2040ല്‍ ലോകം എവിടെ എത്തി നില്‍ക്കും എന്നത് സംബന്ധിച്ച് യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തിറക്കി. ഇത് രാഷ്ട്രീയ ചാഞ്ചാട്ടത്തെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര മത്സരങ്ങളെക്കുറിച്ചും സംഘര്‍ഷങ്ങളെക്കുറിച്ചുമുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്. 1997 മുതല്‍ നാലുവര്‍ഷത്തിലൊരിക്കല്‍ ദേശീയ ഇന്റലിജന്‍സ് കൗണ്‍സില്‍ പുറത്തു വിടുന്ന ഏഴാമത്തെ റിപ്പോര്‍ട്ടാണിത്. നിങ്ങള്‍ ഒരു രാഷ്ട്രീയ നേതാവോ അന്താരാഷ്ട്ര നയതന്ത്രജ്ഞനോ ആണെങ്കില്‍ ഗ്ലോബല്‍ ട്രെന്‍ഡ് 2040 എന്ന റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് അത്ര സുഖകരമായിരിക്കില്ല. രാജ്യത്തിനകത്തും വിവിധ രാജ്യങ്ങള്‍ക്കിടയിലുമുള്ള അനിശ്ചിതത്വങ്ങളും അസ്ഥിരതയും ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടാണിത്. അന്താരാഷ്ട്ര മാറ്റങ്ങളിലാണ് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്.മറ്റൊന്ന് രാഷ്ട്രീയ ചാഞ്ചാട്ടമാണ്. പല രാജ്യങ്ങളിലും, ആളുകള്‍ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നില്ല. മാത്രമല്ല തകര്‍ന്നുകൊണ്ടിരിക്കുന്ന സാമ്ബത്തിക, സാങ്കേതിക, ജനസംഖ്യാപരമായ പ്രവണതകളെ നേരിടാന്‍ കഴിവില്ലാത്തവരോ തയ്യാറാകാത്തവരോ ആയ നേതാക്കളെയും സ്ഥാപനങ്ങളെയും ജനം കൂടുതല്‍ അവിശ്വസിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.സര്‍ക്കാരുകളുടെ കഴിവുകളും പൊതുജനങ്ങളുടെ പ്രതീക്ഷകളും തമ്മിലുള്ള ഈ പൊരുത്തക്കേട് കൂടുതല്‍ രാഷ്ട്രീയ ചാഞ്ചാട്ടത്തിലേക്ക് നയിച്ചേക്കാം. രാഷ്ട്രീയ വ്യവസ്ഥകള്‍ക്കുള്ളില്‍ വര്‍ദ്ധിച്ചുവരുന്ന ജനകീയതയും, പ്രതിഷേധ പ്രസ്ഥാനങ്ങളും ഏറ്റവും തീവ്രമായ സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ അക്രമം, ആഭ്യന്തര സംഘര്‍ഷം തുടങ്ങിയവയിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയും സാങ്കേതികവിദ്യയും പ്രചോദിപ്പിക്കുന്ന അനിയന്ത്രിതമായ പ്രതീക്ഷകള്‍ ജനാധിപത്യത്തെ കൂടുതല്‍ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാം.ഭാവിയില്‍, പല ജനാധിപത്യ രാജ്യങ്ങളും കൂടുതല്‍ തകര്‍ച്ചയിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ സമ്മര്‍ദ്ദങ്ങള്‍ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.ഭിന്നിപ്പുകള്‍ക്ക് ആക്കം കൂട്ടുകയും നിലവിലുള്ള മാറ്റങ്ങള്‍ ത്വരിതപ്പെടുത്തുകയും ഗവണ്‍മെന്റുകള്‍ക്ക് എത്രത്തോളം നന്നായി നേരിടാന്‍ കഴിയുമെന്നതുള്‍പ്പെടെയുള്ള അനുമാനങ്ങളെ വെല്ലുവിളിക്കുകയും ചെയ്ത ‘രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആഗോള തകര്‍ച്ചയാണ് ഇപ്പോഴത്തെ കൊറോണ വൈറസ് മഹാമാരിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കൊവിഡ് -19 പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് പുന:സ്ഥാപനത്തെയും പൊരുത്തപ്പെടുത്തലിനെയും കുറിച്ചുള്ള ദീര്‍ഘകാല ധാരണകളെ ഇളക്കിമറിക്കുകയും സമ്ബദ്വ്യവസ്ഥ, ഭരണം, രാഷ്ട്രീയം, സാങ്കേതികവിദ്യ എന്നിവയില്‍ കൂടുതല്‍ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.മത ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിതര സംഘടനകള്‍ക്കും ‘ടെക്‌നോളജി സൂപ്പര്‍ സ്റ്റാര്‍ സ്ഥാപനങ്ങള്‍’ എന്ന് വിളിക്കപ്പെടുന്നവയ്ക്കും രാജ്യവുമായി മത്സരിക്കുന്ന നെറ്റ്വര്‍ക്കുകള്‍ നിര്‍മ്മിക്കാനുള്ള കഴിവുണ്ടായേക്കാം. ഇത് സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ജിഹാദി തീവ്രവാദം തുടരാനാണ് സാധ്യതയെന്നും വംശീയത, പരിസ്ഥിതിവാദം, സര്‍ക്കാര്‍ വിരുദ്ധ തീവ്രവാദം തുടങ്ങിയ പ്രശ്നങ്ങള്‍ പ്രചരിപ്പിക്കുന്ന തീവ്ര വലതുപക്ഷ-ഇടതുപക്ഷ തീവ്രവാദികള്‍ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ പുനരുജ്ജീവിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ വെല്ലുവിളികളെ നേരിടാന്‍ യുഎസും സഖ്യകക്ഷികളും സാങ്കേതികവിദ്യയും സാമ്ബത്തിക വളര്‍ച്ചയും ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു, അതേസമയം ചൈനയുടെയും റഷ്യയുടെയും അടിച്ചമര്‍ത്തലുകള്‍ (ഹോങ്കോംഗ് ഉള്‍പ്പെടെ) നവീകരണത്തെ തടസ്സപ്പെടുത്തുകയും ജനാധിപത്യത്തിന്റെ ആകര്‍ഷണം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…