കാന്‍ഡി: 17 വര്‍ഷത്തിനിടെശ്രീലങ്കയിലെ ആദ്യ ടെസ്റ്റ്പരമ്പര വിജയം സ്വന്തമാക്കിഇംഗ്ലണ്ട്. ശ്രീലങ്കയ്‌ക്കെതിരായരണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാനദിനം ഇംഗ്ലണ്ടിനും വിജയത്തിനുമിടയിലുണ്ടായിരുന്നസമയദൂരം വെറും 30 മിനിറ്റ്മാത്രം. വിജയലക്ഷ്യമായ 303റണ്‍സ് ഉന്നമിട്ട് ഏഴിന് 226 റണ്‍സ് എന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിങ് പുനഃരാരംഭിച്ചആതിഥേയരുടെ ശേഷിച്ച മൂന്നുവിക്കറ്റുകള്‍ വെറും 16 റണ്‍സിനിടെ പിഴുതെടുത്താണ് ഇംഗ്ലണ്ട്‌രണ്ടാം ടെസ്റ്റില്‍ 57 റണ്‍സ് വിജയംസ്വന്തമാക്കിയത്. വിദേശത്ത്ഇംഗ്ലണ്ട് പരമ്പര ജയിക്കുന്നത്‌രണ്ടു വര്‍ഷത്തിനു ശേഷമാണ്.പരമ്പരയിലെ മൂന്നാം മല്‍സരം23ന് ആരംഭിക്കും. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ച്,നാലു വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലി എന്നിവരാണ് ലങ്കയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍നിര്‍ണായക സെഞ്ചുറി നേടിയഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ്കളിയിലെ കേമന്‍.ഈ മല്‍സരത്തില്‍ ആകെനിലംപൊത്തിയ 40 വിക്കറ്റുകളില്‍ 38 എണ്ണം സ്വന്തമാക്കിസ്പിന്നര്‍മാര്‍ റെക്കോര്‍ഡിട്ടു.ടെസ്റ്റ് ചരിത്രത്തിലെ ആദ്യസംഭവമാണിത്.ഉജ്വല അര്‍ധസെഞ്ചുറികളുമായി ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ ‘വിരട്ടിയ’ ഓപ്പണര്‍ദിമുത് കരുണരത്നെ (57),ഏഞ്ചലോ മാത്യൂസ് (88) എന്നിവ
രുടെ പോരാട്ടം മാത്രമാണ്‌രണ്ടാം ഇന്നിങ്‌സില്‍ ലങ്കയ്ക്ക്ഓര്‍മിക്കാനുള്ളത്.ഇവര്‍ക്കു പുറമെ റോഷന്‍സില്‍വ (37), നിരോഷന്‍ ഡിക്ക്‌വല്ല (35) എന്നിവര്‍ക്കു മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്.കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ജാക്കിലീച്ച്, മല്‍സരത്തിലാകെ എട്ടു വിക്കറ്റ് സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…