നാഗാലാൻഡിൽ മണ്ണിടിച്ചിൽ; നാല് മരണം, 13 വീടുകൾ മണ്ണിനടിയിൽ
കൊഹിമ: നാഗാലാൻഡിലെ മോൺ പട്ടണത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മണ്ണിടിച്ചിലിൽ നാലുപേരുടെ മൃതദേഹം കണ്ടെത്തി. കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ മരിച്ചതായാണ് സംശയം. ഡിഫൻസ് കോളനിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 13 വീടുകൾ പൂർണമായും മണ്ണിനടിയിലായി. നാലുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതായും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും മോൺ ഡെപ്യൂട്ടി കമീഷണർ വെന്നിയേയ് കൊന്യാക് അറിയിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ സേന, ജില്ലാ പൊലീസ്, അസം റൈഫിൾസ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തുടർച്ചയായ മഴയും മണ്ണിടിച്ചിൽ സാധ്യതയുള്ള…