ന്യൂഡല്‍ഹി: രാജ്യത്ത് ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആരാധനാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടന്നേക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. ഇതില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉത്തരാഖണ്ഡില്‍ അറസ്റ്റിലായ നാല് നിഹാംഗുകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരുമായി മൂന്ന് ദിവസം നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും പിന്നാലെയാണ് ഈ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍…

Read More

സെയ്‌ഷെല്‍സിന്റെ പരമോന്നത ബഹുമതി ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ മോദിക്ക് സമ്മാനിച്ചു, പരിസ്ഥിതി-സുസ്ഥിര വികസന മേഖലകള്‍ക്കുള്ള സംഭാവനകള്‍ക്ക് അംഗീകാരം

വിക്ടോറിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്‌ഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകള്‍ക്കുമുള്ള ആദരവായാണ് പുരസ്താകം സമ്മാനിച്ചത്. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികള്‍ക്കും ആഗോള സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ക്കും വിവരിച്ചുകൊണ്ടാണ് സെയ്‌ഷെല്‍സ് പരമോന്നത പുരസ്‌കാരം സമ്മാനിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സമാനമായ നിരവധി പുരസ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് മോദിക്ക് ഇന്ന് ലഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികള്‍ പ്രോത്സാഹിപ്പിച്ചതിനും…

Read More

‘ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ ചരക്ക് കപ്പല്‍ എപിജെ പ്രീതി 2’; കപ്പലില്‍ 65,000 മെട്രിക് ടണ്‍ വളം

ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ ചരക്ക് കപ്പല്‍. കൂറ്റന്‍ ചരക്ക് കപ്പലായ എപിജെ പ്രീതി 2 ആണ് സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചത്. ചരക്ക് കപ്പലില്‍ 65,000 മെട്രിക് ടണ്‍ വളം. രാജ്യത്ത് വളം വിതരണത്തിലെ പ്രതിസന്ധി നിലനില്‍ക്കെയാണ് കപ്പല്‍ എത്തുന്നത്. ഇന്ത്യയിലേക്കുള്ള 15 ചരക്ക് കപ്പലുകള്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നു. ഈ ചരക്ക് കപ്പലുകളും ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും.ഇന്ത്യന്‍ പതാകയുള്ള ബള്‍ക്ക് കാരിയര്‍ എപിജെ പ്രീതി 2 ശനിയാഴ്ച ഇറാന്‍ വഴി വഴി കടന്നുവെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്റ്റാറ്റസ്…

Read More

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍

ടെഹ്റാന്‍: സമാധാന കരാര്‍ ലംഘിച്ച് ഇറാന്‍ ഹോര്‍മൂസില്‍ കപ്പലിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് അമേരിക്ക തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം വീണ്ടും അതീവ ഗുരുതരമാകുന്നു. തങ്ങളുടെ ‘ജോലി തീര്‍ക്കാന്‍’ യുഎസ് സൈന്യം നിര്‍ബന്ധിതരായാല്‍ ഇറാന്‍ ബാക്കിയുണ്ടാവില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ന്യായവും നീതിയും നോക്കി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. ഞങ്ങള്‍ വിജയകരമായി തുടങ്ങിയ ജോലി പൂര്‍ത്തിയാക്കാന്‍ യുഎസ് സൈന്യവും നിര്‍ബന്ധിതരാകും. അങ്ങനെയുണ്ടായാല്‍ ഇറാന്‍ ഇനി ബാക്കിയുണ്ടാവില്ല-ട്രംപ് പറഞ്ഞു. ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രൂത്ത്…

Read More

ഓപ്പറേഷന്‍ അമിസ്റ്റാഡ്’, രണ്ട് വിമാനങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയുടെ 41 അംഗ വിദഗ്ധ സംഘം വെനസ്വേലയിലെത്തി, 35 ടണ്‍ ജീവന്‍ രക്ഷാമരുന്നെത്തിച്ചു; മരണം 1,430 ആയി

കാരക്കാസ്: വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തില്‍ മരണസംഖ്യ 1,430 ആയി. ദുരന്തത്തില്‍ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായി സൂചന. ലാ ഗ്വയ്‌റയില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അതേസമയം ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഭൂകമ്പം തകര്‍ത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. ഭൂകമ്പം കടുത്ത നാശം വിതച്ച വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ ‘ഓപ്പറേഷന്‍ അമിസ്റ്റാഡ്’ എന്ന പേരില്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു….

Read More

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 256 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (61), വയനാട് (25), തൃശൂര്‍ (13)…

Read More

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; 920 പേരുടെ മരണം സ്ഥിരീകരിച്ചു

വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ഭൂകമ്പത്തില്‍ 383 കെട്ടിടങ്ങളും 13 ആശുപത്രികളും 25 ഷോപ്പിംഗ് സെന്ററുകളും 1,002 മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നതായി വെനസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു.വെനസ്വലയിലെ തുറമുഖ നഗരമായ ലാഗ്വയ്‌റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും വലിയ…

Read More

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നാട്ടിലേക്ക് വരാന്‍ ഇനി പുതിയ നിയമം, യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ഒരു അപേക്ഷ പൂരിപ്പിക്കണം

ദുബായ്: രാജ്യത്തേക്കെത്തുന്ന യാത്രക്കാര്‍ക്കായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇനിമുതല്‍ ഇന്ത്യയിലേക്കെത്തുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു അപേക്ഷ നിര്‍ബന്ധമായും പൂരിപ്പിച്ച് നല്‍കണം. എബോള രോഗം വ്യാപകമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ‘എയര്‍ സുവിധ 2.0’ എന്നാണ് ഇന്നലെ ആരംഭിച്ച പോര്‍ട്ടലിന്റെ പേര്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ നിബന്ധമായും ഈ പോര്‍ട്ടലില്‍ കയറി അപേക്ഷ പൂരിപ്പിക്കണം. 21 ദിവസത്തെ യാത്രാ വിവരം, എബോള രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങള്‍…

Read More

ബ്രെന്റ് ക്രൂഡ് വില 72 ഡോളര്‍ മാത്രം, പെട്രോള്‍ ഡീസല്‍ വില കുറക്കുമ്പോ എണ്ണക്കമ്പനികള്‍? ക്രൂഡ് ഓയിലിന് വില കുത്തനെ കുറഞ്ഞു

  ദുബായ്: യു എസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ആഗോള എണ്ണ വിപണി സാധാരണ നിലയിലേക്ക് മടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില യുദ്ധത്തിന് തൊട്ടു മുന്‍പ് ഉള്ളതിനേക്കാള്‍ കുറഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ് വില ഇന്നലെ എഴുപത് ഡോളറിലും താഴെയെത്തി. ബ്രെന്റ് ക്രൂഡ് വില 72 ഡോളറിലേക്ക് താഴ്ന്നു. യുദ്ധ സമയത്ത് 120 ഡോളര്‍ വരെ എത്തിയ എണ്ണ വിലയാണ് താഴ്ന്നത്. ഇന്ത്യയിലെ ഇന്ധന വിലയെ ബാധിക്കുന്ന ഇന്ത്യന്‍ ക്രൂഡ് ബാസ്‌കറ്റില്‍ ഇപ്പോള്‍ ബാരലിന് 70 ഡോളര്‍ ആണ്…

Read More

വെനസ്വേലയെ തകര്‍ത്തെറിഞ്ഞ ഇരട്ട ഭൂകമ്പം: മരണം 235 ആയി, 4300 പേര്‍ക്ക് പരിക്കേറ്റു, പതിനായിരങ്ങളെ കാണാനില്ല

  കാരക്കാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയെ തകര്‍ത്തെറിഞ്ഞ ഇരട്ട ഭൂകമ്പത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 235 പേര്‍ക്ക്. 4300പേര്‍ക്ക് പരിക്കേറ്റതായും ചിലരുടേത് ഗുരുതരമാണെന്നും ആരോഗ്യമന്ത്രി കാര്‍ലോസ് അല്‍വറാഡോ വ്യക്തമാക്കി. ഒരു നൂറ്റാണ്ടിനിടെ വെനസ്വേല നേരിട്ട ഏറ്റവും വലിയ ഭൂകമ്പമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തേത്. രാജ്യ തലസ്ഥാനമായ കാരക്കാസിലും തൊട്ടടുത്തുള്ള തുറമുഖ നഗരമായ ലാ ഗ്വേയ്റയിലും പലരെയും കാണാനില്ല. ഇവര്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങള്‍ക്കടിയിലുണ്ടാകുമോ എന്നതാണ് സംശയം. ഇപ്പോഴും അവശിഷ്ടങ്ങള്‍ നീക്കി ജനങ്ങളെ രക്ഷിക്കുന്നത് തുടരുകയാണ്. രാജ്യത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍…

Read More