Kerala Pranamam

നിര്‍ണായകവിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി; ജവാന്‍ അറസ്റ്റില്‍

ചണ്ഡിഗഡ്: രാജ്യസുരക്ഷയെ സംന്ധിക്കുന്ന നിര്‍ണായകമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടയുള്ളരഹസ്യ വിവരങ്ങള്‍ പാകിസ്ഥാനു കൈമാറിയ ബി.എസ്.എഫ്ജവാന്‍ അറസ്റ്റില്‍. ഷെയ്ഖ്‌റിയാസുദ്ദീന്‍ എന്ന മഹാരാഷ്ട്രസ്വദേശിയാണ് അറസ്റ്റിലായത്.പാകിസ്ഥാന്‍ ഇന്റലിജന്‍സ്ഏജന്‍സിക്ക് രാജ്യത്തെ സംബിക്കുന്ന തന്ത്രപ്രധാനവിവരങ്ങള്‍ കൈമാറിയതായിതെളിഞ്ഞതിനെ തുടര്‍ന്നാണ്ഇയാളെ പഞ്ചാബ് പൊലീസ്അറസ്റ്റ് ചെയ്തത്.ഔദ്യോഗിക രഹസ്യ നിയമം,ദേശീയ സുരക്ഷാനയം എന്നിവഅനുസരിച്ചുള്ള കുറ്റങ്ങളാണ്ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.അതിര്‍ത്തി വേലി, റോഡുകള്‍ എന്നിവ സംന്ധിക്കുന്നദൃശ്യങ്ങളും വിവരങ്ങളും, ബി.എസ്.എഫ് യൂണിറ്റ് ഓഫീസര്‍മാരുടെ നമ്പറുകള്‍ എന്നിവയചക്കമുള്ള വിവരങ്ങളാണ്‌റിയാസുദ്ദീന്‍ പാക് ഇന്റലിജന്‍സ്ഏജന്‍സിക്ക് കൈമാറിയത്. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ്‌സിം കാര്‍ഡുകളുംഇയാളില്‍നിന്ന് കïെടുത്തിട്ടുണ്ട്. സിം
കാര്‍ഡിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് അധികൃതര്‍അറിയിച്ചു. ബി.എസ്.എഫില്‍ഓപ്പറേറ്ററായിരുന്ന റിയാസുദ്ദീന്‍വിവര കൈമാറ്റത്തിന് ഫേസ്ബുക്ക്, മെസെഞ്ചര്‍ എന്നിവയുംഉപയോഗിച്ചിട്ടുണ്ടോ എന്ന്പരിശോധിക്കുമെന്നും ഇയാളെഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വൃത്തങ്ങള്‍വ്യക്തമാക്കി.അതിനിടെ, ദീപാവലി സമയത്ത് പഞ്ചാബില്‍ ഗ്രനേഡ്ആക്രമണംഉണ്ടായേക്കാമെന്നമുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി.