ഇടിമുഴക്കം പോലെ ഡെംബലെ ഹാട്രിക്, നോര്‍വെയെ 4-1ന് തകര്‍ത്ത് ഫ്രാന്‍സ്

ബോസ്റ്റണ്‍: ലോകകപ്പ് ഫുട്ബാളില്‍ ഇന്നലെ രാത്രി നോര്‍വേയ്ക്ക് എതിരെ നടന്ന ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ 32 മിനിട്ടിനകം മൂന്നു ഗോളുകള്‍ നേടി ഫ്രാന്‍സിന്റെ ഒസ്മാനേ ഡെംബലേ. നിലവിലെ ബാലന്‍ ഡി ഓര്‍ ജേതാവായ ഡെംബലെ 7, 20, 32 മിനിട്ടുകളിലായാണ് നോര്‍വേയുടെ വലകുലുക്കിയത്. 21-ാം മിനിട്ടില്‍ തേലോ ആസ്ഗാഡിലൂടെ നോര്‍വേയും ഗോള്‍ നേടിയെങ്കിലും ഇന്‍ജുറി ടൈമിലെ ഡെസിറെ ദുവേയുടെ ഗോളും ചേര്‍ത്ത് 4- 1ന് ഫ്രാന്‍സ് ജയം സ്വന്തമാക്കി.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ജര്‍മ്മനിയെ 2- 1ന് അട്ടിമറിച്ച് ഇക്വഡോര്‍ നോക്കൗട്ട് ഉറപ്പിച്ചു. രണ്ടാം മിനിട്ടില്‍ ലെറോയ് സാനെ നേടിയ ഗോളിന് മുന്നിലെത്തിയിരുന്ന ജര്‍മ്മനിയെ 9-ാം മിനിട്ടില്‍ നില്‍സണ്‍ അഗുലോയും 77-ാം മിനിട്ടില്‍ ഗോണ്‍സാലോ പ്‌ളാറ്റയും നേടിയ ഗോളുകള്‍ക്കാണ് ഇക്വഡോര്‍ കീഴടക്കിയത്. എഫ് ഗ്രൂപ്പില്‍ നിന്ന്‌ഹോളണ്ടും ജപ്പാനും നോക്കൗട്ടിലെത്തി. ഇന്നലെ ഹോളണ്ട് 3- 1ന് ടുണീഷ്യയെ തോല്‍പ്പിച്ചപ്പോള്‍ ജപ്പാന്‍ സ്വീഡനുമായി 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *