ബെംഗളൂരു: കേന്ദ്രപാര്‍ല മെന്ററികാര്യ മന്ത്രി എച്ച്.എന്‍.അനന്ത കുമാര്‍ (59) അന്തരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ 2:30ന് ബെം
ഗളൂരുവിലായിരുന്നു അന്ത്യം.അര്‍ബുദബാധയെ തുടര്‍ന്ന്‌സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗംകലശലായതിനെത്തുടര്‍ന്ന ്അനന്ത ് കുമാറിനെവെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു.രാസവള വകുപ്പ് ചുമതലയുംഅദ്ദേഹത്തിനായിരുന്നു. ചികിത്സയക്കായി ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കു പോയ അദ്ദേഹം ഒക്ടോബര്‍ 20നാണ് ബെംഗളൂരുവിലെത്തിയത്. കര്‍ണാടക ഉപതെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു അനന്ത്കുമാറിന ് അര്‍ബുദ രോഗംസ്ഥിരീകരിച്ചത്.1996 മുതല്‍ ആറു തവണബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലെത്തിയ അനന്ത കുമാര്‍കര്‍ണാടക ബി.ജെ.പി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയപ്രവേശം. 1985 എ.ബി.വി.പി. ദേശീയ സെക്രട്ടറിയും പിന്നീട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി. 1996ല്‍ആദ്യമായി ലോക് സഭയിലെത്തുന്നത്.1998ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ വ്യോമയാന വകുപ്പുംകൈകാര്യം ചെയത അനന്തകുമാര്‍ മന്ത്രിസഭയിലെ ഏറ്റവുംപ്രായം കുറഞ്ഞ മന്ത്രിയായിരുന്നു.1999ലെ എന്‍.ഡി.എ. സര്‍ക്കാറില്‍ ടൂറിസം, കായിക,യുവജനക്ഷേമം, സാംസക്കാരിക,്‌നഗരവികസന വകുപ്പുകള്‍കൈകാര്യം ചെയ്തു. 2003-ല്‍കര്‍ണാടക ബി.ജെ.പി അധ്യക്ഷനായി. തൊട്ടടുത്ത കൊല്ലം ദേശീയ സെക്രട്ടറിയായി.പ്രധാനമന്ത്രി നരേന്ദ്ര മോദിഅനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…