മുഖ്യമന്ത്രീ . നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!

കുടിയേറിയ മലയാളികളെ മറക്കരുത്, അവര്‍ നാട്ടിലേക്കയക്കുന്ന തുകയല്ല റിവേഴ്സ് റെമിറ്റന്‍സ്; സതീശന് തിരുത്ത് കൊച്ചി: നിയമസഭയില്‍ വെച്ച് അതിഥി തൊഴിലാളികളെ അധിക്ഷേപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിന് മറുപടിയുമായി സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (CMID) എന്ന സംഘടനയുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ബിനോയ് പീറ്റര്‍ രംഗത്ത്. മുഖ്യമന്ത്രിയില്‍ നിന്ന് ഇങ്ങനെയൊരു പിഴവ് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ആരൊക്കെയോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നുവെന്നും ബിനോയ് പീറ്റര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ‘റിവേഴ്സ് റെമിറ്റന്‍സ്…

Read More

ബൈക്കിന്റെ ശബ്‌ദത്തെ ചൊല്ലി തർക്കം: യുവാവിനെ കുത്തിക്കൊന്നു, അച്ഛനും മൂന്ന് മക്കളും അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്‌ദത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരുപത്തിരണ്ടുകാരൻ കുത്തേറ്റ് മരിച്ചു. കോട്ടുകാൽ കണ്ണറവിള സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനുവിന്റെ അയൽവാസികളായ അച്‌ഛനും മൂന്ന് മക്കളും അടക്കം നാലുപേർ അറസ്റ്റിലായി. ബിജു മക്കളായ അമ്പാടി, മിഥുൻ, പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ ബൈക്ക് റേസ് ചെയ്ത് ശബ്ദം ഉണ്ടാക്കിയ അമ്പാടിയും പതിനേഴുകാരനുമായി മനു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയായി മാറി. ഇതിൽ പ്രകോപിതരായ ഇവർ മറ്റു…

Read More

അരലക്ഷത്തോളം ശമ്പളം; 40 വയസ് കഴിയാത്തവർക്ക് മിൽമയിൽ ജോലി നേടാൻ സുവർണാവസരം

മിൽമയിൽ മാർക്കറ്റിംഗ് ഓഫീസർ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ തൊഴിലവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലായ് എട്ടിന് തിരുവനന്തപുരം പട്ടത്തുള്ള മിൽമ ഹെഡ് ഓഫീസിൽ നടക്കുന്ന വാക്ക് -ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ആകെ എട്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 43,500 രൂപ ശമ്പളമായി ലഭിക്കും. ഉദ്യോഗാർത്ഥികളുടെ പ്രായം 40ൽ കവിയാൻ പാടില്ല. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്കും മുൻ സൈനികർക്കും മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഫുഡ് ടെക്‌നോളജി/ഡയറി സയൻസ് ആന്റ് ടെക്‌നോളജി/…

Read More

മമ്മൂട്ടിയും മോഹൻലാലും നിലപാട് പരസ്യമാക്കണം

കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യിലെ പരസ്യപ്പോരിൽ മുതിർന്ന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് നടി അൻസിബ. താൻ ഒറ്റയ്‌ക്കാണ് നീതിക്കായി പോരാടുന്നത്. ഇത്രയും വലിയ സ്വാധീനമുള്ള ആളുകൾക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അൻസിബ പറഞ്ഞു. കോഴിക്കോട്ട് ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ. ‘കോടതിയിൽ പോയാൽ മാത്രമേ നീതി ലഭിക്കൂ എന്ന സ്ഥിതിയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അവർക്കൊപ്പം നിൽക്കുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഞാൻ പരാതിപ്പെട്ട ആളുകൾക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. വളരെയധികം പവറുള്ള ഒരാളാണ്…

Read More

സ്വർണത്തട്ടിപ്പ് കേസ്; സിന്ധു റാക്കറ്റിന്റെ ഭാഗമാണെന്ന സംശയത്തിൽ പൊലീസ്, വസ്‌തു തട്ടിപ്പും പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണപ്പണയ തിരിമറിയിൽ പ്രതിയായ പനങ്ങോട് സ്വദേശി സിന്ധു റാക്കറ്റിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കാനൊരുങ്ങി പൊലീസ്. നിലവിൽ സിന്ധുവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചുവരികയാണ്. ഇവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും വിഴിഞ്ഞം പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണപ്പണയ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരുടെ ആത്മഹത്യയ്‌ക്ക് പിന്നാലെ സിന്ധുവിനെതിരെ കൂടുതൽപ്പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നുണ്ട്. സിന്ധു 41പവൻ തട്ടിയെടുത്തുവെന്ന് കാട്ടി ഒരു കുടുംബം പരാതി നൽകിയിട്ടുണ്ട്. അഞ്ച്, പത്ത് പവൻ വീതം തട്ടിയെടുത്തുവെന്നും നിരവധിപേർ പരാതിപ്പെട്ടിട്ടുണ്ട്. സ്വർണം തട്ടിക്കുന്നതിന് പുറമേ പലരിൽ നിന്നും…

Read More

അംഗങ്ങളുടെ പടയൊരുക്കത്തില്‍ പിഎസ് സി ചെയര്‍മാന്‍ ഒറ്റപ്പെട്ടു; റാങ്ക് പട്ടിക വിവാദത്തില്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണം

  തിരുവനന്തപുരം: പിഎസ്സി യോഗത്തില്‍ അംഗങ്ങളുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ചെയര്‍മാന്‍ ഒറ്റപ്പെട്ടു. പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കും വിധത്തില്‍ അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ശുപാര്‍ശയുണ്ടായിരുന്നെങ്കിലും, ആ റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അംഗങ്ങള്‍ സ്വീകരിച്ചത്. യോഗത്തിലുണ്ടായ കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് നിലവില്‍ പിഎസ്‌സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലന്‍സ് എസ് പി അന്വേഷിക്കുമെന്നും പരീക്ഷ കണ്‍ട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചത്. അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക്…

Read More

കരിമ്പന വ്യവസായം കെൽപാം കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിൽ

ഉദിയൻകുളങ്ങര: കരിമ്പന ഉത്പന്നങ്ങളുടെ വിപണനവും തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമിട്ട് ആരംഭിച്ച കെൽപാം കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിൽ. ഉദിയൻകുളങ്ങര, കൊറ്റാമത്ത് 1985-ലാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. എന്നാൽ പരമ്പരാഗത പന കയറ്റുതൊഴിലാളികൾക്ക് പ്രയോജനകരമാകുന്ന പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികൃതർ നടത്തുന്നില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം. 2023-24 സാമ്പത്തിക വർഷത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനത്തിൽ നിലവിൽ തൊഴിലാളികൾക്ക് ശമ്പളംപോലും നൽകാനാകാത്ത അവസ്ഥയാണ്. കരിമ്പന വ്യവസായം പാടേ നിലച്ച അവസ്ഥയിൽ വൃക്ഷങ്ങൾ മുറിച്ച് തമിഴ്നാട് ഭാഗങ്ങളിൽ ചുടുകല്ല് ചൂളകളിൽ വിറകായി ഉപയോഗിക്കുകയാണ്. കരിമ്പനകളിൽ കയറാൻ…

Read More

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത: അഞ്ച് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇന്നുമുതൽ ജൂലായ് പത്തുവരെ കേരളത്തിലും മാഹിയിലും ഇടവിട്ട നേരിയ മഴയ്ക്ക് ഇത് കാരണമാകും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു…

Read More

അഭിമന്യു വധക്കേസ്: പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു, കുറ്റം നിഷേധിച്ച് പ്രതികൾ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുമ്പ് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളായ എസ്‌ഡിപിഐ പോപ്പുല‍ർ ഫ്രണ്ട് പ്രവർത്തകരെയാണ് എറണാകുളം സെഷൻസ് കോടതിയിലെത്തിച്ച് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. കുറ്റപത്രം വായിച്ചതിന് ശേഷം പ്രതികളോട് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ നിഷേധിക്കുകയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 2018 ജൂലായ് രണ്ടിനാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു…

Read More

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്: ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കോടതി ഇന്ന് പരിശോധിക്കും. പ്രോസിക്യൂഷന്റെ ഹർജി അംഗീകരിച്ചാണ് തീരുമാനം. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കേസിൽ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് കോടതിയുടെ നീക്കം. കേസിൽ 26 പേരെയാണ് അറസ്റ്റ് ചെയ്തത്.   ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കണമെന്നായിരുന്നു സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കോടതിയോട് അഭ്യർത്ഥിച്ചത്. എന്നാൽ ജാമ്യാപേക്ഷയിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതിനുപിന്നാലെയാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ദൃശ്യങ്ങൾ പരിശോധിക്കാൻ…

Read More