Kerala Pranamam

ഹാരിപോട്ടര്‍ താരം റോബി കോല്‍ട്രെയിന്റെ മരണകാരണം വിവിധ അവയങ്ങള്‍ പ്രവര്‍ത്തനരഹിതമായതെന്ന് റിപ്പോര്‍ട്ട്

ഹാരിപോട്ടര്‍ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടന്‍ റോബി കോല്‍ട്രെയിന്റെ മരണകാരണം വിവിധ അവയങ്ങള്‍ പ്രവര്‍ത്തനരഹിതമായതെന്ന് റിപ്പോര്‍ട്ട്. വിവിധ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 14ന് ജന്മനാടായ സ്‌കോട്ട്‌ലന്‍ഡില്‍ വച്ചാണ് റോബി മരണപ്പെട്ടത്. 72 വയസായിരുന്നു.അന്തോണി റോബര്‍ട്ട് മക്മില്ലന്‍ എന്നാണ് റോബി കോല്‍ട്രെയിന്റെ ശരിയായ പേര്. ഹാരി പോട്ടര്‍ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ റൂബിയസ് ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി. ഐടിവി ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡന്‍ ഐ, ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.1980 കളിലാണ് കോള്‍ട്രെയന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്ളാഷ് ഗോള്‍ഡന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷന്‍ കോമഡി ഷോകളിലും കോള്‍ട്രെയിന്‍ മികവ് തെളിയിച്ചു.1981 ലെ ടെലിവിഷന്‍ പ്രോജക്ടായ ‘എ ക്ലിക്ക് അപ്പ് 80’ ലാണ് കോള്‍ട്രയ്ന്‍ ആദ്യമായി അഭിനയിച്ചത്. 2006 ല്‍ അദ്ദേഹത്തിന് ഒബിഇ (ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍) പുരസ്‌കാരം ലഭിച്ചു, കൂടാതെ 2011-ല്‍ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്‌കോട്ട്‌ലന്‍ഡ് അവാര്‍ഡും ലഭിച്ചു.