Home Kerala കാര്‍ഷിക കടം എഴുതിത്തള്ളി കമല്‍നാഥ്; അശോക് ഗെഹ്‌ലോട്ടും ഭൂപേഷ് ഭാഗേലും ചുമതലയേറ്റു

കാര്‍ഷിക കടം എഴുതിത്തള്ളി കമല്‍നാഥ്; അശോക് ഗെഹ്‌ലോട്ടും ഭൂപേഷ് ഭാഗേലും ചുമതലയേറ്റു

3
0

ന്യൂഡല്‍ഹി: വര്‍ണശബളമായ ചടങ്ങില്‍ മുതിര്‍ന്ന കോണ്‍്ഗ്രസ് നേതാക്കളായ കമല്‍നാഥ് മധ്യപ്രദേശിലും അശോക് ഗെഹ്‌ലോട്ട് രാജസ്ഥാനിലും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഛത്തിസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഭുപേഷ് ഭാഗേലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് ഭോപ്പാലില്‍ ജംബോരി മൈതാനത്തുനടന്ന കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലില്‍ കമല്‍നാഥ് ഒപ്പിട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാകുന്നത്. അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളിലാണ് കമല്‍നാഥ് തീരുമാനത്തില്‍ ഒപ്പിട്ടത്. ദേശസാല്കൃത സഹകരണ ബാങ്കുകളിലുള്ള രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ മാര്‍ ്ച്ച് 31 ന് മുമ്പ് എഴുതി തള്ളാനുള്ള തീരുമാനമാണ് കമല്‍നാഥ് കൈക്കൊണ്ടത്. രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും ഇന്നലെ രാവിലെ 10നാണ് സത്യപ്രതിജ്ഞ ചെയ്തത്.
ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും പങ്കെടുത്തില്ല. പങ്കെടുക്കില്ലെന്ന് ഇരുവരും നേരത്തേ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു.

മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയും ചടങ്ങിനെത്തിയിരുന്നു. അസൗകര്യങ്ങളുള്ളതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ദിനേഷ് ത്രിവേദി എംപിയെയാണ് അയച്ചത്. അതെസമയം മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍്‌നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേലക്കുന്നതിനിടെ സിഖ് വിരുദ്ധ കലാപത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെച്ചൊല്ലിയുള്ള വിവാദം പുകയുന്നത് കല്ലുകടിയായി.
1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍് കമല്‍്‌നാഥിന് പങ്കുണ്ടെന്നാരോപിച്ച് ഡലഹിയില്‍് അനിശ്ചിതകാല നിരാഹാര സമരം സംഘടിപ്പിച്ചിരിക്കുകയാണ് ബിജെപി. ബിജെപി നേതാവ് തേജീന്ദര്‍ പാല്‍ ബെഗ്ഗയാണ് വടക്കന്‍ ഡല്‍ഹിയില്‍ തിലക് നഗറില്‍ നിരഹാരം കിടക്കുന്നത്. തേജീന്ദര്‍ പാലിന് പിന്തുണയുമായി മറ്റു ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here