മഹേശന്റെ മരണം: വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുന്നെന്ന് സുധീരന്‍; മുഖ്യമന്ത്രിക്ക് കത്തയച്ചു

  തിരുവനന്തപുരം: എസ്.എന്‍.ഡി.പി നേതാവും മൈക്രോ ഫിനാന്‍സ് കോര്‍ഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ മരണം എസ്ഐടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.എം. സുധീരന്‍. മഹേശന്റെ ഭാര്യ നല്‍കിയ സങ്കടഹര്‍ജി അടക്കമുള്ള പകര്‍പ്പും മുഖ്യമന്ത്രിക്ക് അയച്ചു. വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടേയും മാനസിക പീഡനത്തിന്റെയും ഭീഷണിയുടേയും ഫലമായി ജീവന്‍ വെടിയേണ്ടിവന്നയാളാണ് കെ.കെ. മഹേശനെന്നും എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറികൂടിയായിരുന്ന മഹേശന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയമായ…

Read More

വാട്ട്‌സ് ആപ്പിനെ നയിക്കാന്‍ ഇന്ത്യന്‍ സിഇഒ; ക്രെഡ് മേധാവി കുനാല്‍ ഷാ സിഇഒ ആകും

  ഡല്‍ഹി: ഇന്ത്യന്‍ ഫിന്‍ടെക് കമ്പനി ക്രെഡില്‍ വന്‍ നിക്ഷേപം നടത്തി ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ. ക്രെഡ് സ്ഥാപകനും നിലവിലെ സിഇഒയുമായ കുനാല്‍ ഷായെ വാട്‌സാപ്പ് ആഗോള തലവനായി നിയമിച്ചു. മെറ്റ നേതൃനിരയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കുനാല്‍. ക്രെഡ് ആപ്പിലൂടെ പ്രശസ്തമായ ഡ്രീം പ്ലഗ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ 8550 കോടി രൂപയാണ് മെറ്റ നിക്ഷേപിക്കുക. 2018ല്‍ കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡ് വഴിയാണ് ഇന്ത്യയിലെ നാല്‍പ്പത് ശതമാനം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൈകാര്യം ചെയ്യപ്പെടുന്നത്. ഒരു…

Read More

ക്ലോസെയെ മറികടന്നു, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി

  കാന്‍സാസ് സിറ്റി: ലോകകപ്പില്‍ ചരിത്രനേട്ടവുമായി അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ ഗോള്‍ നേടിയതോടെയാണ് മെസ്സി റെക്കോഡ് കുറിച്ചത്. 17 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന മുന്‍ ജര്‍മന്‍ സ്ട്രൈക്കര്‍ മിറാസ്ലാവ് ക്ലോസെയെ ആണ് മെസ്സി മറികടന്നത്. ഓസ്ട്രിയക്കെതിരേ വലകുലുക്കിയതോടെ മെസ്സിക്ക് 17 ഗോളുകളായി. അള്‍ജീരിയക്കെതിരേ മിന്നിയ മെസ്സി തകര്‍പ്പന്‍ ഹാട്രിക് കുറിച്ചതോടെയാണ് ഗോള്‍ നേട്ടം 16…

Read More

ചര്‍ച്ചകള്‍ ആരംഭിച്ചു, പങ്കെടുക്കുന്നത് നാല് രാജ്യങ്ങള്‍; ആണവായുധം നിര്‍മിക്കില്ലെന്ന് ഉറപ്പുനല്‍കാമെന് ഇറാന്‍

ബേണ്‍: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ചര്‍ച്ചകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിച്ചു. ഇറാനും യുഎസും കൂടാതെ മധ്യസ്ഥരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുക്കും.ചര്‍ച്ചകള്‍ക്കുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് നയിക്കുന്നത്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുന്നു. കൂടാതെ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും സംഘത്തില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ്…

Read More

തമിഴ്നാട് തിരുവള്ളൂരില്‍ അമോണിയം ചോര്‍ച്ച; ഏഴ് മരണം 40തോളം പേര്‍ ആശുപത്രിയില്‍

തമിഴ്നാട് തിരുവള്ളൂരില്‍ അമോണിയം ചോര്‍ച്ചയെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. ഏഴ്പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാല്‍പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയപാളയത്തുള്ള സെന്റ് പീറ്റേഴ്സ് ബൗള്‍ പ്രോസസിംഗ് ആന്‍ഡ് എക്സ്പോര്‍ട്ടിംഗ് കമ്പനിയിലാണിപ്പോള്‍ അപകടം നടന്നത്. മത്സ്യ സംസ്‌കരണ യൂണിറ്റിലാണ് അമോണിയം ചോര്‍ച്ചയുണ്ടായത്.തിരുവള്ളൂരിലെ രണ്ട് മെഡിക്കല്‍ കോളജുകളിലായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടം നടന്ന സമയത്ത് 60ലധികം ആളുകള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. നിലവില്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലുള്ള ഒരാളുടെ നില ഗുരുതരമാണ്.  

Read More

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറല്‍ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് എല്ലാവരും രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കും. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്ഹോക് കമ്മിറ്റി ഉടന് രൂപീകരിക്കാനും തീരുമാനമായി. 13 അംഗ ഭരണസമിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം,…

Read More

കോഴിമുട്ടയ്ക്ക് റെക്കോഡ് വില, ഒന്നിന് 6.45 രൂപ; ചില്ലറവില എട്ട് രൂപവരെ

  കോയമ്പത്തൂര്‍: ദക്ഷിണേന്ത്യയിലെ പ്രധാന ഉത്പാദനകേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയ്ക്ക് റെക്കോഡ് വിലയായി. വെള്ളിയാഴ്ച മുട്ടയ്ക്ക് 6.45 രൂപയാണ് വില. നാമക്കലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയാണിതെന്ന് നാഷണല്‍ എഗ് കോഡിനേഷന്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം 5.40 രൂപയായിരുന്നു. 2025 ഡിസംബറില്‍ 6.40 രൂപയായതാണ് ഇതുവരെയുള്ളതിലെ ഉയര്‍ന്ന വില. പിന്നീട് വില കുത്തനെ കുറയാന്‍ തുടങ്ങിയെങ്കിലും ജൂണ്‍ അഞ്ചു മുതല്‍ വില കൂടാന്‍ തുടങ്ങി. ദിവസവും ചുരുങ്ങിയത് അഞ്ചു പൈസ വീതം കൂടുകയാണ്. ജൂണ്‍ 12-ന് വില ആറുരൂപയിലെത്തി….

Read More

ശബരിമല സ്വര്‍ണക്കൊള്ള:പി എസ് പ്രശാന്തും പ്രതിയാകും

നിര്‍ണായക നീക്കവുമായി എസ്‌ഐടി തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. 2025ല്‍ ദ്വാരപാലക പാളി മാറ്റിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പുതിയ എസ്‌ഐടി തീരുമാനിച്ചത്. സ്വര്‍ണപ്പാളികള്‍ കൈമാറിയതില്‍ വലിയ ദുരൂഹതയുണ്ടെന്നും മുന്‍ ഭരണസമിതിക്ക് ഗുരുതര വീഴ്ചകള്‍ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രശാന്ത് ഉള്‍പ്പെടെ ഭരണസമിതിയിലെ മൂന്നംഗങ്ങളെ കൂടി പ്രതിചേര്‍ക്കാനാണ്…

Read More

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന നിയന്ത്രണം, ഇവ കൈവശം കരുതരുത്!

  ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും പേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ക്കും പിന്നാലെ റദ്ദാക്കിയ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) നാളെ (ജൂണ്‍ 21) വീണ്ടും നടക്കുമ്പോള്‍ പരീക്ഷാ ഹാളില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നാളത്തെ പരീക്ഷയ്ക്ക് എത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കൈവശം കരുതാന്‍ പാടില്ലാത്ത സാധനങ്ങളുടെ കൃത്യമായ പട്ടിക എന്‍ടിഎ പുറത്തുവിട്ടിട്ടുണ്ട്. മേയ് 3-ന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് സിബിഐ അന്വേഷണം ശക്തമാക്കുകയും ഇതുവരെ ഡല്‍ഹി, ജയ്പുര്‍, ലാത്തൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നായി 13 പ്രതികളെ അറസ്റ്റ്…

Read More

അതിവേഗം അഭിജിത് ദീപ്‌കെ, ദില്ലിയില്‍ രാത്രി മുഴുവന്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചു

  അനുമതി നിഷേധിച്ച് പൊലീസ് പ്രവര്‍ത്തകര്‍ പോകരുതെന്ന് സിജെപി ഡല്‍ഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ ദില്ലി ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സി ജെ പി. ജന്തര്‍ മന്തറില്‍ രാവിലെ മുതല്‍ തുടങ്ങിയ പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായി സി ജെ പി നേതാവ് അഭിജിത് ദീപകെ അറിയിച്ചു. രാത്രി സമരത്തിനായി അതിവേഗം കത്ത് നല്‍കിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് നാളെ…

Read More