വയനാട്ടിലെ മണ്ണിടിച്ചിൽ: ഒരു മരണം, ആറ് പേരെ കാണാനില്ല; ജില്ലയിൽ റെഡ് അലർട്ട്

കൽപ്പറ്റ: വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. നിലവിൽ ഒമ്പത് പേർ ചികിത്സയിലാണ്. ആറുപേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്.

രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മേപ്പാടിക്ക് സമീപമാണ് അപകടം നടന്നത്. മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്നാണ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് മണ്ണിടിച്ചിലിന് കാരണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. ദുരന്തം ദൗർഭാക്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. വയനാട് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലിലുണ്ടായതിന് പിന്നാലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *