ബംഗാൾ ഉൾക്കടലിൽ ബോട്ട് മുങ്ങി 500 മരണം; യാത്രക്കാർ രോഹിങ്ക്യൻ അഭയാർത്ഥികൾ
നേപ്പിദോ: ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികളുമായിപോയ ബോട്ട് മുങ്ങി 500 പേർ മരിച്ചതായി യുഎൻ റിപ്പോർട്ട്. മ്യാൻമറിലെ രാഖൈൻ തീരത്ത് നിന്നും യാത്രതിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. മ്യാൻമറിൽ യുദ്ധവും അക്രമവും രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി കടൽമാർഗം രക്ഷപ്പെടാൻ ശ്രമിച്ച അഭയാർത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ബോട്ട് ദുരന്തമാണിതെന്നാണ് യുഎൻ അറിയിച്ചത്. അന്താരാഷ്‌ട്ര കുടിയേറ്റ സംഘടനയും ഐക്യരാഷ്‌ട്രസഭയുടെ അഭയാർത്ഥി ഏജൻസിയും സംയുക്തമായാണ് ഇക്കാര്യം അറിയിച്ച് പ്രസ്‌താവനയിറക്കിയത്. യാത്രക്കാരിൽ ഭൂരിഭാഗവും…