ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമില്‍ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍

 

62-ാം മിനിറ്റില്‍ ജോവാവോ ക്യാന്‍സലോയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ഗോണ്‍സാലോ റാമോസ് ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ (90+4′) ക്രോയേഷ്യന്‍ ഡിഫന്‍സിനെ കാഴ്ചക്കാരാക്കി പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടി.
ടൊറാന്റോ: ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ-ക്വാര്‍ട്ടറിലെത്തി. നാടകീയത നിറഞ്ഞ അവസാന 20 മിനിറ്റുകള്‍ക്കൊടുവില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒപ്പമെത്തിച്ചു.
പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസാണ് ഇന്‍ജുറി ടൈമില്‍(90+4) പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം 18 മിനിറ്റ് വരെ നീണ്ടപ്പോള്‍ കളിയുടെ അവസാന സെക്കന്‍ഡില്‍ ക്രൊയേഷ്യ വീണ്ടും പോര്‍ച്ചുഗല്‍ വല കുലുക്കി സനമനില പിടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡായതോടെ റൊണാള്‍ഡോയും സംഘവും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ റൊണാള്‍ഡോ നേരത്തെ നേടിയ ഗോള്‍ ഓഫ് സൈഡായാപ്പോള്‍ പോര്‍ച്ചുഗലിന്റെയും ക്രൊയേഷ്യയുടെയും ഗോള്‍ ശ്രമങ്ങള്‍ പോസ്റ്റിലും ബാറിലും തട്ടിത്തെറിച്ചു.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച പോര്‍ച്ചുഗലിന് ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയും ക്യാന്‍സലോയിലൂടെയും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ക്രോയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചിന്റെ തകര്‍പ്പന്‍ സേവുകള്‍ അവര്‍ക്ക് വിനയായി. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ചുകൊണ്ടാണ് ക്രോയേഷ്യ ആദ്യം ലീഡെടുത്തത്. ബോക്‌സിനുള്ളിലേക്ക് വന്ന പന്ത് സ്വീകരിച്ച് വിങ്ങര്‍ ഇവാന്‍ പെരിസിച്ച് തൊടുത്ത മനോഹരമായ ഹെഡര്‍ പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു (0-1).
ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ പോര്‍ച്ചുഗലിന് അനുകൂലമായി കോര്‍ണര്‍ കിക്കിനിടയിലെ ബോക്‌സിലെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. നീണ്ട വാര്‍ പരിശോധനകള്‍ക്കൊടുവിലായിരുന്നു തീരുമാനം. കിക്കെടുത്ത ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒട്ടും പിഴച്ചില്ല. ലിവാകോവിച്ചിനെ കീഴടക്കി താരം പോര്‍ച്ചുഗലിനെ ഒപ്പമെത്തിച്ചു (1-1). കരിയറിലെ തന്റെ 146-ാം അന്താരാഷ്ട്ര ഗോള്‍ കുറിച്ച റൊണാള്‍ഡോ, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (26) കളിച്ച താരങ്ങളില്‍ ജര്‍മ്മനിയുടെ ഇതിഹാസം ലൂതര്‍ മത്തേവൂസിനെ മറികടന്ന് ചരിത്രത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ഒപ്പം ലോകകപ്പ് നോക്കൗട്ടിലെ തന്റെ ആദ്യ ഗോളും നേടി. ഗോള്‍ നേടിയതിന് പിന്നാലെ റൊണാള്‍ഡോയെ പിന്‍വലിച്ച പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് ഞെട്ടിച്ചു. നിരാശയോടെ കളം വിട്ട റൊണാള്‍ഡോ കോച്ചിന്‍രെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി.
മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 90-ാം മിനിറ്റിന് ശേഷം കളി മാറിയത്. 62-ാം മിനിറ്റില്‍ ജോവാവോ ക്യാന്‍സലോയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ഗോണ്‍സാലോ റാമോസ് ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ (90+4′) ക്രോയേഷ്യന്‍ ഡിഫന്‍സിനെ കാഴ്ചക്കാരാക്കി പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തകര്‍പ്പന്‍ തിരിച്ചുവരവോടെയാണ് പോര്‍ച്ചുഗല്‍ പ്രീ-ക്വാര്‍ട്ടര്‍ ടിക്കറ്റുറപ്പിച്ചത്. ക്രോയേഷ്യയെ വീഴ്ത്തിയ പോര്‍ച്ചുഗലിന് പ്രീ-ക്വാര്‍ട്ടറില്‍ കടുത്ത പരീക്ഷണമാണ് കാത്തിരിക്കുന്നത്. ജൂലൈ 6-ന് ഡാളസ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍ ആണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍

 

Leave a Reply

Your email address will not be published. Required fields are marked *