തൊഴിലാളികള്‍ക്ക് മൂന്നു ജില്ലകളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി
കോഴിക്കോട്: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഡെലിവറി, റൈഡ് ഷെയറിംഗ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികള്‍ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ആധുനിക രീതിയിലുള്ള വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണു വിശ്രമകേന്ദ്രങ്ങളൊരുക്കുക. തൊഴില്‍ വകുപ്പ് തയാറാക്കിയ പദ്ധതി നടപ്പാക്കാന്‍ 2026-27 സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ഒരു കോടി രൂപയാണു വിനിയോഗിക്കുക. വിശ്രമകേന്ദ്രങ്ങളുടെ നടത്തിപ്പ്, കെയര്‍ടേക്കര്‍-കം-ഫെസിലിറ്റേറ്ററുടെ യും സ്വീപ്പര്‍-കം-സാനിറ്റേഷന്‍ വര്‍ക്കറുടെയും സേവന-വേതന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റ്…
രാമക്ഷേത്ര സംഭാവന ക്രമക്കേട്: മാധ്യമപ്രവർത്തകന് അറസ്റ്റിൽനിന്നു സംരക്ഷണം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട വാർത്തകൾ പരമ്പരയായി പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയ്ക്ക് ആശ്വാസം. ഇദ്ദേഹത്തിനെതിരേ ഗാസിയാബാദ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിൽനിന്നു സുപ്രീംകോടതി താത്കാലിക സംരക്ഷണം നൽകി. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് ഹർജിക്കാരനു നൽകാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എഫ്ഐആർ റദ്ദാക്കുന്നതിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. കേസ് കൂടുതൽ…
സഹകരണ ബാങ്കുകളിലെ വായ്പ തീർപ്പാക്കൽ; ജനപ്രതിനിധികൾക്ക് 50% വരെ ഇളവു നൽകാം
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാ തീർപ്പാക്കലിൽ ജനപ്രതിനിധികൾക്ക് കൂടുതൽ അധികാരം. ഒറ്റത്തവണ വായ്പാ തീർപ്പാക്കലിന്റെ ഭാഗമായുള്ള ആശ്വാസ് പദ്ധതിയിൽ എംഎൽഎമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികൾക്ക് പലിശയിൽ 50 ശതമാനം ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകൾക്ക് സഹകരണ അംഗീകാരം നൽകി. ആശ്വാസ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഒരുമാസത്തേക്കു നീട്ടിയിരുന്നു. ഇതനുസരിച്ച് അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയിൽ എംഎൽഎയെയും ഉൾപ്പെടുത്തി. സിറ്റിംഗിൽ എംഎൽഎമാരും പങ്കെടുക്കും. എംഎൽഎ ഉൾപ്പെട്ട സമിതിക്ക് പലിശയിൽ 35 ശതമാനം വരെ ഇളവ് അനുവദിക്കാൻ ചട്ടത്തിൽ വ്യവസ്ഥ വരുത്തി….
ഉത്തർപ്രദേശ് ഗവർണർ യാത്ര ചെയ്തിരുന്ന വന്ദേഭാരതിന് നേരെ കല്ലേറ്; ഒരാൾ കസ്റ്റഡിയിൽ
സൂറത്ത്: ഗുജറാത്തിൽ മുംബൈ–അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നരം സൂറത്തിന് സമീപമാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു കല്ലേറ്. ഡാമൻ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ശേഷം വാപി സ്റ്റേഷനിൽ നിന്നാണ് ഗവർണർ ആനന്ദിബെൻ പട്ടേൽ വന്ദേഭാരതിൽ കയറിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സൂറത്ത് ജില്ലയിലെ ഉത്രാൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് പശ്ചിമ…
ഉത്രാടപ്പാച്ചിൽ മഴ കവർന്നു
കണ്ണൂർ വടക്കൻ കേരളത്തിലെ ഉത്രാടപ്പാച്ചിൽ മഴയിൽ കുതിർന്നു. മിക്കയിടത്തും ഉത്രാടദിനം പുലർന്നത് കനത്ത മഴയുടെ അകന്പടിയോടെയാണ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ആരംഭിച്ച മഴ ഇടയ്ക്കെല്ലാം തോർന്നെങ്കിലും രാത്രി മിക്കപ്പോഴും തുള്ളിക്കൊരുകുടം പോലെ പെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ മഴ നിന്നെങ്കിലും എപ്പോൾ വേണമെങ്കിലും പെയ്യാമെന്ന് തോന്നിപ്പിച്ച് മൂടിക്കെട്ടി നിന്നു. തെരുവുകച്ചവടക്കാരെയും പൂവിൽപനക്കാരെയും കുടുംബസമേതം നഗരങ്ങളിലേക്ക് എത്തിയവരെയും മഴ ഒരുപോലെ വിഷമിപ്പിച്ചു. മഴ അൽപം വിട്ടുനിന്നതോടെ കണ്ണൂർ നഗരത്തിൽ ഉച്ചതിരിഞ്ഞാണ് ജനത്തിരക്കേറിയത്. വൈകിട്ടോടെ തെരുവും തുണിക്കടകളും ഗൃഹോപകരണക്കടകളുമെല്ലാം ആൾത്തിരക്കിനാൽ ശ്വാസം മുട്ടി….
ഉയിർപ്പിന്റെ പൂവിളി; ടൗൺഷിപ്പിൽ ആദ്യഓണം
കൽപ്പറ്റ: പൂവഴകായി ഋതുവും നവന്യയും ഘനശ്യാമും. പുതിയ പുഞ്ചിരിമട്ടത്തിവർ ചിറകടിക്കുന്പോൾ ദുരന്തബാധിതരുടെ ഹൃദയങ്ങളിലും പൂക്കളങ്ങൾ വിടരുന്നു. ഇൗ പൂന്പാറ്റകളുടെ കളിചിരികളിലാണ് ടൗൺഷിപ്പിലെ ഓണോത്സവം. രണ്ടുവർഷത്തെ അതിജീവനയാത്ര പിന്നിട്ട് കൽപ്പറ്റയിലെ മുണ്ടക്കൈ ടൗൺഷിപ്പിൽ ആദ്യ തിരുവോണമാണ് ബുധനാഴ്ച. ഉരുൾദുരന്തത്തിൽ ചിന്നിച്ചിതറിയവർ വീണ്ടും ഒന്നിച്ച് ഓണമുണ്ണുന്നു. ദുരന്ത ഓർമകളെ വകഞ്ഞുള്ള യാത്രയിൽ പിറന്ന കുരുന്നുകൾക്കൊപ്പം സിന്ധുവും പ്രജിതയും ഝാൻസിയും ഉയിർപ്പിന്റെ പൂക്കളമൊരുക്കുകയാണ്. രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പൊന്നോമനയെ ഗർഭപാത്രത്തിൽ ചുമന്ന് ഉരുൾമൂടിയ ചൂരൽമലയ്ക്കുള്ളിൽനിന്ന് രക്ഷപ്പെടാനാകുമോയെന്ന ഭയമായിരുന്നു സിന്ധുവിന്….
