Kerala Pranamam

ഈ വര്‍ഷം കേരളം സമ്ബൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറും: മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: അടുത്ത മാസം 10 മുതല്‍ 13വരെ കേരള വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ – 2024ന്റെ ലോഗോ നിയമ, വ്യവസായ, കയര്‍ മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു.
നവ കേരളം കര്‍മ്മ പദ്ധതി രണ്ടില്‍ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളില്‍ ഒന്നാണ് പാലിയേറ്റീവ് കെയര്‍. ആശാവര്‍ക്കര്‍മാര്‍ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയര്‍ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവര്‍ക്കും, വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും മികച്ച ഹോം കെയര്‍ പരിചരണം നല്‍കുന്നതിന് ആവശ്യമായ വൊളന്റിയേഴ്‌സിനെ നിയമിക്കും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികള്‍ക്കും കൃത്യമായ ഇടവേളകളില്‍ പാലിയേറ്റീവ് കെയര്‍ സംവിധാനം ഉറപ്പാക്കി കേരളം സമ്ബൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു.
പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച അനുഗാമി ടു ഹീല്‍ ടുഗതര്‍ പദ്ധതി വഴി അന്‍പതോളം വരുന്ന ക്രോണിക് അള്‍സര്‍ രോഗികളെ 100 ദിവസത്തെ കര്‍മ്മപദ്ധതിയിലൂടെ സുഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ആയിരത്തിലധികം രോഗികള്‍ക്ക് ആശുപത്രി വഴി പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നുണ്ട്.94 ലക്ഷം രൂപ കാസ്പ് ഫണ്ട് ഉപയോഗിച്ചാണ് ലേബര്‍ റൂം കോംപ്ലക്‌സ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഹെല്‍പ്പ് ഡെസ്‌ക്, ഡോക്ടേഴ്‌സ് റൂം, പ്രൊസീജര്‍ ഏരിയ, വെയിറ്റിംഗ് റൂം, നഴ്‌സിംഗ് ബേ, രണ്ട് ലേബര്‍ സ്യൂട്ട്, ആറ് ലേബര്‍ കോര്‍ട്ടുകള്‍, സെപ്റ്റിക് ലേബര്‍ റൂം, സ്റ്റോര്‍, ബേബി റെസീസിറ്റേഷന്‍ കോര്‍ണര്‍, സ്റ്റാഫ് റെസ്റ്റ് റൂം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.നിലവില്‍ 16 കിടക്കകളുള്ള മെഡിക്കല്‍ ഐസിയുവും 22 കിടക്കകളുള്ള കാര്‍ഡിയോളജി ഐസിയുവുമാണ് ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ളത്. എന്നാല്‍ മെഡിക്കല്‍ ഐസിയുവിലെ 16 കിടക്കകള്‍ അപര്യാപ്തമായതിനാല്‍ ഈ കുറവ് പരിഹരിക്കുന്നതിനായി 15 കിടക്കകളുള്ള മെഡിക്കല്‍ ഐസിയു ആണ് പുതുതായി ആശുപത്രിയില്‍ ഒരുങ്ങിയിരിക്കുന്നത്.