കേരളത്തിലെ എയിംസ്: ആലപ്പുഴ ആദ്യപരിഗണനയിലെന്ന് സുരേഷ് ഗോപി

ചാലക്കുടി ∙ സംസ്ഥാനത്തിന് അനുവദിക്കുമെന്നു പ്രഖ്യാപിച്ച എയിംസ് മധ്യകേരളത്തിലെ കൊരട്ടിയിൽ സ്ഥാപിക്കണമെന്ന് നവീകരണം പൂർത്തിയാക്കിയ അമൃത് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ പ്രഥമ പരിഗണന ആലപ്പുഴയ്ക്കായിരിക്കുമെന്ന് സുരേഷ് ഗോപി മറുപടി നൽകി. കേരളത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണ് ആലപ്പുഴ. ആലപ്പുഴയിൽ നടന്നില്ലെങ്കിൽ തന്റെ മണ്ഡലമായ തൃശൂരിനായിരിക്കും അടുത്ത പരിഗണന നൽകുകയെന്നു കേന്ദ്ര മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കെ.മുരളീധരൻ എയിംസ് സ്ഥാപിക്കാനായി കൊരട്ടി ഉൾപ്പെടെ…

Read More

വിദ്യാർത്ഥികൾക്ക് നേരെ ലോറി ഇടിച്ചുകയറി: ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

പാലക്കാട്: മുണ്ടൂരിൽ വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥി മുഹമ്മദ് ഫർഹാനാണ് മരണപ്പെട്ടത്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പാലക്കാട് നിന്ന് ചെറുപ്പുളശ്ശേരിക്ക് ആശുപത്രി മാലിന്യങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് വിദ്യാർത്ഥികൾക്കുനേരെ പാഞ്ഞുകയറിയത്.   ഒൻപതാം മൈലിനടുത്ത് വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ആയതിനാൽ നിസ്കാരത്തിന് പള്ളിയിൽ പോയിട്ടുവരികയായിരുന്ന യുവക്ഷേത്ര കോളേജിലെ നാല് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. റോഡിനോട് ചേർന്ന് നടന്നുപോകുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട…

Read More

വടക്കഞ്ചേരി ഇടതു പാലം ഇതിനകം കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തിയത് 110 തവണ

വടക്കഞ്ചേരി ∙ ദേശീയപാത 544ൽ വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതു മേൽപാലം നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചു. തൃശൂർ ദിശയിലേക്കുള്ള 3 വരി പാതയാണ് പൂർണമായും അടച്ചത്. ബാരിക്കേഡുകൾ സ്ഥാപിച്ച് തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ വലതു മേൽപാലത്തിന്റെ ഇടതുവശത്തു കൂടി കടത്തിവിടും. കഴി‍ഞ്ഞ മേയ് 16നു പാലക്കാട് ദിശയിലേക്കുള്ള മേൽപാലം കുത്തിപ്പൊളിച്ച് നിർമാണം നടത്തിത്തുടങ്ങിയത് ഇന്നലെയാണ് അവസാനിച്ചത്. ഇതുവഴി വാഹനങ്ങൾ വിട്ടു തുടങ്ങിയപ്പോൾ മറുഭാഗത്തെ പാലം അടച്ചു. പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ പോകുമ്പോൾ…

Read More

നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമരയുടെ ശിക്ഷാവിധി വ്യാഴാഴ്ച

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി വ്യാഴാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ശിക്ഷാവിധിയിൽ വാദം പൂർത്തിയായി. പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തോടടുക്കുമ്പോൾ വിധി വരുന്നത്. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 2025 ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര (ചെന്താമരാക്ഷൻ- 60) വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക്…

Read More

വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശകമ്മീഷൻ

പാലക്കാട്: അനുമോദനച്ചടങ്ങിനിടെ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചതിന് മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡിസ്‌ട്രിക്‌ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ മണ്ണാർക്കാടേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടികളിലേക്ക് കടക്കുമെന്നും വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ‌ പറഞ്ഞു. കുട്ടികളെ പരസ്യമായി അപമാനിച്ച കെ ടി ജലീലിന്റെ നടപടി അനുചിതവും മര്യാദയില്ലാത്തതുമാണെന്ന് ബിന്ദുകൃഷ്‌ണ പറഞ്ഞു. ഇപ്പോഴും തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിനെ അദ്ദേഹം ന്യായീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി….

Read More

ഞാൻ ഗാന്ധിജിയല്ല, മറ്റുള്ളവരെയും കൊല്ലും, എഴുതാൻ പറ്റുന്നത് എഴുതിക്കോ’; കോടതിയെ വെല്ലുവിളിച്ച് ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതിയെ വെല്ലുവിളിച്ച് പ്രതി ചെന്താമര. കോടതിയെ പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു ചെന്താമരയുടെ വെല്ലുവിളി. ‘ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല, വേണ്ടിവന്നാൽ മറ്റുള്ളവരെയും കൊല്ലും. എന്നെ തൂക്കിക്കൊന്നോളൂ’ – എന്നാണ് കോടതിയിൽ ചെന്താമര പറഞ്ഞത്. എഴുതാൻ പറ്റുന്നത് എഴുതിക്കോ, എന്റെ അവസ്ഥ നിങ്ങൾക്കുമുണ്ടാകും. അപ്പോൾ മനസിലാകുമെന്ന് ജഡ്‌ജിയോടും ഇയാൾ പറഞ്ഞു.   കേസിലെ വിസ്‌താരത്തിനിടെ സാക്ഷികളെ ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് സമയത്തും ഇതേ രീതിയിൽ…

Read More

വീട് നാലുദിവസമായി പൂട്ടിയിട്ട നിലയിൽ; പാലക്കാട്ടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ നാലുദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം ‘കൃഷ്ണ കൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ വീട് കഴിഞ്ഞ നാലുദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ അയൽവാസികളോട് പറഞ്ഞിരുന്നു. എന്നാൽ ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു…

Read More

രണ്ട് മൂക്കുത്തിക്ക് വേണ്ടി വൃദ്ധയെ കൊന്നു, പ്രതി പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. അട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് (66) കൊല്ലപ്പെടുത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളായ ഉദയകുമാറിനെയും 17കാരനെയും കസ്റ്റഡിയിലെടുത്തത്. സരസമ്മാളിന്റെ അയൽവാസിയാണ് ഉദയകുമാർ. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. റോഡിലൂടെ പോകുകയായിരുന്ന സരസമ്മാളിനെ സാരി കാണിച്ചുതരാം എന്ന വ്യാജേനെയാണ് പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നാലെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് മൂക്കുത്തി മോഷ്ടിക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ജൂൺ പത്ത് മുതൽ സരസമ്മാളിനെ കാണാനില്ലായിരുന്നു. തുടർന്ന് ജൂൺ 12ന്…

Read More

ബഹിരാകാശത്തേക്ക് മലയാളിയുടെ കന്നിയാത്ര 14ന്

പാലക്കാട്: ബഹിരാകാശത്തെന്നുന്ന ആദ്യ മലയാളിയെന്ന ബഹുമതിക്ക് തൊട്ടരികെ മലയാളി വേരുകളുള്ള യു.എസിലെ നാസ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ. ജൂലായ് 14നാണ് യാത്ര. നാസയുടെ എമർജൻസി മെഡിസിൻ ഡോക്ടറും യു.എസ് സ്‌പേസ് ഫോഴ്സ് കേണലുമാണ്ഈ 49 കാരൻ. കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ് 29 പേടകത്തിലാണ് എക്സ്‌പെഡിഷൻ 75 ദൗത്യത്തിന്റെ ഭാഗമായി മൂന്നംഗ സംഘം യാത്ര തിരിക്കുക. റഷ്യയിലെ റോസ്‌കോസ്‌മോസ് ശാസ്ത്രജ്ഞരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് സഹയാത്രികർ.എട്ട് മാസത്തെ ദൗത്യമാണ്….

Read More

പൊട്ടിപ്പൊളിഞ്ഞ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ്

പാലക്കാട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉൾപ്പെടെ നാല് ബസ് സ്റ്റാൻഡുകളുള്ള പാലക്കാട് നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ബസ് സ്റ്റാൻഡാണ് സ്റ്റേഡിയം സ്റ്റാൻഡ്. ദിവസേന 500 ലധികം ബസുകളും പതിനായിരക്കണക്കിന് യാത്രക്കാരുമെത്തുന്ന സ്റ്റാൻഡിന്റെ സ്ഥിതി വളരെ ശോചനീയമാണ്. സ്റ്റാൻഡിനകത്തെ നിലം പകുതിയിലധികവും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. നിരവധി തവണ നഗരസഭയിൽ പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നാണ് സ്റ്റാൻഡിനകത്ത് കച്ചവടം ചെയ്യുന്നവർ പറയുന്നത്. ഇളകിക്കിടക്കുന്ന മാർബിൾ കഷ്ണങ്ങളിൽ തട്ടി നിരവധി പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. കൂടുതൽ ഭാഗം പൊളിഞ്ഞു തുടങ്ങിയപ്പോൾ കടയുടമകൾ കൈയ്യിൽ…

Read More