
രാജ്യത്ത് വര്‍ധിച്ചു വരുന്ന തെരുവുനായ പ്രശ്‌നം ഗൗരവകരമായി പരിഗണിക്കാത്തതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി തിങ്കളാഴ്ച രൂക്ഷമായ ശാസന നല്‍കി. ഈ വിഷയം രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രശസ്തിക്ക് കളങ്കമുണ്ടാക്കുന്നു എന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (ABC) നിയമങ്ങള്‍ 2023 നടപ്പിലാക്കാന്‍ മുന്‍പ് ഉത്തരവിട്ടിട്ടും, പശ്ചിമ ബംഗാള്‍, ഡല്‍ഹി, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍. വി. അഞ്ജാരിയ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച്, നിരീക്ഷിച്ചു.
തുടര്‍ച്ചയായി തെരുവുനായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്, വിദേശ രാജ്യങ്ങളുടെ കണ്ണില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കി മാറ്റുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യരുടെ സുരക്ഷയോടുള്ള അനാസ്ഥ എടുത്തു കാണിച്ചുകൊണ്ട്, തെരുവുനായ ആക്രമണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നത് കോടതി ചോദ്യം ചെയ്തു. അതനുസരിച്ച്, എബിസി നിയമങ്ങള്‍ പാലിക്കാത്തതിനെക്കുറിച്ച് വിശദീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3 -ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹാജരായില്ലെങ്കില്‍ നിര്‍ബന്ധിത നടപടികളോ പിഴകളോ നേരിടേണ്ടി വന്നേക്കാം.
തെരുവുനായകളെ വന്ധ്യംകരണത്തിനും വാക്‌സിനേഷനും വിരമരുന്ന് നല്‍കുന്നതിനും വിധേയമാക്കണമെന്നും ഓഗസ്റ്റിലെ മുന്‍ ഉത്തരവുകളില്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഉയര്‍ന്ന തലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നേരിട്ടുള്ള ഉത്തരവാദിത്തത്തിന് കീഴില്‍ കൊണ്ടുവന്നതോടെ, തെരുവുനായ വിഷയത്തിലെ വെല്ലുവിളി ദേശീയ പ്രതിച്ഛായയുടെയും പൊതു സുരക്ഷയുടെയും വിഷയമായി ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഇത് ഒരു വഴിത്തിരിവായി മാറുമോ വരും നാളുകളില്‍ അറിയാം.




