പാരീസ്: 303 ഇന്ത്യന്‍ യാത്രക്കാരുമായി യു.എ.ഇയില്‍ നിന്ന് നിക്കരാഗ്വോയിലേക്ക് പറന്ന വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.യാത്രക്കാരില്‍ നിന്നുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. വിമാനത്തില്‍ മനുഷ്യക്കടത്തിന് ശ്രമമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിമാനം തടഞ്ഞുവെച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.റൊമേനിയന്‍ കമ്ബനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ എ340 ചാര്‍ട്ടേഡ് വിമാനമാണ് തടഞ്ഞുവെച്ചത്. ഇന്ധനം നിറക്കാനായി വിമാനം ഇറക്കിയപ്പോഴായിരുന്നു ഇത്. ഇന്ത്യന്‍ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എംബസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. പാരീസില്‍ നിന്ന് 160 കി.മി അകലെയുള്ള വത്രി വിമാനത്താവളത്തിലാണ് വിമാനം പിടിച്ചിട്ടത്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ തങ്ങാനുള്ള സൗകര്യം എംബസി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…