ലോകത്താദ്യം; രണ്ട് മില്യണ്‍ ഫോളോവേഴ്‌സെന്ന റെക്കോഡ് നേട്ടവുമായി കേരള പൊലീസ്

തിരുവനന്തപുരം: രണ്ട് മില്യണ്‍ ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കൈവരിച്ച് കേരളാ പൊലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ്. ലോകത്ത് പൊലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജുകളില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സ് എന്ന റെക്കോഡ് നേടുന്ന ആദ്യ ഇന്‍സ്റ്റഗ്രാം പേജെന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിന് നിലവില്‍ 2.3 മില്യണ്‍ ഫോളോവേഴ്സ് ആണുള്ളത്. ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്…

Read More

മെറ്റയുടെ പേരിൽ മാപ്പ് പറയുന്നു’; പ്രധാനമന്ത്രിയുടെ ഫേസ്‌ബുക്ക് വീഡിയോ നീക്കം ചെയ്തതിൽ ക്ഷമാപണം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ താത്കാലികമായി നീക്കം ചെയ്തതിൽ മാപ്പുപറഞ്ഞ് മെറ്റയിലെ ഉന്നത ഉദ്യോഗസ്ഥൻ. മെറ്റയിലെ ചീഫ് ഗ്ളോബൽ അഫയേഴ്‌സ് ഓഫീസർ ജോയൽ കപ്ളാനാണ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവിനോട് ക്ഷമാപണം നടത്തിയത്. പ്രധാനമന്ത്രിയുടെ പോസ്റ്റുമായി ബന്ധപ്പെട്ട പിഴവിൽ മന്ത്രിയോട് മെറ്റയുടെ പേരിൽ ക്ഷമ ചോദിച്ചതായാണ് ജോയൽ പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയത്. ജോയൽ കപ്ലാനും മെറ്റയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഐടി സെക്രട്ടറി എസ് കൃഷ്ണനുമായും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ മറ്റ്…

Read More

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതിൽ ആർക്കാണ് ഭയം?; ആരോഗ്യമന്ത്രിക്ക് ഗണേഷ് കുമാറിന്റെ മറുപടി

കൊല്ലം∙ പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമാണത്തെ വിമർശിച്ച ആരോഗ്യമന്ത്രി കെ. മുരളീധരനു മറുപടിയുമായി മുൻമന്ത്രി കെ.ബി.ഗണേഷ്കുമാർ. ലോകോത്തര നിലവാരമുള്ള ആശുപത്രി പത്തനാപുരത്ത് വരുന്നതിൽ ആർക്കാണ് ഇത്ര ഭയം എന്ന് ഗണേഷ്കുമാർ ചോദിച്ചു. ആശുപത്രിയുടെ നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഗണേഷ് കുറ്റപ്പെടുത്തി. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഗണേഷിന്റെ പ്രതികരണം. ഗണേഷ്കുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം: പത്തനാപുരത്ത് ഒരു രാജ്യാന്തര നിലവാരമുള്ള, അത്യാധുനിക സൗകര്യമുള്ള ഒരു താലൂക്കാശുപത്രി വേണമെന്ന എൽഡിഎഫ് സർക്കാരിന്റെ ആഗ്രഹമാണ് അവസാനഘട്ടത്തിലേക്കു കടന്നുകൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഇപ്പോഴത്തെ എംഎൽഎയുടെ…

Read More

അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 1,248 ലീറ്റർ സ്പിരിറ്റ്: എത്തിച്ചത് കർണാടകയിൽ നിന്ന്

കൊച്ചി ∙ ഓണം ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 1,248 ലീറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ്. അങ്കമാലി കോതകുളങ്ങരയിൽ ദേശീയപാതയോരത്ത് സിമന്റ് ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ ബോട്ട്ലിങ് യൂണിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാജമദ്യ വിപണനം തടയാൻ എക്സൈസ് നടത്തുന്ന ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് സ്പിരിറ്റ് എത്തിച്ച കൊല്ലം ചത്തന്നൂർ പി.ജെ. നിവാസിൽ…

Read More

നാളെ അവധി താലൂക്ക് അടിസ്ഥാനത്തിൽ; ഓറഞ്ച് അലർട്ട് തുടരും

തിരുവനന്തപുരം∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും വിവിധ ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾ, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകൾ, വയനാട്ടിലെയും കോഴിക്കോടിലെയും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ എന്നിവിടങ്ങളിലാണ് നാളെ (ഓഗസ്റ്റ് 6) അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ…

Read More

ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്

താമരശ്ശേരി: ഗുരുതരമായ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റേയും നിരന്തര പരാതികളുടേയും അടിസ്ഥാനത്തിൽ ‘ഫ്രഷ്‌കട്ട് ഓർഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്വകാര്യ കോഴിയറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. കോഴിക്കോട് ജില്ലയിലെ കോഴിയറവുമാലിന്യങ്ങൾ സംസ്‌കരിച്ചുവരുന്ന കട്ടിപ്പാറ അമ്പായത്തോട് ഈരൂട് റോഡരികിലെ ‘ഫ്രഷ്‌കട്ട്’ പ്ലാന്റ് എല്ലാ പ്രവർത്തനങ്ങളും പൂർണമായി നിർത്തിവെച്ച് അടിയന്തരമായി അടച്ചുപൂട്ടണമെന്ന് നിർദേശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല ബുധനാഴ്ച ഉത്തരവിട്ടു. യു.ഡി.എഫ്. സർക്കാർ വാക്കുപാലിച്ചെന്ന് എം.എൽ.എ. പി.കെ. ഫിറോസ് ഉത്തരവിനോട്…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കേരളം. വിഷയത്തിൽ പ്രതിഷേധമറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഒരു കാരണവശാലും ജലനിരപ്പുയർത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘ഡാമിന്റെ സുരക്ഷ പ്രധാന വിഷയമാണ്. ജലനിരപ്പ് 142 അടി എന്ന നിലപാടിൽ മാറ്റമില്ല. തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ കോടതിയിൽ പോകുന്നതടക്കം പരിഗണിക്കും. തമിഴ്‌നാടിനെ ഔദ്യോഗികമായി പ്രതിഷേധമറിയിക്കും’- മന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ ആദ്യ ബഡ്‌ജറ്റിലായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിലെ…

Read More

നീറ്റ് പ്രക്ഷോഭകർക്കൊപ്പം വാർത്താസമ്മേളനം നടത്തി രാഹുൽ; ഡൽഹി പോലീസിന്റെ ക്രൂരത വിവരിച്ച് വിദ്യാർഥികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധയിടങ്ങളിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തി. പ്രതിഷേധത്തിനിടെ ഡൽഹി പോലീസിൽനിന്ന് നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിദ്യാർഥികൾ വാർത്താ സമ്മേളനത്തിൽ വിവരിച്ചു. പരിക്കേറ്റവരെ ആംബുലൻസിൽപ്പോലും കയറ്റാൻ പോലീസ് തയ്യാറായില്ല. സമാധാനപരമായ പ്രതിഷേധത്തെ പോലീസ് ലാത്തികൊണ്ടും പെല്ലറ്റ് ഗണ്ണുകൾകൊണ്ടും നേരിട്ടെന്നും വിദ്യാർഥികൾ പറഞ്ഞു. പ്രതിഷേധിച്ച വിദ്യാർഥികളെ മതത്തിന്റെ പേരിൽ വേർതിരിക്കുകയും ദേശവിരുദ്ധരായി മുദ്രകുത്താൻ ശ്രമിക്കുകയും ചെയ്ത അനുഭവങ്ങളും വിദ്യാർഥികൾ വിശദീകരിച്ചു. മുംബൈയിൽ പോലീസ് ബസ് തടഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ…

Read More

എൽപിജിയും എൽഎൻജിയും സംഭരിക്കാൻ കേന്ദ്രത്തിന്റെ നീക്കം; പാചകവാതകത്തിന് പുതിയ സെസ് വന്നേക്കും

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ധന വിതരണശൃംഖലയിലുണ്ടായ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ക്രൂഡ് ഓയിൽ സംഭരണം കൂടാതെ പാചകവാതകവും പ്രകൃതിവാതകവും സംഭരിക്കാനുള്ള പുതിയ നീക്കം കേന്ദ്ര സർക്കാർ നടത്തുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ധന റിസർവ് പദ്ധതിക്കായി പണം കണ്ടെത്താൻ എൽപിജി, എൽഎൻജി ഉപഭോക്താക്കളിൽനിന്ന് അധിക സെസ്സ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. തന്ത്രപരമായ കരുതൽ ശേഖര പദ്ധതിക്ക് ഏകദേശം 42 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ പകുതി തുക…

Read More

മലപ്പുറത്തെ നൃത്താദ്ധ്യാപികയുടെ മരണം കൊലപാതകം; പ്രതി സ്റ്റേഷനിൽ കീഴടങ്ങി

തൃശൂർ: ചെറുതുരുത്തിയിൽ സ്‌ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മലപ്പുറം വേങ്ങര സ്വദേശിയായ നൃത്താദ്ധ്യാപിക ധനലക്ഷ്മിയാണ് (56) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി വിഗീഷ് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നുച്ചയോടെയാണ് തൃശൂർ ചെറുതുരുത്തിയിലെ ‘ഹന്ന റെസിഡൻസി’ ഹോട്ടലിൽ ധനലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കീഴടങ്ങിയത്. വിഗീഷും ധനലക്ഷ്മിയും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. ധനലക്ഷ്മി വിവാഹിതയും…

Read More