ശിശുക്കളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു ഇന്‍ഡിഗോ; ടിക്കറ്റ് നിരക്ക് 2000 ല്‍ നിന്നും 3000 ആക്കി കൂട്ടി

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് ശിശുക്കളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു ഇന്‍ഡിഗോ. 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്ക് നേരിട്ടു വാങ്ങുമ്പോള്‍ 2,000 രൂപയില്‍ നിന്ന് 3,000 രൂപയാക്കി കൂട്ടി. പ്രീ-ബുക്കിംഗ് നിരക്ക് 2,000-ല്‍ നിന്ന് 2,250-ആയി വര്‍ദ്ധിച്ചു. പ്രത്യേക സീറ്റ് ലഭിക്കില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായുള്ള ഫീസ് 5,000 ല്‍ നിന്ന് 5,999 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ ഒറ്റക്കുള്ള അന്താരാഷ്ട്ര യാത്രകളുടെ നിരക്ക് 12,999 ആയി ഉയര്‍ന്നു….

Read More

രാജ്യത്തെ പ്രശസ്ത കോഫി ഹൗസിൽ ഭക്ഷണം തയ്യാറാക്കുന്നത് മൂത്രപ്പുരയുടെ തൊട്ടടുത്ത്, ചുറ്റിലും പാറ്റയും ഈച്ചയും; പൂട്ടിട്ട് സർക്കാർ

മുംബയ്: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മുംബയിലെ പ്രശസ്തമായ ഒളിമ്പിയ കോഫി ഹൗസിന്റെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റദ്ദാക്കി. 108 വർഷം പഴക്കമുള്ള സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ശുചിത്വ വീഴ്ചകൾ കണ്ടെത്തിയത്. കഴിഞ്ഞ ജൂലായിൽ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നൊളനും നടന്മാരായ മാറ്റ് ഡെയ്മണും ടോം ഹോളണ്ടും ‘ദി ഒഡീസി’യുടെ ഇന്ത്യൻ പ്രീമിയറിന് മുന്നോടിയായി ഒളിമ്പിയ കോഫി ഹൗസിൽ അപ്രതീക്ഷിതമായി എത്തിയിരുന്നു. ഇതോടെ സ്ഥാപനം വലിയ രീതിയിൽ വാർത്തകളിൽ ഇടം…

Read More

മോദിയുടെ ജന്മദിനത്തിൽ വൻ സമ്മാനവുമായി താരദമ്പതികൾ; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76ാമത് ജന്മദിനാഘോഷത്തിലാണ് രാജ്യം. ഇന്നലെയാണ് മോദി 76ാം വയസിലേയ്ക്ക് കടന്നത്. ഭരണഘടനാ പദവികളിൽ ഒക്ടോബർ ഏഴിന് മോദി 25 വർഷം പൂർത്തിയാക്കുന്നതും കൂടി ആഘോഷിക്കാൻ ഒരുമാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടിക്കും ബിജെപി ഇന്നലെ തുടക്കമിട്ടു. ഇതിനിടെ പ്രധാനമന്ത്രിക്ക് ജന്മദിനത്തിൽ വേറിട്ട സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡിലെ താരദമ്പതികളായ ആലിയ ഭട്ടും റൺബീർ കപൂറും. 20 സ്‌കൂളുകളുടെ പുനർനിർമാണം നടത്തി താനും ഭർത്താവും സേവ സങ്കൽപ് അഭിയാന്റെ ഭാഗമാകുമെന്നാണ് മോദിക്ക് ജന്മദിനാശംസകൾ…

Read More

ഇനി 15 വയസ്സിന് താഴെയുള്ളവരുടെ പാസ്പോർട്ട് കാലാവധി 5 വർഷം അല്ലെങ്കിൽ 18 വയസ്സ് തികയുന്നതുവരെ

ന്യൂഡൽഹി: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള പാസ്‌പോർട്ട് ചട്ടങ്ങളിൽ വിദേശകാര്യ മന്ത്രാലയം ഭേദഗതി വരുത്തി. പുതിയ പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങൾ, 2026 പ്രകാരം ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകുന്ന സാധാരണ പാസ്‌പോർട്ടിന് ഇനി മുതൽ നൽകുന്ന തീയതി മുതൽ അഞ്ച് വർഷം വരെ അല്ലെങ്കിൽ കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ (ഇതിൽ ഏതാണോ ആദ്യം വരുന്നത്) മാത്രമായിരിക്കും കാലാവധിയുണ്ടായിരിക്കുക. സെപ്റ്റംബർ 17-ന് ഇന്ത്യയുടെ ഗെസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെയാണ് ഈ മാറ്റം നിലവിൽ വന്നത്. 1980-ലെ പാസ്‌പോർട്ട്…

Read More

ഡൽഹി കൂട്ടബലാത്സംഗം; ഇരയുടെ ശരീരം തെരുവുനായ്ക്കൾ ഭക്ഷണമാക്കി, അഴുകിയ മൃതദേഹത്തിന് ഒരു കൈ നഷ്ടമായിരുന്നു!

ന്യൂഡൽഹി: ഡൽഹിയിലെ സ്വരൂപ് നഗറിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ മൃതദേഹം കണ്ടതും പൊലീസിനെ അറിയിച്ചതും നാട്ടുകാരായിരുന്നു. സെപ്റ്റംബർ 13-ന് രാവിലെ സ്വരൂപ് നഗറിന് സമീപമുള്ള പാടത്ത് അഴുകിയ നിലയിലുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുകീറി തിന്നുന്ന ഭീകരമായ കാഴ്ചയായിരുന്നു അത്. കൈ അറ്റുപോയ നിലയിലും നായ്ക്കൾ ഭാഗികമായി തിന്നതുമായ മൃതദേഹം കണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഞെട്ടിപ്പോയി. മരിച്ചത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാൻ സാധിക്കാത്തവിധം വികൃതമായിരുന്നു മൃതശരീരം. ഇരയുടെ മുഖം പൂർണ്ണമായി വികൃതമാക്കിയിരുന്നുവെന്നും ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടായിരുന്നതായും…

Read More

ബെംഗളൂരുവിൽ നാല് കിലോമീറ്റർ പിന്നിടാൻ 2.5 മണിക്കൂർ; പരീക്ഷയെഴുതാൻ പോയ കുട്ടികൾക്ക് ട്രാഫിക് നൽകിയത് അഗ്നിപരീക്ഷ!

ബെംഗളൂരു: എസ്‌എച്ച്-35-ലെ വർത്തുർ-ഗുഞ്ചൂർ റോഡിലൂടെ യാത്ര ചെയ്തിരുന്ന നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞ വ്യാഴാഴ്ച കടുത്ത ഗതാഗതക്കുരുക്കിൽ ദുരിതത്തിലായി. ഗതാഗതക്കുരുക്ക് കാരണം വെറും 4 കിലോമീറ്റർ ദൂരം പിന്നിടാൻ കുട്ടികൾക്ക് 2.5 മണിക്കൂർ വേണ്ടിവന്നു. രാവിലെ സ്കൂൾ ബസുകൾ 40 മിനിറ്റ് വരെ വൈകുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് തിരികെ വീട്ടിലേക്ക് മടങ്ങിയപ്പോഴും വിദ്യാർത്ഥികൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. ഈ പാതയിൽ ഇരുപതോളം വലിയ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പല സ്കൂളുകളിലും അർദ്ധവാർഷിക പരീക്ഷകൾ നടന്നു വരികയാണ്. വൈകുന്നേരത്തെ…

Read More

ഡൽഹിയിൽ വീണ്ടും കൊടുംക്രൂരത; 17കാരിയെ ബലാത്സംഗം ചെയ്‌ത് കുത്തിക്കൊന്നു, പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും

ന്യൂഡൽഹി: പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത ശേഷം കുത്തികൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. ഇക്കഴിഞ്ഞ 13-ാം തീയതിയാണ് അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്‌ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയാണോ ആൺകുട്ടിയാണോ എന്നുപോലും അറിയാത്ത നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും തമ്മിൽ മുൻ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യം നടക്കുന്ന സമയം ഇവർ ടെമ്പോയിൽ യാത്ര ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ കുട്ടിയെ പീ‌ഡിപ്പിച്ച ശേഷം കുത്തി കൊലപ്പെടുത്തി മൃതദേഹം…

Read More

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ തലയറുത്തു; പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ലഖ്‌നൗ: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് തലയറുത്ത് കൊലപ്പെടുത്തി. ഹർദോയിലെ ഇസ്ലാംഗർ തിലിയ പ്രദേശത്തെ വാടകവീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പരസ് രാജ് (34) എന്ന് തിരിച്ചറിഞ്ഞ പ്രതി, കൃത്യത്തിന് ശേഷം നേരിട്ട് പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട നഗ്മയ്ക്ക് 28 വയസ്സാണ് പ്രായം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം 12 വർഷമായി. മാസങ്ങളായി ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും, മറ്റൊരു വ്യക്തിയുമായി ഭാര്യ ഫോണിൽ…

Read More

‘അസലാമുഅലൈക്കും,​ ഇൻഷാ അള്ളാഹ്’ എന്നിവ പറഞ്ഞു; ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന് വിമർശനം

കൊൽക്കത്ത: ഹിന്ദു സംഘടനയുടെ പരാതിയിൽ മുസ്ളീം ഐപിഎസ് ഓഫീസറെ പദവിയിൽ നിന്ന് നീക്കിയതായി ആരോപണം. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ ഖരഗ്‌‌പൂർ അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസും 2021 ബാച്ച് ഐപിഎസ് ഓഫീസറുമായ ബുഷ്‌റ ബാനുവിനെയാണ് സ്ഥലം മാറ്റിയത്. മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ മുസ്ളീം വാക്കുകൾ ഉപയോഗിച്ചതായി ഉദ്യോഗസ്ഥയ്ക്കെതിരെ ഹിന്ദു സംഘടന പരാതി നൽകിയിരുന്നു. സംസ്ഥാന സായുധ പൊലീസ് സേനയുടെ നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്റന്റ് ചുമതലയാണ് ബുഷ്‌റയ്ക്ക് പുതിയതായി നൽകിയിരിക്കുന്നത്. ഖരഗ്‌പൂരിന്റെ…

Read More

ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം

ന്യൂഡൽഹി: ജനന,മരണ രജിസ്‌ട്രേഷൻ വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രസർക്കാർ. ഒക്‌ടോബർ ഒന്നുമുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. രജിസ്‌ട്രേഷൻ ഒഫ് ബർത്ത് ആന്റ് ഡെത്ത് (അമൻമെന്റ്) ആക്‌ട്, 2026 പ്രകാരമുള്ള പുതിയ വ്യവസ്ഥകളാണ് പ്രാബല്യത്തിൽ വരുന്നത്. രജിസ്‌ട്രാർ ജനറൽ ഒഫ് ഇന്ത്യയായ മൃത്യുഞ്ജയ് കുമാർ നാരായൺ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. പുതിയ വ്യവസ്ഥകൾ അനുസരിച്ച് ജനന-മരണ രജിസ്‌ട്രേഷനുകൾ നടത്താൻ ഒരു വർഷം വരെയാണ് സമയപരിധി ലഭിക്കുന്നത്. വൈകിയാൽ പിഴയിടാക്കുന്നതിനൊപ്പം മജിസ്‌ട്രേറ്റ്, സബ്‌ ഡിവിഷണൽ മജിസ്‌ട്രേറ്റ്…

Read More