കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാന്‍ രാജിക്കത്തയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടിയും (സിജെപി) കേന്ദ്രവുമായുള്ള മൂന്നാം റൗണ്ട് ചര്‍ച്ചയ്ക്ക് മുന്നോടിയായി രാജി വിവരം കേന്ദ്രമന്ത്രി സ്വന്തം എക്സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ വ്യക്തമാക്കിയിരുന്നു.    

Read More

‘പാർട്ടിയെ പുതുക്കിപ്പണിയും,​ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും, കേരളത്തിൽ അതിവേഗം മുന്നേറ്റം ശക്തിപ്പെടുത്തും’

തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് സംസ്ഥാനം അംഗീകരിച്ചതായും പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തും. പാർട്ടിയെ ഉടനീളം ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിപുലീകൃത സംസ്ഥാന സമിതി സെപ്തംബർ 13 മുതൽ 15 വരെ കോഴിക്കോട് നടത്താൻ തീരുമാനിച്ചതായി എം വി ഗോവിന്ദൻ അറിയിച്ചു. ‘പാർട്ടി ഇടപെടൽ ശക്തിപ്പെടുത്താനും വിപുലീകരിക്കുന്നതിനും ശ്രമിക്കും. ഊർജസ്വലമായി പാർട്ടിയെ മുന്നോട്ടേക്ക് നയിക്കുന്നതിനായി പുതുക്കിപ്പണിയുന്ന…

Read More

25 കോടിയുടെ കള്ളപ്പണം ബിജെപി തൃശൂർ ഓഫിസിലെത്തിയത് അന്വേഷണം തുടങ്ങി

തൃശൂർ ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് 25 കോടി രൂപയുടെ കള്ളപ്പണം ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫിസായ നമോ ഭവനിലേക്ക് എത്തിയെന്ന ആരോപണവുമായി മുൻ ഓഫിസ് സെക്രട്ടറി പി.അക്ഷയ്. തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനത്തിൽ 17 ചാക്കുകളിലായാണ് പണം എത്തിച്ചതെന്നും ഓഫിസിന്റെ രണ്ടാം നിലയിലും ചേറൂർ ഗാന്ധിനഗറിലെ ഒരു വീട്ടിലും ആണ് ഇവ സൂക്ഷിച്ചതെന്നും അക്ഷയ് വെളിപ്പെടുത്തി. എന്നാൽ, തന്റെ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്ന് അക്ഷയ് പറഞ്ഞു. പണമെത്തിച്ച സമയത്ത്…

Read More

നാലാമത്തെ സുപ്രധാന ആവശ്യവുമായി സി.ജെ.പി; അംഗീകരിച്ചില്ലെങ്കിൽ സമരം തുടരും

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നാം ദിവസവും സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)മറ്റൊരു സുപ്രധാന ആവശ്യം കൂടി സർക്കാറിന് മുന്നിൽ വെച്ചു. ഇതംഗീകരിച്ചി​ല്ലെങ്കിൽ സമരത്തിൽനിന്ന് പിൻമാറില്ലെന്നും പ്രതിഷേധം തുടരുമെന്നും സി.ജെ.പി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 20ലെ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നതാണ് പുതിയ ആവശ്യം. സമാധാനപരമായി പ്രതിഷേധിച്ചവരെ ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് വേട്ടയാടി നിയമനടപടികളിൽ കുരുക്കുന്നുവെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണിത്. തിങ്കളാഴ്ചത്തെ മാർച്ചിൽ…

Read More

സർക്കാരിനെ ഭയക്കാതെ ജൻ-സികൾ, പ്രതിഷേധത്തിൽ ഉലഞ്ഞ് തലസ്ഥാനം

ഭരണകൂടത്തെയോ അതിന്റെ ഭീഷണികളെയോ അൽപംപോലും ഭയക്കാത്ത ഒരുകൂട്ടം യുവാക്കൾ. രാജ്യത്തിന്റെ ഭാവിയും ഭാഗധേയവും നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന വിദ്യാർഥികൾക്ക് നേരെ അനീതിയുണ്ടായപ്പോൾ അതിനെതിരേ രംഗത്തെത്തിയവർ. കോക്രോച്ച് ജനതാ പാർട്ടിക്കാർ, അഥവാ ജെൻസിക്കാർ ഉയർത്തിയ പ്രതിഷേധവും സമരവും ഇന്ന് ഇന്ദ്രപ്രസ്ഥത്തെയാകെ ഉലച്ചുമറിച്ചിരിക്കുകയാണ്. ജൻ-സികൾ ഉന്നയിച്ച വിഷയം, അതിന്റെ തീവ്രത, അതിനെ സർക്കാർ നേരിട്ട രീതി ഇവ ഇന്ത്യൻരാഷ്ട്രീയത്തിൽ വലിയചർച്ചകൾക്കാണ് വഴിതെളിച്ചിട്ടുള്ളത്. അതിനേക്കാളേറെ, ഇതുവരെ മടിച്ചുനിന്ന രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് വിഷയം ഏറ്റെടുക്കാതിരിക്കാൻ കഴിയാത്ത വിധത്തിലേക്ക് അവർ ഉയർത്തിയ പ്രതിഷേധം രാജ്യത്തെ പിടിച്ചുലയ്ക്കുകയും…

Read More

രാഹുലിനെയും പ്രിയങ്കയെയും റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് ക്രൂരത

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത് പോലീസ്. പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിട്ടതോടെയാണ് പോലീസ് നടപടി ഉണ്ടായത്. കഴിഞ്ഞദിവസം സിജെപി പ്രവർത്തകർക്കെതിരേ നടന്ന പോലീസ് നടപടിക്കെതിരായി നടന്ന പ്രതിഷേധത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി, കെ.സി. വേണു ഗോപാൽ, ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടർന്ന് രാഹുലിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കുനേരെയും പോലീസ് ബലം പ്രയോഗിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക്…

Read More

‘ഏറ്റവും മോശമായ കാര്യം’: ദാമ്പത്യ തർക്കത്തിനിടെ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് ഭാര്യ കത്തെഴുതിയതിൽ സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി: ദാമ്പത്യ തർക്കങ്ങളുടെ പേരിൽ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് ഭാര്യമാർ പരാതി നൽകുന്ന പ്രവണതയിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇത്തരത്തിലുള്ള പരാതികൾ ഭർത്താവിന്റെ ജോലി നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അതിന്റെ പ്രത്യാഘാതം പിന്നീട് ജീവനാംശം ആവശ്യപ്പെടുന്ന ഭാര്യയ്ക്ക് തിരിച്ചടിയാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബിപി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. അസാമിൽ തന്റെ ഭർത്താവിന്റെ സുഹൃത്ത് നൽകിയ അപകീർത്തിക്കേസ് ഗാസിയാബാദിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ദാമ്പത്യ തർക്കങ്ങൾക്കിടയിൽ പങ്കാളിയുടെ തൊഴിലുടമയ്ക്ക് പരാതി…

Read More

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം : ശുപാര്‍ശ ചെയ്തത് താനെന്ന് ഡീന്‍ കുര്യാക്കോസ് എംപി

തിരുവനന്തപുരം  വി ‍ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ സര്‍ക്കാര്‍ ഒന്നിനു പിറകേ ഒന്നായി വിവാദങ്ങളില്‍ ഉഴലുകയാണ്. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ തുടങ്ങി ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം വരെ പാര്‍ട്ടിയിലും, യുഡിഎഫിലും വന്‍ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്.സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരെ ഒരോ ചുമതലകളില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നതായിട്ടാണ് ആരോപണങ്ങള്‍ ഉണ്ടായിരുന്നത്. ജിയോണ ജയിംസിനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതിനെ ചൊല്ലി കെ എസ് യു സംസ്ഥാന പ്രസി‍ഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധമായി രംഗത്തുവരികയും, ഈ…

Read More

സി.പി.എമ്മില്‍ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട് കോഴിക്കോട് സമ്മേളനം

തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ തിരുത്തല്‍ നടപടികളിലേക്ക് സി.പി.എം. കടക്കുമ്പോള്‍, പാര്‍ട്ടി കടുത്ത ഉള്‍പ്പാര്‍ട്ടി പോരിലേക്കും വിഭാഗീയതയിലേക്കും നീങ്ങുന്നതായി സൂചന. സെപ്റ്റംബര്‍ രണ്ടാം വാരം കോഴിക്കോട്ട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അസാധാരണമായ അഴിച്ചുപണികളും നേതൃമാറ്റത്തിനായുള്ള കടുത്ത സമ്മര്‍ദ്ദവും ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പാര്‍ട്ടി അണികള്‍ക്കിടയില്‍ കനത്ത അതൃപ്തി പുകയുന്ന സാഹചര്യത്തില്‍, കോഴിക്കോട് സമ്മേളനത്തില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. തുടര്‍ഭരണം പാര്‍ട്ടിയെ പൂര്‍ണ്ണമായും നിര്‍ജ്ജീവമാക്കിയെന്നും നേതാക്കളുടെ അഹങ്കാരവും…

Read More

മന്ത്രിമാരുടെ സ്റ്റാഫ് നിയമനം; ‘വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ടായിരുന്നു’,ലീഗ് യോഗത്തിൽ വിമർശനം

കോഴിക്കോട്: പാർട്ടി ഉപസമിതിയുടെ പട്ടിക തള്ളി മന്ത്രിമാർ സ്വന്തംനിലയിൽ പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചതിൽ ശനിയാഴ്ച നടന്ന മുസ്ലിം ലീഗ് സംസ്ഥാനസമിതി യോഗത്തിൽ രൂക്ഷവിമർശനം. വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളാണ് വിമർശനമുന്നയിച്ചത്. ”ആവശ്യമില്ലാതെ ഒരുപാട് പാർട്ടിപ്രവർത്തകരിൽനിന്ന് അപേക്ഷ വാങ്ങി. അവർക്ക് വെറുതേ ആശകൊടുത്തു. വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ടിയിരുന്നില്ല…” -അവർ പറഞ്ഞു. ജില്ലാകമ്മിറ്റികൾ നൽകുന്ന പട്ടിക ഉപസമിതി ഷോർട്ട് ലിസ്റ്റ് ചെയ്ത് തീരുമാനമെടുക്കും, അതനുസരിച്ചാണ് നിയമനം നടത്തുകയെന്ന് വെറുതേ വലിയ പ്രചാരണമുണ്ടാക്കി. ഇങ്ങനെ ചെയ്യാനായിരുന്നെങ്കിൽ അത് വേണ്ടിയിരുന്നില്ലെന്നും സാധാരണപോലെ കാര്യങ്ങൾ തീരുമാനിച്ചാൽ…

Read More