Kerala Pranamam

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

തിരുവനന്തപുരം: ജി.എസ.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണ തെറ്റിദ്ധാരണജനകമെന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ജി.എസ.ടിയില്‍ ഉള്‍പ്പെടുത്തുകയല്ല അധിക തീരുവ കുറക്കുകയാണ പെട്രോള്‍, ഡീസല്‍ വില കുറക്കാനുള്ള പോംവഴിയെന്ന അദ്ദേഹം പറഞ്ഞു. നിലവില്‍ 30 രൂപയിലധികം പെട്രോളിനും ഡീസലിനും തീരുവയായി കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്നുണ്ട. ഇത കുറക്കാന്‍ തയാറായാല്‍ പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന അദ്ദേഹം പറഞ്ഞു.

ജി.എസ.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നിലവില്‍ ഇന്ധനികുതിയിലൂടെ സംസ്ഥാനങ്ങള്‍ക്ക ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. വരുമാനത്തിന്റെ പകുതി കേന്ദ്രസര്‍ക്കാറിനാകും ലഭിക്കുക. മദ്യവും പെട്രോളും ഡീസലിേന്റയും നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിന തന്നെ നല്‍കുന്നതാണ നല്ലതെന്ന ജി.എസ.ടി കൗണ്‍സിലില്‍ കേരളം വാദിച്ചു.

ജി.എസ.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണം ബി.ജെ.പിയെ പോലുള്ള രാഷട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിച്ചെണ്ണയുടെ നികുതി സംബന്ധിച്ച ആശങ്കക്കും കഴിഞ്ഞ ദിവസത്തെ ജി.എസ.ടി കൗണ്‍സില്‍ യോഗത്തില്‍ പരിഹാരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.