ചരട് ജപിച്ച് നൽകിയതിന് 20 രൂപ ദക്ഷിണ വാങ്ങിയ ശാന്തിക്കാരനെ സസ്‌പെൻഡ് ചെയ്‌ത കൊച്ചിൻ ദേവസ്വംബോർഡിന്റെ നടപടിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ഫെയിസ് ബുക്ക് പോസ്റ്റ്
ശബരിമല പോലുള്ള വലിയ ക്ഷേത്രങ്ങളിൽ വൻ വെട്ടിപ്പുകൾ നടക്കുമ്പോൾ അതൊന്നും കാണാൻ വിജിലൻസിന് കഴിയുന്നില്ലേയെന്നും സുരേന്ദ്രൻ ചോദിക്കുന്നു.
കേരളത്തിൽ നടക്കുന്ന ഏററവും വലിയ അഴിമതിക്കാണ് പിണറായി സർക്കാർ അന്ത്യം കുറിച്ചിരിക്കുന്നതെന്നും, ബാർ കോഴയും മലബാർ സിമൻന്റ് കേസും, പാറ്റൂർ ഭൂമിക്കേസും, ഇ. പി. ജയരാജൻ കേസും, കെ. ബാബുവിന്റെ കേസുമൊക്കെ എഴുതിത്തള്ളുന്ന നാണം കെട്ട വിജിലൻസിനെ ചൂലു മൂത്രത്തിൽ മുക്കി അടിക്കുകയാണ് വേണ്ടതെന്ന് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ സുരേന്ദ്രൻ പറയുന്നു.









