‘വര്‍ഗീയതക്കു കേരളത്തില്‍ സ്ഥാനമില്ലെന്നു ഉപതെരഞ്ഞെടുപ്പു ഫലം തെളിയിച്ചു’; കെഎംസിസി യുഎഇ പ്രസിഡന്റ്
പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുഫലം കേരളം ഐക്യ ജനാധിപത്യമുന്നണിയുടെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് കെഎംസിസി യുഎഇ പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍. ബി.ജെ.പിയുടെയും സി.പി.ഐ.എമിന്റെയും വര്‍ഗീയ പ്രചാരണങ്ങളെയും കുതന്ത്രങ്ങളെയും പരാജയപ്പെടുത്തിയ പാലക്കാട്ടെ വോട്ടര്‍മാര്‍ പ്രത്യേകം അഭിവാദ്യങ്ങള്‍ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്ടെ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ഇടതു ജനാധിപത്യമുന്നണി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കൂടുതല്‍ വര്‍ഗീയ പ്രീണനത്തിലൂന്നിത്തുടങ്ങി എന്നത് തന്നെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിന് വോട്ട് ചെയ്യിക്കാന്‍ വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചു എന്ന സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ നീചമായ ആരോപണം ഉള്‍പ്പടെ സിപിഐഎം ഈ തെരഞ്ഞെടുപ്പുകാലത്ത് സ്വീകരിച്ച സമീപനങ്ങള്‍ ഇടതുരാഷ്ട്രീയത്തിന്റെ അടിത്തറ മാന്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിലുടനീളം മുസ്ലിങ്ങളോടുള്ള വെറുപ്പു പരത്താനും പാലക്കാട്ടെ ഹിന്ദുക്കളെ അതുവഴി സ്വാധീനിക്കാമെന്നുമാണ് ഭരണപക്ഷം കണക്കുകൂട്ടിയത്. മുനമ്പം വിഷയത്തെക്കുറിച്ച് ഒരക്ഷം ഉരിയാടാത്ത സര്‍ക്കാര്‍ അതൊരു മുസ്ലിം-കൃസ്ത്യന്‍ ഭിന്നിപ്പിനുള്ള ആയുധമാക്കാമെന്നും കരുതി. ഒടുവില്‍ ഏറ്റവും കടുത്ത വര്‍ഗീയ പ്രചാരണത്തിനായി കേരളത്തിലെ രണ്ടു സുന്നി വിഭാഗങ്ങളുടെ മുഖപത്രങ്ങളെയും ഉപയോഗപ്പെടുത്തി. ഒരേസമയം കേരളത്തിലെ മൂന്നു മത വിഭാഗങ്ങളെയും കബളിപ്പിക്കാനും യുഡിഎഫ് വോട്ട് ഭിന്നിപ്പിക്കാനുമുള്ള ശ്രമമാണ് സിപിഐഎം നടത്തിയത്. ഭാഗ്യവശാല്‍ ഒന്നും ഫലം കണ്ടില്ല – അദ്ദേഹം വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…