ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ല, അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സോനം വാങ്ചുക്ക്; പ്രതിഷേധം ശക്തമാക്കി സിജെപി

ദില്ലി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്‌റോച്ച് ജനത പാര്‍ട്ടി (സി ജെ പി) യുടെ പ്രതിഷേധം നിരാഹാര സമരത്തിലേക്ക് കടന്നു. സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കുമടക്കമുള്ളവര്‍ ദില്ലിയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സോനം വാങ്ചുക്ക് സമരവേദിയിലെത്തിയത്. നിരാഹാര സമരം തുടങ്ങുന്നതിന് മുന്നോടി ആയി അഭിജിത് ദിപ്‌കെ അടക്കമുള്ളവര്‍ സോനം വാങ് ചുക്കിനൊപ്പം രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തി. ഹരിയാനയില്‍ നിന്നും സമരത്തിന് പിന്തുണ…

Read More

തൃശ്ശൂര്‍ നഗരത്തില്‍ വന്‍ ലഹരിവേട്ട; 308 ഗ്രാം എംഡിഎംഎ പിടികൂടി, സ്ത്രീകളടക്കം ഏഴുപേര്‍ പിടിയില്‍

ചാവക്കാട്: തൃശ്ശൂര്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ മൂന്നിടങ്ങളില്‍നിന്നായി 308 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. രണ്ടു യുവതികളുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച വാണിയമ്പാറയില്‍ വാഹനപരിശോധനയില്‍ രണ്ടുഗ്രാം എം.ഡി.എം.എ. പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം.ഡാന്‍സാഫ് സ്‌ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ വിജിത്തും സംഘവും പീച്ചി പോലീസ്, ഹൈവേ പോലീസ് എന്നിവരോടൊപ്പം നടത്തിയ വാഹനപരിശോധനയില്‍ രണ്ട് ഗ്രാം എം.ഡി.എം.എ. പിടികൂടി. പാലക്കാട് മുതലമടയിലെ റിസോര്‍ട്ടില്‍നിന്ന് തൃശ്ശൂരിലേക്ക് കാറില്‍ യാത്രചെയ്യുകയായിരുന്ന കാക്കശ്ശേരി സ്വദേശി കല്ലൂരയില്‍വീട്ടില്‍ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28),…

Read More

പാകിസ്താനിലെ കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. സ്ഫോടനത്തില്‍ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു.കറാച്ചിയിലെ പാരാമിലിട്ടറി സേനയായ സിന്ധ് റേഞ്ചേഴ്സിന്റെ ആസ്ഥാനത്തിന് നേരെയാണ് ശനിയാഴ്ച രാത്രിയോടെ ആക്രമണമുണ്ടാകുന്നത്. ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റില്‍ അക്രമികള്‍ സ്ഫോടനം നടത്തുകയും സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പാക് കാലാവസ്ഥാ വകുപ്പ് ആസ്ഥാനവും പ്രമുഖ സര്‍വകലാശാലകളും സ്ഥിതി ചെയ്യുന്ന ഗുലിസ്താന്‍-ഇ-ജൗഹറിലെ പ്രധാന റോഡിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന് പിന്നാലെ റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സസ്, പൊലീസ് കമാന്‍ഡോകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ വന്‍…

Read More

‘ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ ചരക്ക് കപ്പല്‍ എപിജെ പ്രീതി 2’; കപ്പലില്‍ 65,000 മെട്രിക് ടണ്‍ വളം

ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ ചരക്ക് കപ്പല്‍. കൂറ്റന്‍ ചരക്ക് കപ്പലായ എപിജെ പ്രീതി 2 ആണ് സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചത്. ചരക്ക് കപ്പലില്‍ 65,000 മെട്രിക് ടണ്‍ വളം. രാജ്യത്ത് വളം വിതരണത്തിലെ പ്രതിസന്ധി നിലനില്‍ക്കെയാണ് കപ്പല്‍ എത്തുന്നത്. ഇന്ത്യയിലേക്കുള്ള 15 ചരക്ക് കപ്പലുകള്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നു. ഈ ചരക്ക് കപ്പലുകളും ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും.ഇന്ത്യന്‍ പതാകയുള്ള ബള്‍ക്ക് കാരിയര്‍ എപിജെ പ്രീതി 2 ശനിയാഴ്ച ഇറാന്‍ വഴി വഴി കടന്നുവെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്റ്റാറ്റസ്…

Read More

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ ഒന്ന് വരെ കനത്ത മഴ തുടര്‍ന്നേക്കും

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ അതിതീവ്രമഴക്കുള്ള ഓറഞ്ച് അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലാ മുന്നറിയിപ്പ് നിലനില്‍ക്കുന്നു. അടുത്തമാസം മാസം ഒന്നു വരെ ഇതേ ശക്തിയില്‍ മഴ തുടരും. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്ത് മീന്‍പിടുത്തം തുടരാം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തീരമേഖലയില്‍…

Read More

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍

ടെഹ്റാന്‍: സമാധാന കരാര്‍ ലംഘിച്ച് ഇറാന്‍ ഹോര്‍മൂസില്‍ കപ്പലിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് അമേരിക്ക തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം വീണ്ടും അതീവ ഗുരുതരമാകുന്നു. തങ്ങളുടെ ‘ജോലി തീര്‍ക്കാന്‍’ യുഎസ് സൈന്യം നിര്‍ബന്ധിതരായാല്‍ ഇറാന്‍ ബാക്കിയുണ്ടാവില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ന്യായവും നീതിയും നോക്കി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. ഞങ്ങള്‍ വിജയകരമായി തുടങ്ങിയ ജോലി പൂര്‍ത്തിയാക്കാന്‍ യുഎസ് സൈന്യവും നിര്‍ബന്ധിതരാകും. അങ്ങനെയുണ്ടായാല്‍ ഇറാന്‍ ഇനി ബാക്കിയുണ്ടാവില്ല-ട്രംപ് പറഞ്ഞു. ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രൂത്ത്…

Read More

ഓപ്പറേഷന്‍ അമിസ്റ്റാഡ്’, രണ്ട് വിമാനങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയുടെ 41 അംഗ വിദഗ്ധ സംഘം വെനസ്വേലയിലെത്തി, 35 ടണ്‍ ജീവന്‍ രക്ഷാമരുന്നെത്തിച്ചു; മരണം 1,430 ആയി

കാരക്കാസ്: വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തില്‍ മരണസംഖ്യ 1,430 ആയി. ദുരന്തത്തില്‍ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായി സൂചന. ലാ ഗ്വയ്‌റയില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അതേസമയം ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഭൂകമ്പം തകര്‍ത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. ഭൂകമ്പം കടുത്ത നാശം വിതച്ച വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ ‘ഓപ്പറേഷന്‍ അമിസ്റ്റാഡ്’ എന്ന പേരില്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു….

Read More

ഇനിയും ആ കണ്ണുകള്‍ ലോകം കാണും; ഭാഗ്യരാജിന്റെ അവസാനത്തെ ആഗ്രഹം സഫലമായി, കണ്ണുകള്‍ ദാനം ചെയ്തു

സിനിമാ ആരാധകരെ നിരാശയിലാഴ്ത്തിയാണ് വിഖ്യാത സംവിധായകനും നടനുമായ ഭാഗ്യരാജിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. ഇപ്പോഴിതാ ഭാഗ്യരാജിന്റെ അവസാനത്തെ ആഗ്രഹമെന്നോണം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിരുന്നു. നടന്റെ മരണത്തിനുപിന്നാലെ കുടുംബം ഒരു നേത്രാശുപത്രിയെ വിവരം അറിയിച്ച് നേത്രദാനം നടത്തിയെന്നാണ് തന്തി ടിവി റിപ്പോര്‍ട്ട് ചെയ്തത്. ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി കോര്‍ണിയ ദാനം ചെയ്യുന്ന…

Read More

കലാച്ചി-സിന്‍ കോപ്പിയടി വിവാദം; നിയമനടപടിക്കൊരുങ്ങി കെ ആര്‍ മീര, ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചു

  തിരുവനന്തപുരം: കലാച്ചി- സിന്‍ കോപ്പിയടി വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി എഴുത്തുകാരി കെ ആര്‍ മീര. ഹരിത സാവിത്രിക്ക് കെ ആര്‍ മീര വക്കീല്‍ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ആര്‍ മീര തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഹരിത ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ ആര്‍ മീരയുടെ ആരോപണം. സിന്നിന്റെ എഴുത്തുകാരി ഹരിത ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കോപ്പിയടി വിവാദം ചൂടുപിടിച്ചത്. കാമുകനെ തേടി വിദേശത്തെ സംഘര്‍ഷ മേഖലയിലെത്തുന്ന…

Read More

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനം

  ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ന് വൈകിട്ട് ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായി അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഭൂചലനത്തിന് തൊട്ടുപിന്നാലെ, നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക റപ്പോര്‍ട്ട്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനിലാണെന്നാണ് കേന്ദ്ര നോഡല്‍ ഏജന്‍സിയായ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്യുന്നത്.  

Read More