Home Local newss 50 കോടിയുടെ ഭരണാനുമതി നഗരത്തില്‍ ഉയരും മേല്‍പ്പാലം

50 കോടിയുടെ ഭരണാനുമതി നഗരത്തില്‍ ഉയരും മേല്‍പ്പാലം

8
0

 

 

 

 

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരവുമായി അബാന്‍ ജങ്ഷനില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. 50 കോടി രുപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. നഗരത്തിലെ പ്രധാന ജങ്ഷനായ അബാനിലെ തിരക്ക് ഒഴിവാക്കണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. സ്ഥലം എംഎല്‍എയും മന്ത്രിയുമായി വീണാ ജോര്‍ജ് മുന്‍കൈയെടുത്താണ് പദ്ധതിക്ക് അന്തിമ അനുമതി ധൃതഗതിയില്‍ ലഭ്യമാക്കിയത്. ഡിസംബറില്‍ തന്നെ പാലത്തിന് കല്ലിടും.611.85 മീറ്റര്‍ നീളം വരുന്ന പാലത്തിന്റെ വീതി 12 മീറ്ററാണ്. മേല്‍പ്പാലത്തോടൊപ്പം ഇരുവശത്തും സര്‍വീസ് റോഡും നിര്‍മിക്കും. അഞ്ചര മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാകുന്ന വിധത്തിലാകും സര്‍വീസ് റോഡ്. അബാന്‍ ജങ്ഷനിലെ പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് മേല്‍പ്പാലം ആരംഭിക്കുക. ടി കെ റോഡ് മുറി്ച്ച് കടന്ന് റിങ് റോഡിലെ മുത്തൂറ്റ് ആശുപത്രിക്ക് മുന്നില്‍ അവസാനിക്കുന്ന വിധത്തിലാണ് മേല്‍പ്പാലം ഉയരുക.റിങ് റോഡിന്റെ രണ്ടു വശത്ത് നിന്നും പണി തുടങ്ങുന്നതിനാല്‍ നിര്‍മാണ വേളയില്‍ ഗതാഗതം ഏറെ തസ്സപ്പെടാതിരിക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നിര്‍മാണം തുടങ്ങി ഒന്നര വര്‍ഷത്തിനകം പണി പൂര്‍ത്തിയാകും. മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലെ യാത്രാ കുരുക്കിന് ഏറെ പരിഹാരമാകും. ശബരിമല തീര്‍ഥാടകര്‍ക്ക് ഏറ്റവും ഗുണപ്രദമാകുന്ന സംവിധാനം കൂടിയാണിത്. മറ്റു ജില്ലകളില്‍ നിന്നും കോഴഞ്ചേരി വഴി വരുന്നവര്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ റിങ് റോഡിലൂടെ കുരുക്കില്‍പ്പെടാതെ യാത്ര തുടരാന്‍ സാധിക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡ് വഴി നടപ്പാക്കുന്ന പദ്ധതി യുടെ മേല്‍നോട്ടം പൂര്‍ണമായും പൊതുമരാമത്തിനാണ്. റിങ് റോഡിന് ശേഷം പത്തനംതിട്ട നഗരത്തിന്‍രെ വികസനത്തിന് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണ് മേല്‍പ്പാലം. റിങ്‌റോഡ് പൂര്‍ത്തിയാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാരും എല്‍ഡിഎഫ് നേതൃത്വത്തിലുള്‌ല നഗരസഭകളുമാണ് മുന്‍കൈയെടുത്തത്. നഗരത്തിലെ റിങ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ നേതൃത്വം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ നഗരത്തിന്റെ മുഖഛായ മാറ്റുന്ന മറ്റൊരു സ്വപ്‌ന പദ്ധതിക്കും തുടക്കമിടുന്നു. റിങ് റോഡ് വിപുലപ്പെടുത്തി കൂടുതല്‍ പ്രേദേശം ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത് വീണാ ജോര്‍ജ് എംഎല്‍എ ആയ ശേഷമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here