Home Editorial നിയമസഭയുടെ അന്തസ്സ്

നിയമസഭയുടെ അന്തസ്സ്

2
0

കേരള നിയമസഭയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്നുവരുന്ന വാദകോലാഹലങ്ങള്‍അംഗങ്ങളുടെ അന്തസ്സിനും സഭയുടെ സല്‍പ്പേരിനുംഒട്ടും ചേര്‍ന്നതല്ല. ശബരിമല പ്രശനത്തില്‍ ചര്‍ച്ച നടത്തണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ന്യായം തന്നെ.അതിന്മേല്‍ ചോദ്യങ്ങളും അടിയന്തിര പ്രമേയങ്ങളുംസ്വാഭാവികമായും ഉïാവും. എന്നാല്‍ അതിന്മേല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുന്നതിനു പകരംകയ്യാങ്കളിയോളം എത്തുന്ന വാദകോലാഹലങ്ങള്‍ നടത്തിസഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ല.നിയമസഭയെ പവിത്രവേദിയായിട്ടാണല്ലോ കരുതിപ്പോരുന്നത്. നാട്ടുകാര്‍ക്ക് അങ്ങനെയാണെങ്കിലും അതില്‍അംഗമായെത്തുന്നവര്‍ക്കു കൂടി ആ ബോധം വേണം.കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ സംഭവങ്ങള്‍ കണ്ടാല്‍ ജനങ്ങളില്‍ നിയമസഭയെക്കുറിച്ചുള്ള മതിപ്പ് ഇടിഞ്ഞുപോകും എന്ന കാര്യം ആരും മറന്നുപോകരുത്.

ശബരിമലയിലെ യുവതീപ്രവേശനം അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. ചോദ്യോത്തരവേളയ്ക്ക് അനുവദിച്ച സമയത്തില്‍മുക്കാല്‍ പങ്കും മറുപടിപ്രസംഗത്തിനായി മുഖ്യമന്ത്രിഉപയോഗിച്ചാല്‍ ഇതര ചോദ്യങ്ങള്‍ക്കും അവയ്ക്കുള്ളമറുപടിയ്ക്കും അംഗങ്ങള്‍ അയ്യപ്പസ്വാമിയെ ശരണംവിളിച്ച് ഇരിക്കാന്‍ പറ്റില്ല. എഴുതിമേശപ്പുറത്തു വയ്‌ക്കേണ്ട ഉത്തരം കൂടി ശാരീരിക ആരോഗ്യം ഉണ്ട് എന്നകാരണത്താല്‍ മുഖ്യമന്ത്രി പ്രസംഗരൂപേണ പറയാന്‍തുടങ്ങിയാല്‍ സഭയുടെ നടപടിക്രമങ്ങള്‍ താളംതെറ്റും. അതിനാല്‍ ഈ കാര്യത്തില്‍ സഭാനാഥനായമുഖ്യമന്ത്രി എല്ലാ അംഗങ്ങള്‍ക്കും മാതൃകയായി പെ
രുമാറേണ്ടതാണ്.

കേരളത്തിലെ പൊതുവായ നിരവധി വിഷയങ്ങള്‍സഭയുടെ പരിഗണനയില്‍ വരേണ്ടതുണ്ട്. ശബരിമലവിഷയം അടിയന്തിരപ്രാധാന്യം ഉള്ളതാണെങ്കിലുംഅതിന്മേല്‍ ഉടക്കി സഭ തന്നെ സ്തംഭിച്ച് പോയാല്‍ മറ്റ്പ്രധാന വിഷയങ്ങള്‍ ഒന്നുംതന്നെ എടുക്കാന്‍ ആവില്ല.കഴിഞ്ഞ രണ്ട് ദിവസവും അതാണ്‌സംഭവിച്ചത്. ചൂടേറിയ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വാദങ്ങളും എതിര്‍വാദങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം. എതിരഭിപ്രായങ്ങളെ കൂടി ഉള്‍ക്കൊണ്ട് ക്രിയാത്മകമായി നിലപാടുകള്‍ എടുത്ത് മുന്നോട്ടുപോകാന്‍ ഭരണപക്ഷത്ത്ഉള്ളവരാണ് ശ്രമിക്കേണ്ടത്. പക്ഷേ, കക്ഷിരാഷ്ട്രീയതാല്പര്യങ്ങളാല്‍ മന്ത്രിമാര്‍ക്കോ ഭരണകക്ഷി അംഗങ്ങള്‍ക്കോ അതിനു കഴിയുന്നില്ല. പ്രതിപക്ഷം ഒച്ചയുംബഹളവും കോലാഹലവും ഉണ്ടാക്കാന്‍ മാത്രം സഭയില്‍എത്തിയവരാണെന്നവിചാരം പാടില്ല. പ്രതീക്ഷിക്കുന്നഉത്തരം കിട്ടിയില്ലെങ്കില്‍ചൂടായിക്കൊള്ളൂ. പക്ഷേ,സഭാ നടപടികള്‍ സ്തംഭിപ്പിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകാന്‍ കഴിയാതെ വന്നാല്‍ ആര്‍ക്കാണ് നഷ്ടം?ഇവരെ എല്ലാം തെരഞ്ഞെടുത്ത് അങ്ങോട്ട് അയച്ചസാമാന്യ ജനങ്ങള്‍ക്കുതന്നെയാണ് നഷ്ടം. ശബരിമലസമരം സന്നിധാനത്തു നിന്ന് സഭയിലേക്ക് മാറ്റിയാല്‍പൊലീസ്ഇടപെടില്ല എന്ന സൗകര്യം അംഗങ്ങള്‍ക്കുണ്ട്. സഭാ അംഗങ്ങളുടെ പ്രത്യേക അവകാശത്തിന്റെബലത്തില്‍ കാട്ടിക്കൂട്ടുന്ന കോലാഹലം സഭയുടെവിലപ്പെട്ട സമയമാണ് അപഹരിക്കുന്നത്. നിയമനിര്‍മ്മാണങ്ങള്‍ക്കുള്ള വിലയേറിയ സമയം. അംഗങ്ങള്‍ ഇക്കാര്യം മറന്നുപോകരുത്.

LEAVE A REPLY

Please enter your comment!
Please enter your name here