ആറുമണിക്ക് മുമ്പേ: കൂട്ടത്തോടെ കൂടണഞ്ഞ് പ്രിയദർശിനികൾ

കൊല്ലം: ടെക്സ്റ്റൈൽസുകളും ഷോപ്പിംഗ് മാളുകളും അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി വീട്ടിലേക്ക് പോകാൻ പ്രിയദർശിനി ബസിനായി കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ. പ്രിയദർശിനി സർവീസായി മാറിയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഭൂരിഭാഗവും വൈകിട്ട് ആറിന് മുമ്പേ സർവീസ് അവസാനിപ്പിക്കുന്നതാണ് പ്രശ്നം. കൊല്ലം ഡിപ്പോയിൽ ആകെ 42 ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്. അതിൽ 28 എണ്ണവും ആറുമണിക്ക് സർവീസ് അവസാനിപ്പിക്കുന്നവയാണ്. ബാക്കി 14 ഓർഡിനറി ബസുകൾ മാത്രമാണ് രാത്രി ഒൻപത് മണി കഴിഞ്ഞും ഓടുന്നത്. അതുകൊണ്ട് തന്നെ…

Read More

മന്ത്രിമാരുടെ സ്റ്റാഫ് നിയമനം; ‘വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ടായിരുന്നു’,ലീഗ് യോഗത്തിൽ വിമർശനം

കോഴിക്കോട്: പാർട്ടി ഉപസമിതിയുടെ പട്ടിക തള്ളി മന്ത്രിമാർ സ്വന്തംനിലയിൽ പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചതിൽ ശനിയാഴ്ച നടന്ന മുസ്ലിം ലീഗ് സംസ്ഥാനസമിതി യോഗത്തിൽ രൂക്ഷവിമർശനം. വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളാണ് വിമർശനമുന്നയിച്ചത്. ”ആവശ്യമില്ലാതെ ഒരുപാട് പാർട്ടിപ്രവർത്തകരിൽനിന്ന് അപേക്ഷ വാങ്ങി. അവർക്ക് വെറുതേ ആശകൊടുത്തു. വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ടിയിരുന്നില്ല…” -അവർ പറഞ്ഞു. ജില്ലാകമ്മിറ്റികൾ നൽകുന്ന പട്ടിക ഉപസമിതി ഷോർട്ട് ലിസ്റ്റ് ചെയ്ത് തീരുമാനമെടുക്കും, അതനുസരിച്ചാണ് നിയമനം നടത്തുകയെന്ന് വെറുതേ വലിയ പ്രചാരണമുണ്ടാക്കി. ഇങ്ങനെ ചെയ്യാനായിരുന്നെങ്കിൽ അത് വേണ്ടിയിരുന്നില്ലെന്നും സാധാരണപോലെ കാര്യങ്ങൾ തീരുമാനിച്ചാൽ…

Read More

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: കോട്ടയത്ത് അമ്മയും മകളും മരിച്ചു; പിതാവും മകനും ഗുരുതര നിലയിൽ

അയർക്കുന്നം ( കോട്ടയം) ∙ മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ (50) ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30നാണ് മരിയ മരണത്തിന് കീഴടങ്ങിയത്. മകളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മയും മരിച്ചു. ജോസ്നയുടെ മ‍ൃതദേഹം ഇന്നുരാവിലെ പോസ്റ്റ്മോർട്ടം ചെയ്യും. ഇരുവരുടെയും സംസ്കാരം പിന്നീട്. ജോബിയുടെ നിലയും അതീവ ഗുരുതരമാണ്. ഇളയ…

Read More

സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം; അലോഷ്യസ് സേവ്യറിന് പിന്നിൽ ചില നേതാക്കൾ

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുണ്ടായിരുന്ന ഉൾപ്പോരിന് കനംവെപ്പിച്ച് കോൺഗ്രസിൽ കുറുമുന്നണിക്ക് പടയൊരുക്കം. മുഖ്യമന്ത്രി വി.ഡി. സതീശന്റെപേരിൽ കെ.എസ്.യു. പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ ‘സ്വതന്ത്ര പോരാട്ട’ത്തിന് ചിലനേതാക്കളുടെയും പിന്തുണയുണ്ട്. ഉമ്മൻചാണ്ടി അനുസ്മരണത്തിൽനിന്ന് സതീശൻ പുറത്തായതും പുതുപ്പള്ളിയിലെ സ്മൃതികുടീരത്തിൽ മുഖ്യമന്ത്രി ഒറ്റയ്‌ക്കെത്തിയതുമെല്ലാം ആഭ്യന്തരപ്പോരിന്റെ പ്രകടിതരൂപമാണ്. മുഖ്യമന്ത്രിക്കസേരയിൽ സതീശന് ഒരുവർഷത്തെ ആയുസ്സുമാത്രം പ്രവചിക്കുന്ന കോൺഗ്രസ് നേതാക്കളുണ്ട്. മുഖ്യമന്ത്രിയുടെ രീതിയിൽ അതൃപ്തരായ മന്ത്രിമാരുമുണ്ട്. സ്വന്തം വകുപ്പിൽ മിടുക്കനായി ഒറ്റയ്ക്കുപോകുന്ന രീതിയാണ് രമേശ് ചെന്നിത്തല സ്വീകരിച്ചിട്ടുള്ളത്. പടലപ്പിണക്കങ്ങൾ ഒഴിവാക്കാനുള്ള കണിശത കെ. മുരളീധരനും പ്രകടിപ്പിക്കുന്നുണ്ട്….

Read More

ഗുരുവായൂരിലെ ക്രിമിനൽ വാഴ്ച: നടപടിയാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഗുരുവായൂർ ∙ ഗുരുവായൂർ നഗരത്തിലെ ക്രിമിനൽ വാഴ്ചയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് നിർദേശം നൽകി. ക്ഷേത്ര നഗരത്തിൽ ക്രിമിനലകൾ തമ്പടിക്കുന്നതിനെക്കുറിച്ച് ‘മനോരമ’ നൽകിയ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. 3 മാസത്തിനിടെ രണ്ടുകൊലപാതകങ്ങളാണ് ഇവിടെ നടന്നത്. രാവിലെ ക്ഷേത്ര ദർശനത്തിനു ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ മന്ത്രി കമ്മിഷണറെ വിളിച്ചു വരുത്തി വിവരങ്ങൾ തിരക്കി. അടിയന്തര നടപടിയും നിർദേശിച്ചു. ക്ഷേത്ര പരിസരത്ത് കഴിയുന്ന അശരണരായ…

Read More

അജേഷ് എന്ന ബസ്സ് ഡ്രൈവറുടെ ധീരത. പെരിയാറിലേയ്ക്ക് ചാടിയ പതിനാറുകാരിയ്ക്കു പുതുജീവൻ

പറവൂർ: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് മാഞ്ഞാലി പാലത്തിൽനിന്ന് പെരിയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പതിനാറുകാരിക്ക് രക്ഷകനായി മാറിയ അജേഷ് എന്ന പ്രൈവറ്റ് ബസ് ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം. സ്വന്തം ജീവൻ പണയം വെച്ച് പുഴയിലേക്ക് എടുത്തുചാടിയ അജേഷിന്റെ അസാമാന്യ ധീരതയിലാണ് കൗമാരക്കാരിക്ക് പുതുജീവൻ തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച പകലായിരുന്നു നാടിനെ നടുക്കിയ ആത്മഹത്യാശ്രമം. മാഞ്ഞാലി പാലത്തിന് മുകളിൽ ആളുകൾ പരിഭ്രാന്തരായി ഒത്തുകൂടി നിൽക്കുന്നത് കണ്ടാണ് സർവീസ് നടത്തിക്കൊണ്ടിരുന്ന ബസ്സ് റോഡരികിൽ നിർത്തി അജേഷ് ഓടിയെത്തിയത്. പെരിയാറിന്റെ…

Read More

ഇത് മലയാളത്തിന്റെ നേട്ടം’; മമ്മൂട്ടിയെ ഫോണിൽ വിളിച്ച് മന്ത്രി പി.സി.വിഷ്ണുനാഥ്

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാലാം തവണയും സ്വന്തമാക്കിയ മമ്മൂട്ടിയെ ഫോണിൽ വിളിച്ച് അനുമോദനം അറിയിച്ച് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. തന്റെയും സംസ്ഥാന സർക്കാരിന്റെയും സന്തോഷം ഫോണിലൂടെ മന്ത്രി അറിയിച്ചു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് മലയാളത്തിന് മുഴുവൻ നേട്ടമാണെന്ന് മന്ത്രി പിസി വിഷ്ണുനാഥ്‌ മാധ്യമങ്ങളോട് പറഞ്ഞു. “മമ്മൂക്കയെ നേരിട്ട് വിളിച്ച് സന്തോഷം അറിയിക്കാൻ കഴിഞ്ഞു. മമ്മൂക്കയ്ക്ക് ലഭിച്ച ദേശീയ അംഗീകാരം…

Read More

ഭ്രമിപ്പിച്ച് മമ്മൂട്ടി, നാലാം ദേശീയ അവാര്‍ഡ്; യാമി ഗൗതം നടി, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള സിനിമ

സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ന്യൂഡല്‍ഹി: ‘ഭ്രമയുഗ’ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടി. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യനുമായി അദ്ദേഹം പുരസ്‌കാരം പങ്കുവെയ്ക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമരന്‍’ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയാണ് സംവിധായകന്‍. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാളചിത്രമായും ‘രായന്‍’ തമിഴ് ചിത്രമായും ‘ശ്രീകാന്ത്’ ഹിന്ദി…

Read More

ബസിൽ യാത്രക്കാരിക്കുനേരെ ലൈം​ഗികാതിക്രമം: കെഎസ്ആർടിസി ഡ്രൈവറെ ഓടിച്ചിട്ട് പിടിച്ചു

ഹരിപ്പാട്: കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജൻ (53) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. ശനി രാവിലെ 6.45 ഓടെ ആലപ്പുഴ–തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിലാണ്‌ സംഭവം. ആലപ്പുഴയിൽനിന്ന്‌ കൊല്ലത്തേക്ക് പോയ അധ്യാപികയെയാണ്‌ ഉപദ്രവിച്ചത്‌. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്യുകയായിരുന്നു രഞ്ജൻ. ബസ് ഹരിപ്പാടിന് സമീപം കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തിയപ്പോൾ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും…

Read More

കെഎസ്‌യു നേതാവിന് നേരെ ആക്രമണം;

മട്ടന്നൂർ ∙ കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറയ്‌ക്ക് നേരെ ആക്രമണം. മട്ടന്നൂരിൽ നിന്നും പൊറോറയിലെ വീട്ടിലേക്ക് മടങ്ങവേ മരുതായി പയ്യപ്പറമ്പിലെ സിപിഎം ഓഫിസിനു മുന്നിൽ സ്കൂട്ടർ തടഞ്ഞ് നിർത്തിയാണ് ഒരു സംഘം മർദിച്ചത്. ഷുഹൈബ് വധക്കേസിലെ 12 ആം പ്രതി പി.കെ അഭിനാഷ് കിളിയങ്ങാടിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ അടങ്ങിയ സംഘമാണ് മർദിച്ചതെന്ന് ഹരികൃഷ്ണൻ പറഞ്ഞു.കമ്പിവടി കൊണ്ടുള്ള മർദനത്തിൽ പരുക്കേറ്റ ഹരികൃഷ്ണനെ ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബോധപൂർവം ആക്രമിക്കുകയായിരുന്നെന്നും…

Read More