അടിമാലി: മാങ്കുളം കമ്പനിപ്പടി പാമ്പുംകയം റോഡ് തകർന്നതോടെ യാത്ര ദുഷ്‌ക്കരമാകുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന പാതയിലാണ് ഇത്തരമൊരു ദുരവസ്ഥ. മാങ്കുളം ആശുപത്രിയിലും റേഷൻ കടയിലുമെത്താൻ ആളുകൾക്ക് ഏക ആശ്രയമായ വഴിയാണ് തകർന്ന് തരിപ്പണമായത്. രണ്ട് കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തതാണെങ്കിലും മറ്റുള്ള സ്ഥലമാണ് തകർന്ന് കിടക്കുന്നത് എ.രാജ എം.എൽ.എയായിരുന്ന സമയം 20 ലക്ഷം രൂപ റോഡിനായി വകയിരുത്തിയതാണെങ്കിലും പണി പൂർത്തിയാക്കാനായിട്ടില്ല റോഡ് പണി ഉടനടി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കണം