കിൻഷസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിൽ (ഡി.ആർ കോംഗോ) എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,350 കടന്നു. സ്ഥിരീകരിച്ച കേസുകൾ 3,075 ആയി. ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്. വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത തീവ്രതയേറിയ ‘ബൂൻഡിബൂഗ്യോ” എന്ന എബോള വകഭേദമാണ് രാജ്യത്ത് പടരുന്നത്.