ഗോൾവല കാത്തവരും പ്രതിരോധക്കോട്ട കെട്ടിയവരും; ആരൊക്കെയാണ് മികച്ചത്

എക്കാലത്തെയും നല്ല ലോകകപ്പുകളിലൊന്നാണ് ഇത്തവണത്തേതെന്ന് ഫൈനലിനു മുൻപു തന്നെ ഉറപ്പിക്കാം. അതിന്റെ ഒരു പ്രധാന കാരണം ഇത്തവണ ടൂർണമെന്റിലെ മത്സരങ്ങളിൽ വിവിധ തലങ്ങളില്‍ നടന്ന ഉന്നത നിലവാരമുള്ള പ്രകടനങ്ങളാണ്. ഫുട്ബോളിൽ ഇപ്പോഴുള്ള എല്ലാം താരങ്ങളും കളിക്കാനെത്തി എന്നതും, പുതിയ താരോദയം ഉണ്ടായി എന്നതും, മറന്നുകിടന്ന പഴയ പടക്കുതിരകള്‍ തങ്ങളുടെ പ്രതാപം അസ്തമിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തി എന്നതടക്കം, മൊത്തം 48 ടീമുകള്‍ ഏറ്റുമുട്ടിയ പുതിയ ടൂര്‍ണമെന്റ് സമ്മാനിച്ച കാഴ്ചകൾ പെട്ടെന്ന് വിസ്മൃതിയിലാഴില്ല. മുൻപൊരു ലോകകപ്പും ‘ഗോള്‍കീപ്പറുടെ ടൂര്‍ണമെന്റ്’ എന്ന അറിയപ്പെട്ടിട്ടില്ല. അതേസമയം, എക്കാലത്തെയും ഏറ്റവും വലിയ ആക്രമണ ഫുട്‌ബോളിന് സാക്ഷ്യം വഹിച്ചതും ഇതേ ടൂര്‍ണമെന്റ് തന്നെയാണ് എന്നത് ഈ ലോകകപ്പിന്റെ ബഹുമുഖത്വത്തിന് അടിവരയിടുകയും ചെയ്യുന്നു.

ഇത്തവണത്തെ ഫ്രാന്‍സിന്റെ ആക്രമണ നിര താരതമ്യം ചെയ്യപ്പെട്ടത് 2002ലെ ബ്രസീലിന്റെ മൂന്ന് ആർളോട് (three R’s റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞൊ, റിവാള്‍ഡോ) ആണെന്നതും, സ്പാനിഷ് പ്രതിരോധത്തിന് ഏറ്റവും കുറവു ഗോള്‍ വഴങ്ങിയ ലോകകപ്പ് ചാംപ്യന്മാരുടെ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചതും ഒക്കെ ഇത്തവണ കാണാനായി. ചില താരങ്ങൾക്ക് സ്വാഭാവികമായി മറ്റുള്ളവരെക്കാള്‍ അധിക നിലവാരമുള്ള കളി പുറത്തെടുക്കാനാകും. എന്നാല്‍, മികച്ച കളിക്കാരുടെ പട്ടിക തയാറാക്കുമ്പോള്‍ അതില്‍ ഫോര്‍വേഡുകള്‍ ചില പൊസിഷനുകളില്‍ കളിക്കുന്നവരോട് പക്ഷപാതം കാണിക്കേണ്ടതായി വരും. മറ്റുള്ളവരുടെ കളിയും വിലമതിക്കപ്പെടുമെങ്കിലും അവര്‍ക്ക് അത്തരം ലിസ്റ്റുകളില്‍ ഇടം കിട്ടില്ല. ഈ ടൂര്‍ണമന്റില്‍ ഓരോ പൊസിഷനിലും കളിച്ച മിക്ക കളിക്കാരെ തിരഞ്ഞെടുക്കുന്നു. ഇത് അവരുടെ ടീമുകള്‍ അവരില്‍ അര്‍പ്പിച്ച പ്രതീക്ഷയ്‌ക്കൊത്ത് അവര്‍ക്ക് വ്യക്തിഗത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചോ എന്നതിനെ ആശ്രയിച്ചാണ്.

ഗോള്‍കീപ്പര്‍മാര്‍

3. ജോർദന്‍ പിക്‌ഫെഡ്

അതെ, ഇംഗ്ലണ്ട് ധാരാരാളം ഗോളുകള്‍ വഴങ്ങി. എന്നാല്‍, ജോര്‍ദൻ പിക്‌ഫെഡ് ഇല്ലായിരുന്നെങ്കില്‍ അവയുടെ എണ്ണം പിന്നെയും ഉയര്‍ന്നേനെ. ഇംഗ്ലണ്ടിന്റെ പിന്‍നിരയില്‍ സ്ഥിരതയോടെ ഫോം നിലനിര്‍ത്തിയത് പിക്‌ഫെഡ് മാത്രമാണ്. മെക്‌സിക്കോയ്‌ക്കെതിരെയും, അര്‍ജന്റീനയ്ക്ക് എതിരെ പരാജയപ്പട്ട മത്സരത്തിലും അദ്ദഹം പുറത്തെടുത്ത പ്രകടനം അപാരം തന്നെയായിരുന്നു. ഇംഗ്ലണ്ടിന്റെ പിന്‍നിരയ്ക്ക് വേണ്ട ഉറപ്പില്ലാതെ പോയത് അദ്ദേഹത്തിന്റെ കുഴപ്പം മൂലമായിരുന്നില്ല. സെമിഫൈനലില്‍ അര്‍ജന്റീനയുടെ തിരിച്ചുവരവ് വൈകിപ്പിച്ചത് പിക്‌ഫെഡ് നടത്തിയ അദ്ഭുതകരമായ സേവുകള്‍ വഴിയായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ അവസാനത്തെ ടൂര്‍ണമന്റ് ആയിരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെങ്കിലും താന്‍ തുടരേണ്ടത് എന്തുകൊണ്ടാണ് എന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *