ഓടിളക്കി വന്നവരല്ല അമ്മയെങ്ങനെ ഫംഗ്ഷന്‍ ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്, മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി’

കൊച്ചി: അമ്മയിലെ പ്രശ്നങ്ങളില്‍ തനിക്കൊപ്പം നിന്ന നടന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍. പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കരുതെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പോരാടണമെന്നും നടന്മാര്‍ പറഞ്ഞതായും ശ്വേത വെളിപ്പെടുത്തി. സാമൂഹിക മാദ്ധ്യമക്കുറിപ്പിലൂടെയാണ് നടി നന്ദി പറഞ്ഞത്. ‘നിങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് എന്നെ വെടിവയ്ക്കാം. എന്നാല്‍ വായു പോലെ ഞാന്‍ ഉയരും – മായ ആഞ്ചലോ. എന്നോടൊപ്പം നിന്നതിന് മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി പറയുന്നു. രാജിവയ്ക്കരുതെന്നും എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പോരാടണമെന്നും അവര്‍ പറഞ്ഞു. എനിക്കൊപ്പം…

Read More

ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ജാമ്യപേക്ഷ തള്ളി, വീണ്ടും വിയ്യൂര്‍ ജയിലിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ ജാമ്യപേക്ഷ തള്ളി. വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് ജംഗ്ഷനില്‍ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദ്ദിച്ച കേസ്, കാപ്പാക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടുകേസുകളിലാണ് സുഗതന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ട് ജാമ്യപേക്ഷകളും തള്ളിയത്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ 11 കേസും നെടുമങ്ങാട് ഒരു കേസുമാണ് സുഗതനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് വധശ്രമക്കേസുകള്‍, ഭീഷണിപ്പെടുത്തല്‍, വഴിതടയല്‍, പൊലീസിനെതിരെ കയ്യേറ്റം,…

Read More

അദാനിക്കെങ്ങനെ ധൈര്യം ലഭിച്ചു?’ വിഴിഞ്ഞം ഓഹരി കൈമാറ്റം ആലോചിച്ച് ഉറപ്പിച്ച കച്ചവടമെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിഴിഞ്ഞം ഓഹരി കൈമാറ്റം നടത്താന്‍ അദാനിക്ക് ഇത്ര ധൈര്യം എവിടെനിന്ന് ലഭിച്ചു എന്ന് ചോദിച്ച അദ്ദേഹം സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകളോ ജാഗ്രതയോ ഇല്ലാത്തതുകൊണ്ടാണ് താന്‍ കത്തയച്ചതെന്നും പിണറായി പറഞ്ഞു ‘വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിര്‍ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ്. സര്‍ക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താന്‍ അദാനിക്ക്…

Read More

തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

ന്യൂഡല്‍ഹി: കേരളം അഭിമുഖീകരിക്കുന്ന തെരുവുനായപ്രശ്‌നത്തില്‍ സുപ്രീംകോടതിയുടെ നിത്തരം തെരുവുനായകളെ മനസ്സിലാക്കാന്‍ നിര്‍മിതബുദ്ധിയുടെ സഹായം തേടുമെന്നും വ്യക്തമാക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കയായിരുന്നു മന്ത്രി. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ അപകടകാരികളും അക്രമകാരികളുമായ തെരുവുനായകളെ ദയാവധംചെയ്യാമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മാലിന്യസംസ്‌കരണത്തിനായി മാലിന്യ സംസ്‌കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും ഷാജി പറഞ്ഞു. ദുര്‍ബലവിഭാഗങ്ങള്‍ക്ക് കിട്ടുന്ന ഫണ്ടുകള്‍ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങള്‍ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോര്‍പ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പല്‍ ബോണ്ട് ഉള്‍പ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ…

Read More

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെതിരെ കടുപ്പിച്ച് സര്‍ക്കാര്‍; അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ അനുമതിയോടെയെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കരാറിലെ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍…

Read More

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തില്‍ അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റിയാണ് കത്ത് പരിശോധിക്കുക. എംപവേഡ് കമ്മിറ്റി നല്‍കുന്ന ശിപാര്‍ശകൂടി പരിഗണിച്ചാകും അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന് അദാനി ഗ്രൂപ്പ് കത്ത് നല്‍കിയത്.ധാരണാപത്രത്തിലെ വ്യവസ്ഥകളടക്കം ഉള്‍പ്പെടുത്തിയാണ് കത്ത് നല്‍കിയിട്ടുള്ളത്. സെബിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വളരെ വേഗം സര്‍ക്കാരിന് കത്ത് നല്‍കിയത്. സാധാരണഗതിയില്‍ സെബിയുടെ അംഗീകാരം ലഭിച്ച് ആറുമാസത്തെ സമയം വേണമെന്നിരിക്കേയാണ്…

Read More

‘മദ്യ കമ്പനികളെ സഹായിക്കാന്‍ നീക്കം; മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു’; പിണറായി വിജയന്‍

നിയമസഭാസമ്മേളനത്തിന്റെ തിടുക്കപ്പെട്ട് ധനബില്‍ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി സഭാ നടപടികളില്‍ മാറ്റം വരുത്തി. ബില്‍ പാസാക്കാന്‍ മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു മദ്യ കമ്പനികളെ സഹായിക്കുകയായിരുന്നു ഉദ്ദേശം. ഏത് മാര്‍ഗത്തിലൂടെയും മദ്യ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാന താല്പര്യത്തിന് അനുകൂലമായവയെ പിന്തുണയ്ക്കും വിരുദ്ധമായവയെ എതിര്‍ക്കുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഇതാണ് പ്രതിപക്ഷത്തിന്റെ നയം. എന്നാല്‍ പ്രതീക്ഷിച്ച അനുഭവം അല്ല ഉണ്ടായത്. കോര്‍പ്പറേറ്റ് മുതലാളിമാരുടെ…

Read More

. 2500 രൂപയുടെ ടിക്കറ്റിന് വെറും 538 രൂപ, യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ്

തിരുവനന്തപുരം: വനിതാ യാത്രക്കാര്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നടപ്പിലാക്കിയതിന് പിന്നാലെ വീണ്ടും വന്‍ പ്രഖ്യാപനവുമായി കെ.എസ്.ആര്‍.ടി.സി. ദക്ഷിണേന്ത്യയിയെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസ് വെള്ളിയാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ സൂപ്പര്‍ഫാസ്റ്റ് സര്‍വീസാണ് ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കാണ് ബസ് ടിക്കറ്റിന് എന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. സ്വകാര്യ സര്‍വീസുകള്‍ 800 രൂപ മുതല്‍ 2499 വരെ വിവധ തരം ബസുകള്‍ക്ക് ഈടാക്കുമ്പോള്‍ 538 രൂപ മാത്രമാണ് കെ.എസ്.ആര്‍.ടി.സി നിരക്ക്. പ്രവര്‍ത്തന…

Read More

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ഇന്ന് ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും. കോര്‍പ്പറേഷന്‍ മുന്‍ എംഡി രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ വിഡി സതീശന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ മൂന്ന് തവണ അനുമതി നിഷേധിച്ചതിലാണ് ഇപ്പോള്‍ വിഡി സതീശന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നടപടി ക്രമങ്ങളിലെ പ്രശ്നങ്ങള്‍ മാത്രമാണ് സിബിഐ കണ്ടെത്തിയതെന്നും അതിനാലാണ് ആര്‍ ചന്ദ്രശേഖരനെ അടക്കം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതെന്നുമാണ് എല്‍ഡിഎഫ്…

Read More

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അം?ഗീകാരമായത്. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തെ സംഘപരിവാര്‍ ബന്ധം ചൂണ്ടിക്കാട്ടിയാണ് നിയാസ് എതിര്‍പ്പുന്നയിച്ചത്. ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല സമൂഹമാധ്യമ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് നിയാസിന്റെ ആരോപണം. ആഭ്യന്തരമന്ത്രിയെ കണ്ട് പരാതി അറിയിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു. വിവാദത്തിന് ശേഷം പോസ്റ്റുകള്‍ മാറ്റിയെന്നും നിയാസ് പറയുന്നു. അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ്…

Read More