അൾജീരിയയിൽ വൻദുരന്തം; നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു
അൾജിയേഴ്‌സ്: വടക്കൻ അൾജീരിയയിൽ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു. 39 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രി മുഹമ്മദ് സിദ്ദീഖ് ഐത് മസ്ഊദീൻ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. സെറ്റിഫ് നഗരത്തിൽനിന്ന് തലസ്ഥാനമായ അൾജിയേഴ്‌സിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എൽ കാർമ പ്രദേശത്തെത്തിയപ്പോൾ ബസ് നിയന്ത്രണംവിട്ട് റോഡിൽനിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൗമെർദസ് സർവകലാശാല ആശുപത്രിയിൽ ചികിത്സയിലുള്ള ചിലരെ പ്രധാനമന്ത്രി…