വടകര എം.ഡി.എം.എ കേസ്: അധ്യാപികമാർക്ക് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധം

വടകര: എം.ഡി.എം.എ ലഹരി സംഘങ്ങൾക്കായി പണമിടപാട് നടത്തിയ കേസിൽ അധ്യാപികമാരും യുവാവും പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പേരാമ്പ്ര ബി.ആർ.സി.യിലെ ട്രയിനർ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ (30 ) , ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23) കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ. സി കീര്‍ത്തന (28) എന്നിവരെയാണ് ലഹരി ഇടപാടിൽ പൊലീസ് അറസ്റ്റുചെയ്തത്. ബി.ആർ.സി. അധ്യാപികമാരായ മൂന്നുപേർക്കും ബംഗളൂരു, മംഗലാപുരം…

Read More

ഉപയോഗിച്ചുനോക്കിയപ്പോൾ ഇഷ്ടപ്പെട്ടു, പിന്നെ കച്ചവടക്കാരായി: കാവ്യയും കീർത്തനയും എംഡിഎംഎ വിറ്റത് കമ്മീഷൻ വ്യസ്ഥയിൽ, സംഘത്തിൽ ഒരാൾകൂടി

കോഴിക്കോട്: അദ്ധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി മാഫിയ ആദ്യം ഇവർക്ക് എംഡിഎംഎ ഉപയോഗിക്കാൻ നൽകി. ഐറ്റം ഇഷ്ടപ്പെട്ടതോടെ ഇവർ വില്പനയിൽ പങ്കാളികളാവുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും മാഫിയയുമായി ബന്ധം സ്ഥാപിച്ചതെന്നും ലഹരിമരുന്ന് ഇടപാടുകളാണ് സംഘം നടത്തുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധപ്പെട്ടതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലുള്ള ഒരു സുഹൃത്താണ് ഇവർക്ക് ആദ്യം ലഹരി നൽകിയത്. രണ്ടുപേരും അദ്ധ്യാപികമാരായതിനാൽ മാഫിയ ഇവരെ പരാമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു. കമ്മിഷൻ വ്യവസ്ഥയിലായിരുന്നു അദ്ധ്യാപികമാരുടെ കച്ചവടം. അമ്പതിനായിരം രൂപയുടെ എംഡിഎംഎ…

Read More

കോമൺവെൽത്ത് ഗെയിംസ്; ചരിത്രം കുറിച്ച് ഷർമ്മിള, പാരാ അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി

ഗ്ളാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം നേടിക്കൊടുത്ത് ഷർമിള ധങ്കർ. ഇതോടെ അഞ്ചാം ദിവസം അവസാനിക്കുമ്പോൾ രാജ്യത്തിന്റെ മെഡൽ നേട്ടം 10 ആയി ഉയർന്നു. വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ സ്വർണമെഡൽ ജേതാവായതോടെ പാരാ അത്‌ലറ്റിക്സിൽ കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഷർമ്മിള ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതേ മത്സരത്തിൽ മാറ്റുരച്ച ഇന്ത്യയുടെ ശിൽപ കെ ഷൈല നാലാം സ്ഥാനത്തുനിന്ന് വെങ്കലനേട്ടത്തിലെത്തി. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലിൽ സർവേഷ്…

Read More

വാടക വീട്ടില്‍ എംഡിഎംഎ ഉപയോഗം; ഡോക്ടര്‍ക്കെതിരെ കേസ്

തലശ്ശേരി: വാടകവീട്ടില്‍നിന്ന് 0.32 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിനെത്തുടര്‍ന്ന് യുവഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിയായ ഡോ. അഖിലിന് (29) എതിരെയാണ് കേസ്. മറ്റൊരു കേസിന്റെ അന്വേഷണത്തിനാണ് പൊലീസ് ഡോക്ടറുടെ വാടകവീടിനു സമീപത്തെത്തിയത്. ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നു. വീടിനുചുറ്റും മദ്യക്കുപ്പികളും മറ്റും കണ്ടതോടെ ഡോക്ടറെ വിളിച്ചുവരുത്തി വീടുതുറന്ന് പരിശോധിച്ചപ്പോഴാണ് എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെത്തിയത്. ഡോക്ടര്‍ക്കു നോട്ടിസ് നല്‍കി വിട്ടയച്ചു. എഎസ്പി എം.നന്ദഗോപന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് വീട്ടില്‍ പരിശോധന നടത്തിയത്.

Read More

ലഹരിമരുന്ന് വേട്ട: ജയിലിൽ നിന്നിറങ്ങി 20-ാം ദിവസം വീണ്ടും പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇൻഫോപാർക്ക്, തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേരെ ഡാൻസാഫ് സംഘം പിടികൂടി. ജയിലിൽ നിന്നിറങ്ങി 20 ദിവസം തികയും മുൻപാണ് പ്രതികളിലൊരാൾ വീണ്ടും ലഹരിമരുന്നുമായി പിടിയിലാകുന്നത്. കാക്കനാട് കളങ്ങാട്ട് റോഡിന് സമീപത്തുനിന്നും 4.650 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് ഒറ്റപ്പാലം കുണ്ടിയിൽ പുളിക്കലത്ത് എസ്. സയീദ് സാബിഖ് (26), തൃക്കാക്കര പടമുകൾ പാലച്ചോട് റോഡിന് സമീപത്തുനിന്നും 11.510 ഗ്രാം എം.ഡി.എം.എയുമായി തൃക്കാക്കര വിദ്യാനഗർ റോഡ് എട്ടുകാലിൽ വീട്ടിൽ ഉനൈസ്…

Read More

ജാന്‍മണിക്കെതിരെ ബിജെപിയുടെ യുവനേതാക്കള്‍

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ അമ്മയെ അവഹേളിച്ച ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ജാന്‍മണിക്കെതിരെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനുള്ള ഫോം പങ്കുവെച്ച് യുവരാജ് ഗോകുല്‍. കഴിയുന്നത്ര ബിജെപി പ്രവര്‍ത്തകരോട് ഈ ഫോം പൂരിപ്പിച്ച് അതത് പൊലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിക്കാനും യുവരാജ് ഗോകുല്‍ ആഹ്വാനം ചെയ്തു.ശങ്കു ടി ദാസാണ് ജാന്‍മണിക്കെതിരെ പൊലീസ് സ്റ്റേഷനില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ അമ്മയേയും അവഹേളിക്കുകയായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ജാൻമണി. കഴിഞ്ഞ ദിവസമാണ് ജാൻമണി പ്രധാനമന്ത്രിയെ പരിഹസിച്ച് ഓൺലൈൻ…

Read More

എംഡിഎംഎ കേസിൽ പ്രതികളായ അദ്ധ്യാപികമാർക്ക് ബന്ധം വൻകിടകളുമായി

കോഴിക്കോട്: വടകരയിൽ എംഡിഎംഎ കേസിൽ പ്രതികളായ അദ്ധ്യാപികമാരെ കൂടുതൽ ചോദ്യംചെയ്യാൻ പൊലീസ്. കൂരാച്ചുണ്ട് സ്വദേശി കാവ്യ, മരുതോംകര സ്വദേശി കീർത്തന എന്നിവരെയാണ് കൂടുതൽ ചോദ്യംചെയ്യുന്നത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇവർക്ക് മയക്കുമരുന്ന് രംഗത്തെ വൻ താേക്കുകളുമായി ബന്ധമുണ്ട് എന്ന സംശയവും പൊലീസിനുണ്ട്.   കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടിൽ കാവ്യയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ലഹരിക്കേസിൽ നേരത്തേ അറസ്റ്റിലായ അദ്ധ്യാപിക കീർത്തനയാണ് കാവ്യയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത് എന്നാണ് റിപ്പോർട്ട്. പേരാമ്പ്ര ബിആർസിയിലെ…

Read More

എസ്ബിഐ ബാങ്ക് മാനേജരുടെ കരണത്തടിച്ചു: കരുണാനിധിയുടെ ചെറുമകൾക്കെതിരെ കേസ്

ചെന്നൈ: ചെന്നൈയിൽ എസ്ബിഐ ബാങ്ക് മാനേജരുടെ കരണത്തടിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ചെറുമകൾ. സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകളായ കയൽവിഴിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കയൽവിഴിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ചെന്നൈയിലെ എസ്ബിഐ അഡയാർ ബ്രാഞ്ചിലാണ് സംഭവം നടന്നത്. ബാങ്ക് കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിലാണ് ഈ ബാങ്ക് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് നന്നാക്കാൻ മാനേജർ ആവശ്യപ്പെട്ടതിൽ…

Read More

എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് മദ്യലഹരിയിൽ വെട്ടിക്കൊന്നു

മഹോബ: എട്ടുമാസം ഗർഭിണിയായ യുവതിയെ മദ്യലഹരിയിലായ ഭർത്താവ് കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹോബയിൽ ബിജ്രാരി ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മനീഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഹനീഫ് മൻസൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം വിവരം മറച്ചുവയ്ക്കാൻ പ്രതി പൊലീസിനെ വിളിച്ചുവരുത്തുകയും കള്ളക്കഥ മെനയുകയും ചെയ്തു. എന്നാൽ, ദൃക്സാക്ഷിയായ അഞ്ചു വയസുകാരന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കടുത്ത…

Read More

തലസ്ഥാനത്ത് പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല; യുവാവിനെ വെട്ടിക്കൊന്നത് അയൽവാസി

തിരുവനന്തപുരം: പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല. വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൈതമുക്കിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇവർ തമ്മിൽ നേരത്തേ വഴിത്തർക്കം ഇൾപ്പെടെ പലകാര്യങ്ങളിലും തർക്കമുണ്ടായിരുന്നു. ഇന്ന് ഇതിന്റെ പേരിൽ വീണ്ടും തർക്കമുണ്ടാവുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രദീപിനെ വിശാഖ് നേരത്തേ ആക്രമിച്ചിരുന്നു. ഈ കേസിൽ വിശാഖ് ജയിലിലാവുകയും ചെയ്തിരുന്നു. ഇതോടെ ഇവർതമ്മിലുള്ള പ്രശ്നം രൂക്ഷമായി. ഇതേത്തുടർന്ന് മലയിൻകീഴിലുള്ള ഒരു വീട്ടിലാണ് വിശാഖ് താമസിക്കുന്നത്. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിലെ വീട്ടിൽ വന്നപ്പോഴായിരുന്നു കൊലപാതകം നടന്നത്….

Read More