Kerala Pranamam

രാമക്ഷേത്രം വീണ്ടും രാഷ്ട്രീയ വേദിയിലേക്ക്; അയോധ്യകാര്‍ഡ് വീണ്ടും പുറത്തെടുത്ത് സംഘപരിവാര്‍

ന്യൂഡല്‍ഹി: അയോധ്യയിലെരാമക്ഷേത്ര നിര്‍മാണം ബി.ജെ.പി സജീവ ചര്‍ച്ചാ വിഷയമാക്കുന്നു. കഴിഞ്ഞ ദിവസംആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ്ചാരംമൂടിക്കിടന്ന രാമക്ഷേത്രവിഷയം വീണ്ടും പുറത്തെടുത്തത്. ‘എല്ലാ വഴികളും അടഞ്ഞാല്‍ കേന്ദ്രസര്‍്കകാര്‍ ഓര്‍ഡിനന്‍സ്പുറപ്പെടുവിച്ച് രാമക്ഷേത്ര നിര്‍മാണം തുടങ്ങണം’.

അയോധ്യ വിഷയം ജനുവരിയില്‍ പരിഗണിക്കുമെന്നാണ്‌സുപ്രീം കോടതി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അയോധ്യയിലെതര്‍ക്ക ഭൂമി സുന്നി വഖഫ്‌ബോര്‍ഡ്, നിര്‍മോഹി അഖാര,രാം ലല്ല തുടങ്ങിയ മൂന്നു കക്ഷികള്‍ക്കു വീതിക്കാന്‍2010ല്‍അലഹാബാദ് ഹൈക്കോടതിഉത്തരവിട്ടിരുന്നു. ഇതിനെതിരെ14 ഹര്‍ജികളാണ് സുപ്രീം കോ
ടതിയില്‍ എത്തിയത്.ആര്‍.എസ്.എസ് പ്രസ്താവനക്കു പിന്നാലെ വിവിധബി.ജെ.പി നേതാക്കളും സംഘപരിവാര്‍ സംഘടനകളും ഇതേനിലപാടുമായി രംഗത്തെത്തി.സുപ്രീം കോടതി വിധിയുടേയോ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെയോ ആവശ്യമില്ലാതെതന്നെ ക്ഷേത്ര നിര്‍മാണംആവാമെന്ന കടുത്ത നിലപാടാണ് രാം ജന്‍മഭൂമി ന്യാസ്‌സ്വീകരിച്ചത്‌പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി നയംമാറ്റുന്നതിന്റെ സൂചനകൂടിയാണിത്.പ്രതിപക്ഷ കക്ഷികള്‍ വിശാല സഖ്യം രൂപീകരിക്കുകയുംഒന്നിച്ചു നില്‍ക്കുകയും ചെയ്താല്‍ മോദിക്കും കൂട്ടര്‍ക്കുംഅത് വന്‍ വെല്ലുവിളിയായിരിക്കും.