അക്രമികള്‍ക്ക് ഇനിയും വേദി നല്‍കണോ? വേടനുമായുള്ള കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ ചിന്മയി

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറുമുഖം മലയാളി റാപ്പര്‍ വേടനുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപാദ. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ചിന്മയി വിമര്‍ശനമുയര്‍ത്തിയത്. ഗുരുതരമായ ലൈംഗികാതിക്രമ / പീഡന ആരോപണങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്ക് മുന്‍ ഭരണകൂടങ്ങള്‍ വേദി നല്‍കിയതുപോലെ രാജ്‌മോഹനും വിജയ്യും ചെയ്യില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ശ്രീപാദ എക്‌സില്‍ കുറിച്ചു. മുന്‍പൊരിക്കല്‍ താന്‍ വേടനോടൊപ്പം പ്രവര്‍ത്തിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ വേടന്‍ ഉള്‍പ്പെട്ട പ്രൊജക്ടുകള്‍ താന്‍ നിരസിച്ചുവെന്നും ചിന്മയി പറഞ്ഞു. ‘കോവിഡ് കാലത്ത്, ഗോവിന്ദ് വസന്ത, മുഹ്‌സിന്‍…

Read More

നീറ്റിനോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും ആവര്‍ത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിര്‍പ്പ് ഉന്നയിച്ചു

ദില്ലി: കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്‌നാടിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കുമെന്നും വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത് സഹകരണ ഫെഡറലിസത്തിലൂടെയാണെന്നും യോഗത്തില്‍ വിജയ് പറഞ്ഞു. നീറ്റ് പരീക്ഷയോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും വിജയ് പരസ്യമാക്കി. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന സംവിധാനം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഫണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ നല്‍കണമെന്നാവശ്യപ്പെട്ട വിജയ് ത്രിഭാഷാ നയത്തിനോടുള്ള എതിര്‍പ്പും…

Read More

നീറ്റിനോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും ആവര്‍ത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിര്‍പ്പ് ഉന്നയിച്ചു

ദില്ലി: കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്‌നാടിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കുമെന്നും വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത് സഹകരണ ഫെഡറലിസത്തിലൂടെയാണെന്നും യോഗത്തില്‍ വിജയ് പറഞ്ഞു. നീറ്റ് പരീക്ഷയോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും വിജയ് പരസ്യമാക്കി. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന സംവിധാനം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഫണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ നല്‍കണമെന്നാവശ്യപ്പെട്ട വിജയ് ത്രിഭാഷാ നയത്തിനോടുള്ള എതിര്‍പ്പും…

Read More

തൃണമൂല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു; രണ്ട് രാജ്യസഭാ അംഗങ്ങള്‍ കൂടി എംപി സ്ഥാനം രാജി വച്ചു

തൃണമൂല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. രണ്ട് രാജ്യസഭാ അംഗങ്ങള്‍ കൂടി എംപി സ്ഥാനം രാജി വച്ചു. അഭിഷേക് ബാനര്‍ജി ഉണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരില്ലെന്ന് മമതയുടെ വിശ്വസ്തന്‍ കല്യാണ്‍ ബാനര്‍ജി.കഴിഞ്ഞ നാല് ദിവസത്തിനിടെ നാല് ടിഎംസി എംപിമാരാണ് രാജ്യസഭാ അംഗത്വം രാജിവെച്ചത്. സുഖേന്ദു ശേഖര്‍ റോയ്, സുഷ്മിത ദേവ് എന്നിവര്‍ പിന്നാലെ പ്രകാശ് ചിക് ബറൈക്ക്,,കോയല്‍ മല്ലിക്ക് എന്നിവരാണ് ഇന്ന് രാജി കത്ത് നല്‍കിയത്. ഇതോടെ രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം പതിമൂന്നില്‍ നിന്ന് ഒന്‍പതായി. നാല്…

Read More

യുഎസ് ഉദ്യോഗസ്ഥരെ ചൈന ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തു; നിരവധി വെബ്സൈറ്റുകള്‍ എഫ്ബിഐ പിടിച്ചെടുത്തു

വാഷിംഗ്ടണ്‍: തൊഴില്‍ വെബ്സെറ്റുകളുടെ മറവില്‍ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ചാരന്‍മാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, നിരവധി വൈബ്സൈറ്റുകള്‍ എഫ്ബിഐ പിടിച്ചെടുത്തു. യുഎസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ ചൈനീസ് ഏജന്റുമാര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഡസനിലധികം വെബ്‌സൈറ്റുകളാണ് പൂട്ടിയത്.വ്യാജ കണ്‍സള്‍ട്ടിംഗ് കമ്പനികളുടെ മറവില്‍ യുഎസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ ഈ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി എഫ് ബി ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങള്‍ പണം നല്‍കി കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നും എഫ് ബി ഐ…

Read More

കേന്ദ്ര വിദ്യാഭ്യസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ രാജവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

കേന്ദ്ര വിദ്യാഭ്യസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജവ്യാപക പ്രതിഷേധ സമരങ്ങള്‍ക്ക് കോക്‌റോച്ച് ജനതാ പാര്‍ട്ടി ഇന്ന് തുടക്കമിടും. പൂനെയിലെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാലയിലാണ് ആദ്യ പ്രതിഷേധ പരിപാടി. എക്‌സാം മാനിഫെസ്റ്റോയും ഇന്ന് പുറത്തിറക്കും. ജന്തര്‍ മന്തറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ റോഹ്തക്കിലെ ഒരു അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായും ആരോപണം ഉയര്‍ന്നു.വൈകിട്ട് നാലുമണിക്കാണ് പൂനെയിലെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടി. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ, ആക്ടിവിസ്റ്റ് സോനം വാങ്ചുക് എന്നിവര്‍…

Read More

48 ടീമുകള്‍, 104 മത്സരങ്ങള്‍, ഒറ്റ സ്വപ്‌നം; ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം

ഇരുപത്തിമൂന്നമാത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്‌സിക്കോയും കാനഡയും വേദിയാകും.ജൂണ്‍ 12 മുതല്‍ ജൂലൈ 19 വരെ 16 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. 32ന് പകരം 48 ടീമുകള്‍ കളത്തിലെത്തുന്നതോടെ 64 മത്സരങ്ങളുണ്ടായിരുന്നത് 104ആയി ഉയരും. ട്രിയോണ്ട പന്തും കൃത്യത ഉറപ്പുവരുത്താനുള്ള പുത്തന്‍ സാങ്കേതിക വിദ്യകളും…

Read More

ഇറാനെതിരെ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് പൂര്‍ണമായി അടച്ചു

പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഇറാനെതിരെ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. സൗത്ത് പാര്‍സിലെ പെട്രോ കെമിക്കല്‍ പ്ലാന്റ് തകര്‍ത്തു. യുഎസ് സൈനിക ഹെലികോപ്റ്റര്‍ ആക്രമിച്ചതിനുള്ള മറുപടിയെന്ന് പെന്റഗണ്‍. ആവശ്യമെങ്കില്‍ ബോംബുകള്‍ ഉപയോഗിച്ചാകും ഇനി ചര്‍ച്ചയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാന്‍ സൈന്യം.ബോംബാക്രമണം നിര്‍ത്തണമെന്ന് ഇറാനിയന്‍ പ്രതിനിധികള്‍ തന്നോട് ആവശ്യപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. സമാധാന കരാറിലെത്താനുള്ള ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും…

Read More

‘എൻ്റെ ലക്ഷ്യം ജനങ്ങളെ സേവിക്കുക മാത്രം; ഇന്ത്യ അഴിമതിയില്‍ നിന്ന് മുക്തമായി; കോണ്‍ഗ്രസിൻ്റെ കാലത്ത് ദുര്‍ഭരണവും അനീതിയും’; പ്രധാനമന്ത്രി

ജനങ്ങളെ സേവിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. തനിക്കൊപ്പം നിന്ന് എല്ലാവര്‍ക്കും താന്‍ നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം തങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നും ഈ ചരിത്രം നേട്ടം ബിജെപി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ തനിക്ക് കഴിഞ്ഞത് അഭിമാനകരമാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ 25…

Read More

60 വര്‍ഷമായി നീളുന്ന ആ കാത്തിരിപ്പ്: ഇടിവെട്ടാകാന്‍ ഇംഗ്ലണ്ട്

1966ലാണ് ആദ്യമായും അവസാനമായും ഇംഗ്‌ളണ്ട് ലോകകപ്പ് ഫുട്ബാള്‍ കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് ലോകോത്തരതാരങ്ങള്‍ നിരവധിയുണ്ടായെങ്കിലും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബാള്‍ ലീഗിന്റെ അധിപരാണെങ്കിലും ലോകകപ്പ് ഇംഗ്‌ളണ്ടിലേക്ക് എത്തിയിട്ടില്ല. 60 വര്‍ഷമായി നീളുന്ന ആ കാത്തിരിപ്പിന് ഇക്കുറിയെങ്കിലും അന്ത്യം കുറിക്കാനാണ് ഹാരി കേനിന്റെ നേതൃത്വത്തില്‍ ഇംഗ്‌ളണ്ട് പടയ്ക്കിറങ്ങുന്നത്. ലോക ഫുട്‌ബോളിലെ ഏറ്റവും സമ്പന്നമായ ആക്രമണനിരകളിലൊന്നും യുവപ്രതിഭകളാല്‍ നിറഞ്ഞ സ്‌ക്വാഡും കൈവശമുള്ള ഇംഗ്ലണ്ട് ഈ തവണ യഥാര്‍ത്ഥ കിരീടസാധ്യതക്കാരായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായി രണ്ട് യൂറോ കപ്പ് ഫൈനലുകളില്‍പരാജയപ്പെട്ടതിന്റെ വേദന ഇംഗ്ലണ്ടിനെ…

Read More